മുനീശ്വരന്‍ കോവില്‍

കണ്ണൂരിന്റെ ചരിത്രത്തിലും ഭൂമി ശാസ്‌ത്രത്തിലും തിലകക്കുറി പോലെ നില്‍ക്കുന്ന മുനീശ്വരന്‍ കോവിലിന്‌ പുതിയ ശില്‌പചാരുത. നവീകരണത്തിന്റെ ഭാഗമായി കൃഷ്‌ണശിലയില്‍ പണിത മുനീശ്വരന്‍ കോവില്‍ ഇന്ന്  ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ശ്രീകോവില്‍ പിച്ചളപതിക്കല്‍, മണ്ഡലകാല പ്രഭാഷണ പരിപാടിക്ക്‌ വേണ്ടി സ്ഥിരം വേദി തുടങ്ങിയവ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്‌.

 
ചെന്നൈ വിവേക്‌ വേദിക്‌ ആര്‍ക്കിടെക്ടിന്റെ ദക്ഷിണാമൂര്‍ത്തിയാണ്‌ ക്ഷേത്രത്തിന്റെ ശില്‌പി. തമിഴ്‌നാട്‌ പുതുക്കോട്ടയില്‍ നിന്നാണ്‌ കോവില്‍ നിര്‍മ്മാണത്തിനാവശ്യമായ കൃഷ്‌ണശിലകള്‍ കൊണ്ടുവന്നത്‌. അവിടെനിന്നെത്തിയ വിദഗ്‌ധ പണിക്കാര്‍ രണ്ട്‌മാസം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

പഞ്ചഗ്രഹങ്ങള്‍‌ ഒറ്റ നോട്ടത്തില്‍‌

ചക്രവാളത്തില്‍ അഞ്ചുഗ്രഹങ്ങള്‍ ഒറ്റനോട്ടത്തില്‍ ദൃശ്യമാകാന്‍ പോകുന്നു.സൗരയൂഥത്തിലെ അഞ്ചുഗ്രഹങ്ങളെ  അതായത് ശുക്രന്‍, ചൊവ്വ, വ്യാഴം, യൂറാനസ്‌, നെപ്‌ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ ഏപ്രില്‍ 29 മുതല്‍ ആകാശത്തിന്റെ കിഴക്കന്‍ ചക്രവാളത്തിനുമുകളില്‍ കാണാന്‍കഴിയുക. പലര്‍ച്ചെ നാലുമണിമുതല്‍ അഞ്ചുമണിവരെ ഇവയെ വ്യക്തമായി കാണാന്‍കഴിയുമെന്ന്‌  വാന നിരീക്ഷകന്‍ അറിയിച്ചു.

ശുക്രനെയും ചൊവ്വയേയും വ്യാഴത്തെയും നഗ്നനേത്രംകൊണ്ട്‌ കാണാന്‍ കഴിയുമെങ്കിലും യൂറാനസ്സിനെയും നെപ്‌ട്യൂണിനേയും കാണണമെങ്കില്‍ ടെലിസ്‌കോപ്പോ ബൈനോക്കുലറോ വേണം. വ്യാഴവും നെപ്‌ട്യൂണും രണ്ടുമണിയോടെ കിഴക്കുദിക്കുമെങ്കിലും ശുക്രനും ചൊവ്വയും ഉദിക്കാന്‍ നാലുമണിയാകും. ചെറിയ സ്ഥാനവ്യത്യാസത്തോടുകൂടി മെയ്‌ അവസാനം വരെ ഗ്രഹങ്ങള്‍ ദൃശ്യമാകും.

ചട്ടമ്പിസ്വാമികളുടെ പേരില്‍ വിവാദം ശരിയല്ല-പണിക്കര്‍

A  Mathrubhumi report

പന്മന:ചട്ടമ്പിസ്വാമികളുടെ പേരില്‍ തര്‍ക്കങ്ങളും വിവാദങ്ങളും അനാവശ്യമാണെന്നും അദ്ദേഹത്തെപ്പറ്റി പഠിക്കാതെ അഭിപ്രായം പറയുന്നത്‌ ശരിയല്ലെന്നും എന്‍.എസ്‌.എസ്‌.ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ 85th മഹാസമാധി വാര്‍ഷികസമ്മേളനം പന്മന ആശ്രമത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും തമ്മിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധത്തെപ്പറ്റി തര്‍ക്കിക്കുന്നവര്‍ ആ മഹാത്മാക്കളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


സ്വാമിജിയുടെ പഠനം മനുഷ്യസാധ്യമായതല്ല. മനുഷ്യാതീതമായ ഒരു ശക്തി ഉണ്ടായിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്‌ സ്വാമിജിയുടെ ജ്ഞാനം. ജ്ഞാനംകൊണ്ടു നേടിയ സിദ്ധികളായിരുന്നു സ്വാമികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. അത്‌ മാജിക്‌ അല്ല. യോഗ്യതയില്ലാത്തവര്‍ അദ്ദേഹത്തെക്കുറിച്ച്‌ പറയാന്‍ ശ്രമിക്കരുത്‌. സര്‍വജീവജാലങ്ങളും ഒന്നാണെന്ന സംസ്‌കാരം വിശ്വസിക്കുന്ന നമ്മള്‍ സ്വാമിയുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌. ഈ ലോകത്ത്‌ നിമിഷങ്ങള്‍ മാത്രം കഴിഞ്ഞുകൂടുന്ന നമ്മള്‍ ജാതി-മത സങ്കുചിതചിന്തകളുടെ പേരില്‍ തര്‍ക്കിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കണം-നാരായണപ്പണിക്കര്‍ പറഞ്ഞു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ആധ്യക്ഷ്യം വഹിച്ചു. ചട്ടമ്പിസ്വാമികളുടെ മഹത്ത്വം മനസ്സിലാക്കാത്തവരാണ്‌ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന്‌ സ്വാമി പറഞ്ഞു. കണ്ണമ്മൂലയിലെ ജന്മസ്ഥലം വിട്ടുകിട്ടണമെന്ന ന്യായമായ ആവശ്യം ഉന്നയിക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തരെ തല്ലിച്ചതയ്‌ക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ്‌. ഇതിനെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന്‌ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ പറഞ്ഞു.

മണ്ടൂകപ്ലൂത ന്യായം

കപിമണിന്യായമാണ്  “ന്യായങ്ങള്‍‌“ എന്ന കഴിഞ്ഞ പോസ്റ്റില്‍‌ വിവരിച്ചത്. വളരെ പ്രചാരമുള്ള രണ്ടു വരികളാണ്  താഴെ കൊടുത്തിരിക്കുന്നത്‌.

“കുണ്ടുകിണറ്റില്‍‌ തവളക്കുഞ്ഞിനു

കുന്നിനുമീതെ പറക്കാന്‍‌ മോഹം.”

ഇക്കഴിഞ്ഞ ഇലക്ഷന്‍‌ റിസള്‍ട് വരുമ്പോളറിയാം, എത്ര തവളകാലാണ് കുന്നിനു മുകളില്‍‌ പറക്കാന്‍‌ പോകുന്നതെന്ന്‌. ഇവരുടെ വാഗ്ദാനങ്ങള്‍‌  എന്തൊക്കെയായിരുന്നു?  ഏതൊക്കെ വാഗ്ദാനങ്ങള്‍‌ നിറവേറ്റാന്‍‌ പോകുന്നു ? എന്നൊക്കെ അറിയണമെങ്കില്‍‌  നാലഞ്ചു വര്‍ഷം വേണം. അടിസ്ഥാനരഹിതമായി അതുമിതും പറഞ്ഞ് വോട്ട് നേടി ജയിച്ച നമ്മുടെ കക്ഷികള്‍‌  അവരുടെ   വാഗ്ദാനങ്ങള്‍‌ കാറ്റില്‍‌ പറത്തിക്കൊണ്ട് തവളകളെപ്പോലെ അങ്ങുമിങ്ങും ചാടി രക്ഷപ്പെടുന്നതും ഒരു തരം ന്യായത്തിലൂടേയാണ്. അതാണ്  ‘മണ്ടൂകപ്ലൂത ന്യായം!’  ഇത് രാഷ്ട്രീയക്കാര്‍ക്ക്‌  പറ്റിയ ന്യായം തന്നെ എന്നതില്‍‌ സംശയമില്ല.

കളിയാട്ടം

അഴീക്കോട്‌ ആയനിവയല്‍ കണ്ടംകുളങ്ങര ഭഗവതിക്ഷേത്രം ദ്വിദിന കളിയാട്ടം ശനിയാഴ്‌ച (25.04.2009) തുടങ്ങും.

രാവിലെ 7.30 ഗണപതിഹോമം, 8.30 നാഗപൂജ, 5 മണിക്ക്‌ തായ്‌പ്പരദേവതയുടെ കൊടിയിലത്തോറ്റം, 6.45 എളങ്കോലം,

7.30 ഗുളികന്‍ വെള്ളാട്ടം. 8.15 പടവീരന്റെ തോറ്റം. 9.15 കണ്ടംകുളങ്ങര ഭഗവതിയുടെ തോറ്റം, ഞായറാഴ്‌ച പുലര്‍ച്ചെ മുതല്‍ തെയ്യങ്ങളുടെ കെട്ടിയാട്ടം എന്നിവ നടക്കും.

 

പ്രതിഷുാദിനം മെയ്‌ 16നാണ്‌. അന്ന്‌ രാത്രി എട്ടിന്‌ നവകപൂജ.

ന്യായങ്ങള്‍

ശാസന കേള്‍ക്കാന്‍‌ ഇന്നല്ല പണ്ടും ആര്‍ക്കും ഇഷ്ടമല്ല. ആ നീരസം നീക്കി ബോധനം രസകരമാക്കാന്‍ വേണ്ടി പണ്ടത്തെ ആചാര്യന്മാര്‍  പല കൌശലങ്ങളും പ്രയോഗിച്ചിരുന്നു. അതില്‍ ഒന്നാണ്  ന്യായങ്ങള്‍.

 

മലയാളത്തിലെ ന്യായങ്ങള്‍‌ അധികവും സംസ്കൃതത്തില്‍ നിന്നും വന്നിട്ടുള്ളവയാണ്. ചെന്നായും കൊക്കും, കുറുക്കനും മുന്തിരിങ്ങയും തുടങ്ങിയ കഥകള്‍‌ ന്യായങ്ങളുടെ ഉദാഹരണങ്ങളാണ്.

 

“ മണ‍പ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-

ട്ടിണങ്ങാഞ്ഞു ദൂരത്തെറിഞ്ഞാന്‍‌ കപീന്ദ്രന്‍‌

മണിശ്രേഷ്ഠ!  മാഴ് കൊല്ല നിന്നുള്ളു

കാണ്മാന്‍‌ പണിപ്പെട്ടുടക്കാ‍ഞ്ഞതേ നിന്റെ ഭാഗ്യം”

 

ഒരു സാധനം അതിന്റെ വിലയറിയാതവന്റെ കയ്യില്‍‌ കിട്ടിയാലത്തെ സ്ഥിതി എന്തായിരിക്കും? അതാണ്  ഇവിടെ വ്യക്തമാക്കുനത്. കുരങ്ങിന്റെ കയ്യില്‍‌ കിട്ടിയ രത്നം പോലെ തന്നെയാണ്  വിവരം  കെട്ടവന്റെ കയ്യില്‍‌ കിട്ടിയ വില കൂടിയ ഏത് വസ്തുവും. ഇതിനാണ് കപിമണിന്യായം എന്നു പറയുന്നത്.

നമ്മള്‍‌ തിരഞ്ഞെടുത്തയക്കുന്ന പ്രധിനിധികളുടെ കയ്യില്‍  ഭരണം എങ്ങിനെയുണ്ടാവും ?

കേവലം കപിമണിന്യായേനയാണെന്നു പറഞ്ഞാല്‍‌ തെറ്റുണ്ടോ ?

Technorati Tags:

പൊക്യാരത്ത്‌ ഭഗവതിക്ഷേത്രം

പൊക്യാരത്ത്‌ ക്ഷേത്രോത്സവം തുടങ്ങി

അഴീക്കോട്‌ അരയാക്കണ്ടിപ്പാറക്കുള്ള  പൊക്യാരത്ത്‌ ഭഗവതിക്ഷേത്രം ദ്വിദിന ഉത്സവം ഇന്ന്‌  തുടങ്ങി. തിരുവത്താഴത്തിന്‌ അരിയളവ്‌ ചടങ്ങ്‌ വൈകുന്നേരം നടന്നു. തുടര്‍ന്ന്‌ പ്രഭാഷണമുണ്ടായി. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30 അന്നദാനം , വൈകുന്നേരം 5ന്‌ കേളി, 5.30ന്‌ ഇരട്ടത്തായമ്പക, 7.30ന്‌ തിരുനൃത്തം. അകത്തെഴുന്നള്ളത്തോടെ സമാപിക്കും.

Technorati Tags:

പാലോട്ടുകാവില്‍ തേങ്ങയേറും വെടിക്കെട്ടും

അഴീക്കോട്‌  പാലോട്ടുകാവില്‍ ഈ വര്‍ഷത്തിലെ വിഷുവിളക്കുത്സവത്തിന്റെ അവസാന ദിവസം ഇന്നാണ്. അതായത് 21.04.09  ചൊവ്വാഴ്‌ച. ഇന്ന് രാത്രിയിലെ തേങ്ങയേറും വെടിക്കെട്ടുമായി  ഉത്സവം സമാപിക്കും.

ഉച്ചയ്‌ക്കുശേഷം പാലോട്ടു ദൈവത്താര്‍, അങ്കത്തെയ്യം, കുറത്തി, ചാമുണ്ഡി, നെല്ലുകുത്തിപ്പോതി തിറകള്‍ കെട്ടിയാടും. അഞ്ചുമണിക്ക്‌ ദൈവത്താറീശ്വരസന്നിധിയില്‍ തുലാഭാരം നടത്തും. 7.30ന്‌ തിടമ്പെഴുന്നള്ളത്ത്‌. എട്ടുമണിക്ക്‌ തേങ്ങയേറ്‌ എന്നിവ നടക്കും. 9.30ന്‌ വെടിക്കെട്ടോടെ സമാപനം.

Technorati Tags:

Maavilaakkav

മാവിലാക്കാവ്‌ 2009 ലെ അടിയുത്സവം !

കണ്ണൂരിലെ മാവിലായിയിലുള്ള  മാവിലാക്കാവ്‌ ക്ഷേത്രത്തിലെ  ഒരു വിശേഷമാണ് വിഷു ഉത്സവത്തിന്റെ ഭാഗമായ അടിയുത്സവം. പതിവു പോലെ കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട്‌ ആയിരക്കണക്കിന്‌  ഭക്തരുടെ സാന്നിധ്യത്തില്‍ മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും തമ്മില്‍ മൂന്നാംപാലം നിലാഞ്ചിറ വയലില്‍ 'ഏറ്റുമുട്ടി'. ഇതിന്റെ പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമണ്.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷുയായ ദൈവത്താര്‍ കാടാച്ചിറ കച്ചേരി ഇല്ലത്തെ നിത്യസന്ദര്‍ശകനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക്‌ ഈഴവ പ്രമാണി കാണിക്കയായി കൊണ്ടുവന്ന അവല്‍ അവിടെ കളിച്ചുകൊണ്ടിരുന്ന നമ്പ്യാര്‍ കുട്ടികള്‍ക്ക്‌ കൊടുത്തു. അവലിനുവേണ്ടി കുട്ടികള്‍ അടിപിടി കൂടി. ആദ്യം രസം തോന്നിയെങ്കിലും അടി കാര്യമായപ്പോള്‍ ദൈവത്താര്‍ ഇടപെട്ട് അടി നിര്‍ത്തിയെന്നുമാണ്‌ ഐതിഹ്യം. മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും ജ്യേഷുാനുജന്മാരാണെന്നാണ്‌ സങ്കല്‌പം. ദൈവത്താറുടെ മുടി അഴിച്ചതിന്‌ ശേഷമാണ്‌ കൈക്കോളന്മാര്‍ നിലാഞ്ചിറ വയലില്‍ ഏറ്റുമുട്ടുന്നത്‌.

Technorati Tags: ,

Scarcity of drinking water in Azhikode

പദ്ധതി പലതും വന്നിട്ടും കുടിനീര്‍ അഴീക്കോട്ട്‌ അപൂര്‍വം ! A report from Mathruhumi.

വേനല്‍ ശക്തമായതോടെ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ മിക്കതും വറ്റി. കുടിനീരിന്‌ ജനം ഓടി നടക്കുകയാണ്‌. നിരവധി കുടിനീര്‍ പദ്ധിതകള്‍ ഒന്നിനുപിറകെ ഒന്നായി വന്നെങ്കിലും ഒന്നും ലക്ഷ്യംകാണാതെ കിടക്കുന്നു. ഒടുവില്‍ നബാര്‍ഡിന്റെ സഹായത്തോടെ 4.59 കോടി രൂപ ചെലവില്‍ നിര്‍മിച്ച പദ്ധതിയും ഫലംകണ്ടില്ല.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29ന്‌ ജല വിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രനാണ്‌ ഇത്‌ ഉദ്‌ഘാടനംചെയ്‌തത്‌.
വര്‍ഷം ഒന്നായിട്ടും ജലം ലഭ്യമായിത്തുടങ്ങിയില്ല.
കണ്ണൂര്‍ താണിയലെ ജല സംഭരണിയില്‍നിന്ന്‌ ചാലാട്‌ ചാക്കാട്ടില്‍ പീടികയിലെ സംഭരണിയില്‍ എത്തിച്ച്‌ അഴീക്കോട്‌ കച്ചേരിപ്പാറയിലെ 13 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിവഴി അഴീക്കോട്‌ പഞ്ചായത്തിലെത്തിച്ച്‌ വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. പഞ്ചായത്തിലെ അടുത്ത 20 വര്‍ഷത്തെ ജനസംഖ്യ കണക്കിലെടുത്താണ്‌ പദ്ദതി വിഭാവനംചെയ്‌തത്‌. 46,509 പേര്‍ക്ക്‌ പദ്ധതി ഗുണംചെയ്യുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. പൈപ്പ്‌ ലൈന്‍ പണി നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കി. രണ്ടുമാസം മുമ്പ്‌ പരീക്ഷണ പമ്പിങ്‌ നടത്തി. അതോടെ പലയിടത്തും പൈപ്പ്‌ പൊട്ടാന്‍ തുടങ്ങി. ആസ്‌ബസ്റ്റോസ്‌ സിമന്റ്‌ പൈപ്പായതിനാലാണ്‌ പൊട്ടലിനിടയാക്കിയത്‌. ഗുണം കൂടിയ പൈപ്പിട്ട്‌ പൊട്ടല്‍ ഒഴിവാക്കിയിട്ടും വെള്ളം എത്താത്ത അവസ്ഥ ഉണ്ടായി. പദ്ധതി ഫലത്തിലായെന്ന്‌ അധികൃതര്‍ പറയുന്നുണ്ട്‌. ജലസ്രോതസ്സില്ലാത്തതാണ്‌ പ്രശ്‌നം. ഇപ്പോള്‍ വെളിയമ്പ്രയില്‍നിന്നാണ്‌ കണ്ണൂരിലേക്ക്‌ വെള്ളമെത്തുന്നത്‌. വെളിയമ്പ്രയില്‍നിന്നുതന്നെയാണ്‌ ഈ പദ്ധതിക്കും ജലമെത്തേണ്ടത്‌. ഒരേ ലൈനായതിനാല്‍ കണ്ണൂരില്‍ വിതരണംചെയ്‌ത ശേഷമേ അഴീക്കോട്‌ പദ്ധതിക്ക്‌ കിട്ടുകയുള്ളൂ. കണ്ണൂരിലേക്ക്‌ മാത്രമായി പ്രത്യേക ലൈന്‍ വലിക്കുകയോ അല്ലെങ്കില്‍ അഴിക്കോട്‌ പദ്ധതിക്കായി പ്രത്യേക ജലസ്രോതസ്സ്‌ ഉണ്ടാക്കുകയോ ചെയ്‌താലേ അഴീക്കോട്‌ പദ്ധതിയില്‍നിന്ന്‌ മുടക്കംകൂടാതെ ജലം കിട്ടുകയുള്ളൂ. 80 കോടി രൂപ ചെലവില്‍ കണ്ണൂര്‍ മുനിസിപ്പല്‍ പ്രദേശത്ത്‌ വെളിയമ്പ്രയില്‍നിന്ന്‌ പ്രത്യേക ലൈന്‍ വലിക്കാനുള്ള പദ്ധതിക്ക്‌ അനുമതി ലഭിച്ചിട്ടുണ്ട്‌. അത്‌ പൂര്‍ത്തിയാവുന്നതോടെയേ അഴീക്കോട്‌ പദ്ധതി കൃത്യമായി പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ എന്ന്‌ അധികൃതര്‍ പറയുന്നു. കണ്ണൂരിലേക്കുള്ള ജലവിതരണക്കുഴല്‍ പഴകിയതായതിനാല്‍ പൊട്ടല്‍ കാരണം ജലവിതരണത്തിന്‌ മുടക്കം നേരിടുന്നുണ്ട്‌. അഴീക്കോട്‌ 70 പൊതു ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഒന്നിലും വെള്ളമില്ല.
പദ്ധതി ആരംഭിക്കുമ്പോള്‍ 489 ഗുണഭോക്താക്കളില്‍നിന്ന്‌ 500 രൂപ വീതം ഗ്രാമപ്പഞ്ചായത്ത്‌ ഈടാക്കിയിരുന്നു. അവര്‍ക്ക്‌ കണക്ഷന്‍ ഇതുവരെ നല്‍കിയിട്ടില്ല.

Technorati Tags: ,

Whom did you vote ?

Date : April 18 2009 -  A mathrubhumi report

ഇടത്‌കോട്ടയില്‍ പ്രതീക്ഷയോടെ യു.ഡി.എഫ്‌

ഇടതുകോട്ടയായ അഴീക്കോട്‌ നിയമസഭാമണ്ഡലത്തിന്റെ പുതിയ രൂപമാറ്റം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ പുതിയ പ്രതിക്ഷ നല്‌കുന്നു.

2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌ 59,592 വോട്ടും യു.ഡി.എഫ്‌ 40,388 വോട്ടുമാണ്‌ നേടിയത്‌. ബി.ജെ.പി 4,523 വോട്ടും നേടി. 1,32,505 വോട്ടര്‍മാരില്‍ 80.3 ശതമാനം പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. മാട്ടൂല്‍, ചെറുകുന്ന്‌, കണ്ണപുരം, കല്യാശ്ശേരി, പാപ്പിനിശ്ശേരി, നാറാത്ത്‌, വളപട്ടണം, അഴീക്കോട്‌ എന്നിവയായിരുന്ന അഴീക്കോട്‌ മണ്ഡലത്തിലെ പഞ്ചായത്തുകള്‍. ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തോടെ ചെറുകുന്ന്‌, കണ്ണപുരം, കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകള്‍ കാസര്‍കോട്‌ ലോക്‌സഭാ മണ്ഡലത്തിലായി. മാട്ടൂലൊഴിച്ച്‌ മറ്റെല്ലാം എല്‍.ഡി.എഫ്‌ ആധിപത്യമുള്ള പഞ്ചായത്തുകളാണ്‌. ശേഷിക്കുന്ന പാപ്പിനിശ്ശേരി, നാറാത്ത്‌, വളപട്ടണം, അഴീക്കോട്‌ പഞ്ചായത്തുകളോടൊപ്പം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍, പള്ളിക്കുന്ന്‌, പുഴാതി എന്നീ യു.ഡി.എഫ്‌ ഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ ചേര്‍ന്നതോടെ ഈ മണ്ഡലത്തിന്റെ വോട്ടിങ്‌ നിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ്‌ യു.ഡി.എഫ്‌ വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ ഇക്കുറി മണ്ഡലത്തില്‍ ബൂത്ത്‌ പിടിത്തവും കള്ളവോട്ടും കുറഞ്ഞത്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളില്‍ പ്രതീക്ഷ പകരുന്നു. എല്‍.ഡി.എഫ്‌ കോട്ടകളായ പാപ്പിനിശ്ശേരി, അരോളി സ്‌കൂളുകളിലെ ബൂത്തുകളില്‍ യു.ഡി.എഫ്‌ ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ അനുവദിക്കാറില്ലെന്ന്‌ പരാതിയുണ്ടാകാറുണ്ട്‌. ഇത്തവണ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ സാന്നിധ്യം ബൂത്തുകളില്‍ യു.ഡി.എഫിന്‌ ധൈര്യം പകര്‍ന്നിരുന്നു.

Technorati Tags: ,


അഴീക്കോട്‌ നിയോജകമണ്ഡലത്തില്‍ അഴീക്കോട്‌ വെസ്റ്റ്‌ യു.പി സ്‌കൂള്‍ ബൂത്തിലാണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌ -90 ശതമാനം. ജില്ലയിലെ പ്രശ്‌നബൂത്തുകളിലൊന്നായ ഇവിടെ എല്‍.ഡി.എഫിനാണ്‌ ഭൂരിപക്ഷം. കുറഞ്ഞ പോളിങ്‌ 70.14ശതമാനം രേഖപ്പെടുത്തിയത്‌ പുഴാതി ഗവ.ഹൈസ്‌കൂളിലാണ്‌. 1,41,956 വോട്ടര്‍മാരില്‍ 1,12,435 പേര്‍ വോട്ട്‌ ചെയ്‌തിട്ടുണ്ട്‌. അഴീക്കോട്‌ മണ്ഡലത്തിലെ പോളിങ്‌ ശതമാനം ഇക്കുറി 79.03.

വിഷുവിളക്കുത്സവങ്ങള്‍ കൊടിയേറി

Date : April 14 2009 A report from Mathrubhumi

അഴീക്കോട്‌: പാലോട്ടുകാവിലെയും അക്ലിയത്ത്‌ ശിവക്ഷേത്രത്തിലെയും ഒരാഴ്‌ചയിലേറെ നീളുന്ന വിഷുവിളക്കുത്സവങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച കൊടിയേറി. പാലോട്ടുകാവില്‍ പള്ളിക്കുന്ന്‌ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന്‌ തീര്‍ത്ഥവും കഴകപ്പുരയില്‍ നിന്ന്‌ തിരുവാഭരണവും എഴുന്നള്ളപ്പിന്‌ ശേഷമാണ്‌ കൊടിയേറ്റം നടന്നത്‌. അക്ലിയത്ത്‌ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്‌ച രാത്രി ഒമ്പതിന്‌ കൊടിയേറ്റം നടന്നു.

അഴീക്കോട്‌: പുതിയകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ ഏറെക്കാലമായി മുടങ്ങിയിരുന്ന ഉദയാസ്‌തമയ പൂജ 28ന്‌ പുനരാരംഭിക്കും