സൃഷ്ടിസ്ഥിതിസംഹാരം

ബ്രഹ്മാവിന്റെ സൃഷ്ടികളുടെ കണക്കറിയാൻ മനുഷ്യൻ ശ്രമിക്കുകയാണ്. ആകാശത്തിൽ നക്ഷത്രങ്ങൾ എത്രയെന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? അതുപോലെയുള്ള ഒരു മറുപടി മാത്രമേ സൃഷ്ടികളുടെ എണ്ണത്തിലും ഇതുവരെ നമുക്ക് ലഭിച്ചിട്ടുള്ളൂ. എന്നാൽ ഇയ്യിടെ ഇതേക്കുറിച്ച് ശാസ്ത്രജ്നന്മാർ ചില പുതിയ അറിവുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

പല പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നു നടത്തിയതാണ്  ഈ  ബൃഹദ്പദ്ധതി. അതിന്റെ ഫലമായി ഭൂമിയിലെ ജീവജാതികളുടെ( species) എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് കരയില്‍ 65 ലക്ഷം ജീവജാതികളാണുള്ളത്. കടലില്‍ 22 ലക്ഷം. പക്ഷേ, ഇക്കൂട്ടത്തില്‍ 12 ലക്ഷം സ്പീഷീസുകള്‍ മാത്രമാണ് തിരിച്ചറിഞ്ഞ് കൃത്യമായി തരംതിരിക്കപ്പെട്ടിട്ടുള്ളത്. ബഹൂഭൂരിപക്ഷവും തിരിച്ചറിയപ്പെടാന്‍ ബാക്കി കിടക്കുകയാണ് . എല്ലാ സ്പീഷീസുകളെയും തിരിച്ചറിയണമെങ്കില്‍ ആയിരം വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് അനുമാനം . അപ്പോഴേക്ക് പലതിനും വംശനാശം സംഭവിച്ചേക്കാം.

പി.എല്‍.ഒ.എസ്. ബയോളജി (PLoS Biology) എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധമനുസരിച്ച്  ഭൂമിയിലെ ജീവജാതികളില്‍ 77,70,000  ജന്തുക്കളാണ്. സസ്യ സ്പീഷീസുകളുടെ എണ്ണം 3,00,000 വരും. 6,10,000 പൂപ്പലുകളാണ്. ഏക കോശജീവികളുടെ വിഭാഗമായ പ്രോട്ടസോവയിലും പായലുകളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും വിഭാഗമായ  ക്രോമിസ്റ്റിലും പെടുന്നവയാണ്  ബാക്കി ജീവികള്‍.

ബാക്ടീരിയയെയും  അതുപോലുള്ള സൂക്ഷ്മ ജീവികളെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ആവിഷ്‌കരിച്ച മാര്‍ഗ്ഗം (Methodology) ഉപയോഗിച്ചാണ് സ്പീഷീസുകളുടെ എണ്ണം നിര്‍ണയിച്ചതെന്ന് യു.എന്‍.ഇ.പി.യുടെ പ്രകൃതി സംരക്ഷണ നിരീക്ഷണ കേന്ദ്രം ആറിയിക്കുന്നു. 

Notes :-

കാള്‍ ലിനയേസ് ( Carl Linnaeus) എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്‍ 1758-ല്‍ ആവിഷ്‌കരിച്ച സങ്കേതമനുസരിച്ചാണ് ജീവികളെ തരം തിരിക്കുന്നത്. ഇതനുസരിച്ച് പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള ജീവികളെ ജനുസ്, ഫാമിലി, ഓര്‍ഡര്‍, ക്ലാസ്, ഫൈലം, കിങ്ഡം എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ജീവ വര്‍ഗീകരണത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ് സ്പീഷീസ്.

Citizen, are you discharging your duties?

We are today in the mid of a sathyagraham by one leader called Anna Hazare at Ramlila ground New Delhi. This Gandhian wanted our Parliament to pass a strong Lokpal Bill aimed at rooting out corruption from our country without any further delay. By and large all citizens are rallying behind this leader hoping to achieve what was evading us for the past 64 years.

It is our legitimate right -  a corruption free nation. While striving for our goal it is pertinent to note that we as citizens of this great nation have certain fundamental duties to follow. I feel it is right time to be aware of this fact and follow it in letter and spirit.Therefore I am reproducing it from the constitution of India.

THE CONSTITUTION OF INDIA
Chapter IV A-Fundamental Duties -ARTICLE 51A

Fundamental Duties - It shall be the duty of every citizen of India-

(a) to abide the Constitution and respect its ideals and institutions, the National Flag and the National
Anthem;

(b) to cherish and follow the noble ideals which inspired our national struggle for freedom;

(c) to uphold and protect the sovereignty, unity and integrity of India;

(d) to defend the country and render national service when called upon to do so;

(e) to promote harmony and the spirit of common brotherhood amongst all the people of India
transcending religious, linguistic and regional or sectional diversities; to renounce practices
derogatory to the dignity of women;

(f) to value and preserve the rich heritage of our composite culture;

(g) to protect and improve the natural environment including forests, lakes, rivers, wild life and to
have compassion for living creatures;

(h) to develop the scientific temper, humanism and the spirit of inquiry and reform;

(i) to safeguard public property and to abjure violence;

(j) to strive towards excellence in all spheres of individual and collective activity so that the nation
constantly rises to higher levels of endeavour and achievement.

പോരാ പോരാ നാളിൽ നാളിൽ ഉയരട്ടെ…!

Important note:

Today we are celebrating 67th Independence Day (15/08/2013). The following write up was posted 14 th of August 2011 as mentioned in the beginning itself. However nothing has changed with respect to national flag hoisting function even now.

നാളെ 65 മത്തെ  സ്വാതന്ത്ര്യദിനാഘോഷം ! ദേശീയ പതാക ഉയർത്തലാണ്  നാളെ നമ്മൾ കാണാൻ പോകുന്ന  മുഖ്യ ചടങ്ങ്. ഏറേക്കാലമായി ഇത് സഹികെട്ടതുകൊണ്ട് ഇതെഴുതാൻ തോന്നിയതാണ്.

പതാക ഉയർത്തുന്നത്  കണ്ടാൽ പലപ്പോഴും തോന്നിപ്പോകുന്നത് ഇന്നത്തെ മിക്ക മന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും, ഗവർണർമാർക്കുമൊക്കെ ഇത്  ഒരു തമാശയാണോ എന്നാണ്.  ഇവരുടെ പതാക ഉയർത്തൽ കർമ്മം, ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാരേയും സ്വാതന്ത്ര്യസമരസേനാനികളേയും അവഹേളിക്കുന്ന തരത്തിലാണ്. വർഷത്തിൽ ഒരു തവണ കിട്ടുന്ന  സൌഭാഗ്യത്തിന്  അർഹരാവാൻ വേണ്ടുന്ന സാവകാശവും ആരോഗ്യവും ഇല്ലാത്ത ഇവരാണ് നമ്മുടെ  ഭരണാധികാരികൾ! സങ്കടപ്പെടുകയല്ലാതെ വേറെ എന്തു ചെയ്യാൻ!

പതാക ഉയർത്തൽ എന്നാൽ ഉദ്ദേശിക്കുന്നത്, ദേശീയഗാനം ആലപിച്ചു കൊണ്ട്  വളരെ പതുക്കെ പതാക കെട്ടിയ കയർ വലിച്ച്, കൊടിമരത്തിന്റെ മുകളിൽ വരെ ഉയർത്തിയതിനു ശേഷം അല്പം താഴ്തി പതാക കെട്ടുന്നതിനെയാണ്. അതുപോലെ തന്നെ പതാക താഴ്ത്തുമ്പോഴും പതാക വീണ്ടും മുകളിലേക്ക് ഉയർത്തിയതിനു ശേഷമേ താഴെ ഇറക്കാറുള്ളൂ.

ഇപ്പോഴത്തെ മഹൽ  വ്യക്തികൾ പതാക കെട്ടിയ കയർ ഒന്നു തൊട്ടു തൊട്ടില്ല എന്ന് വരുത്തിതീർക്കുന്ന വിധത്തിൽ തന്റെ കൈപ്പത്തി കയറിന്മേൽ വെക്കുന്നു. തുടർന്ന്  അവരുടെ സെക്യൂരിറ്റ്യി സ്റ്റാഫോ, മററ്റാരെങ്കിലും അദ്ദേഹത്തിന്റെ മസിൽ പവർ കാണിക്കുന്നു!  അടുത്ത നൊടിയിടയിൽ പതാക പോയി മുകളിൽ  ഇടിച്ച് നിൽക്കും. അതോടെ ഒന്നു വരിഞ്ഞ് കെട്ടി  ഭഗ്യത്തിന് ഒരു സല്യൂട്ട്  അടിച്ച്  പ്രഹസനം പൂർത്തിയാകുന്നതായാണ് നമ്മൾ പലപ്പോഴും കാണുന്നത്.

പണ്ട് ഒര്  തിരഞ്ഞെടുപ്പ് കമ്മീഷണർ പത്ര സമ്മേളനം നടത്തുകയായിരുന്നു. ആ സമയത്ത്  മേശമേൽ വെച്ചിരുന്ന മിനി നേഷനൽ ഫ്ലേഗ് തല കീഴായി കണ്ട പത്ര പ്രവർത്തകർ,  അത് വലിയ പ്രധാന്യത്തോടെ തന്നെ അന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായി. അബദ്ധത്തിൽ  താഴെ വീണുപോയ കൊടി മുറി തൂത്തുവാരിയ മനുഷ്യൻ ശരിയായി വെക്കാതതായിരുന്നു കാരണമായി അന്ന്  കമ്മീഷണർ പറഞ്ഞത്  എന്നാണെന്റെ ഓർമ്മ.

ഇതിലും അപലപനീയമായ കാഴ്ചകൾക്കും പഞ്ഞമൊന്നുമില്ല. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടയിൽ മൊഹാലിയിൽ നടന്ന സംഭവം ആരും  അത്ര കാര്യമായി എടുത്തിട്ടുണ്ടാവില്ല. ഇന്റർ നേഷനൽ ക്രിക്കറ്റ് കൌൺസിലിന്റെ (ICC) നിയമോപദേഷ്ടാവ്  ഹോളിക സെൻ ഒബറോയ് , ദേശീയ പതാകയോട് കാണിച്ച അനീതി അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ? ICC യുടെ ഹോളോഗ്രാം ദുരുപയോഗപ്പെടുത്തി എന്നു കരുതി ചവിട്ട് കൊണ്ടത്  ദേശീയ പതാക!  ക്രിക്കറ്റിന്റെ ചൂടിൽ ഒരു നികൃഷ്ട സാധനമായാണ്  നമ്മുടെ ദേശീയ ചിഹ്നം പലരും കാണുന്നത് ! അതുകൊണ്ടായിരിക്കാം നമുക്ക് ക്രികറ്റിലുള്ള ഒന്നാം സ്ഥാനവും ഇന്ന് നഷ്ടപ്പെട്ടത് !

സംഗതിയുടെ തീവ്രത കൂടുന്നത് വേണമെന്ന് അവഹേളിക്കുമ്പോഴാണ്.  ഒരു സംസ്ഥാന തലസ്ഥാനത്തെ  വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന മറ്റൊരു സംഭവം കൂടി പറയാം. കുപ്പത്തൊട്ടി നിറഞ്ഞൊഴുകുന്നു. അത് കൊണ്ടു പോയി വെളിയിലുള്ള കോർപറേഷന്റെ വലിയ ചവറ്റ് കൊട്ടയിലിടണം. ഉത്തരവാദപ്പെട്ട തൊഴിലാളി എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയാണ്. ബന്ധപ്പെട്ടവരുമായുള്ള ചർച്ചക്ക് ശേഷം ആഫീസ് പരിസരം വൃത്തിയാക്കി. ഇതു കണ്ട ഒരാൾ ചോദിച്ചു  “ഇത്രപെട്ടെന്നെങ്ങിനെ ഇത്രയും വെയ്സ്റ്റ് ബിൻ വൃത്തിയാക്കി ? ”

അടുത്ത ദിവസത്തെ പത്രത്തിൽ ഒരു വാർത്ത കണ്ടു. ദേശീയക്കൊടിയിൽ പൊതിഞ്ഞ്  കുപ്പക്ക് അന്തിമോപചാരം നടത്തി ! അഞ്ചാറു പതിറ്റാണ്ടിൽത്തന്നെ നമ്മുടെ രാജ്യസ്നേഹം ഇത്രയും തരം താണുവെങ്കിൽ ഇനിയങ്ങോട്ട് എന്തായിരിക്കും സ്തിതി! ജയ്ഹിന്ദ്!

ശനീശ്വരൻ

നവഗ്രഹങ്ങൾക്ക് ഹിന്ദുക്കൾ വളരെ പ്രാധാന്യം കല്പിക്കുന്നു. പല അമ്പലങ്ങളിലും നവഗ്രഹങ്ങൾക്ക്  ഉപക്ഷേത്രങ്ങളും വഴിപാടുകളും ഉണ്ട്. ആഴ്ച നാമങ്ങളിലാണ്  എഴ്  ഗ്രഹങ്ങൾ അറിയപ്പെടുന്നത്. സൂര്യൻ,ചന്ദ്രൻ, ചൊവ്വ(മംഗല), ബുധൻ, ഗുരു(വ്യാഴം), ശുക്രൻ(വെള്ളി),ശനി എന്നിവ ആഴ്ച നാമങ്ങളിലുള്ള ഏഴ് ഗ്രഹങ്ങൾ കൂടാതെ രാഹു കേതു എന്നീ രണ്ടും ചേർന്നതാണ്  നവഗ്രഹങ്ങൾ. ഇതിൽ ഏഴാം സ്ഥാനത്തുള്ള  ശനീശ്വരനെയാണ് എറ്റവും ഭയപ്പെടുന്നതും അരാധിക്കപ്പെടുന്നതും. എന്തുകൊണ്ടാണ് ഇത് എന്നത് പുരാണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.
യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരയിലും,ചന്ദ്രൻ സ്വാദിസ്ഥാനത്തും ചൊവ്വ മണിപുരത്തും, ബുധൻ അനഹതയിലും ഗുരു വിശുദ്ധത്തിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയര ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ്  യോഗാസനം. യോഗാസനം പരിശീലിക്കുന്ന ഒരാൾ  വസ്തവത്തിൽ  ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.
ഒരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രധാനം ചെയ്യുന്നു. അതിൽ ശനിയാണ് ദുഖ കാരണങ്ങളായ രോഗം, മരണം എന്നിവക്ക്  ഹേതുവാകുന്നത് . അങ്ങിനെയാണെങ്കിൽ ശനിയെ എന്തിന് ആരാധിക്കണം ? എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. അതിനു കാരണം ആത്മീയത കൈവരിക്കണമെങ്കിൽ ശനീശ്വരൻ അനുഗ്രഹിക്കണം. അതുപോലെ സകല ദൈവാനുഗ്രഹങ്ങൾക്കും  ശനീശ്വര-ദയാദാക്ഷിണ്ണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ.
സന്തോഷത്തിൽ ദൈവത്തെ മറക്കുന്നു.സന്താപത്തിൽ ദൈവപാദങ്ങളിൽ ശരണം പ്രാപിക്കുന്നു. ഇതാണ് നമ്മുടെ അവസ്ഥ. ദുഖം നമ്മുടെ കണ്ണ് തുറപ്പിക്കുന്നു. ജീവിതം ഒരു മായയാണെന്ന പരമാർഥം നമുക്ക് മനസിലാകുന്നത് കഷ്ടങ്ങളും നഷ്ടങ്ങളുമാണ്. ഇത് സംഭവിക്കുന്നത് ശനീശ്വരനിലൂടെയാണ്. ശിരസ്സിലുള്ള സഹസ്രര-ചക്രത്തിലിരുന്നു കൊണ്ട് മനസ്സിനെ ദൈവത്തോട് അടുപ്പിക്കുന്നത് ശനി ഭഗവനാണ്. അങ്ങിനെയുള്ള ഭഗവാനെ പ്രാർഥിക്കുന്നത് എല്ലാം കൊണ്ടും എല്ലാവർക്കും നല്ലതാണ്.
ശനിഗ്രഹ സ്വാധീനം കൂടുതലുള്ള മനുഷ്യരാണ് സന്യാസിമാരാകുന്നത്. ആരോഗ്യത്തിനും ഐശ്വര്യത്തിനും പ്രാർഥിക്കുന്ന ഒരു സന്യാസി തന്റെ ആത്മീയ സുഖം സഫലീകൃതമാകാനും ശനീശ്വരനെത്തന്നേയാണ്  ശരണം തേടുന്നത്.വളരെ സാവദാനത്തിലും സ്ഥിരതയോടെയും കൂടി നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ട് ശനിയാഴ്ചക്ക് സ്ഥിരവാരമെന്നും ഒരു പേരുണ്ട് . ശനിയാഴ്ച ആരംഭിക്കുന്ന ഏത് സരംഭവും അതു കൊണ്ട്  വിജയിക്കുമെന്നതിൽ സംശയമില്ല.
“നീലാഞ്ചന സമഭാസം രവിപുത്രം യമരാജം ചയ,
മാർത്താണ്ഡ ശംഭുതം തം നമാമി ശായിശ്ചരം”

സൂര്യന്റെ മകനാണ് ശനി. യമന്റെ സഹോദരനും. അതുകൊണ്ട് യമധർമ്മം ശനിയും പങ്കിടുന്നു. വളരെ ഉദ്ദേശശുദ്ധിയും നിഷ്പക്ഷതയും പാലിച്ചുകൊണ്ടാണ് ശനി ഭഗവാൻ ശിക്ഷയും ഭിക്ഷയും നൽകുന്നത്.
ശനി ഭഗവാന്റെ ശിക്ഷയിൽനിന്നും ആശ്വാസം ലഭിക്കണമെങ്കിൽ ഒരു പോംവഴിയേ ഉള്ളൂ. ആഞ്ചനേയ സ്വാമിയെ ശരണമടയുക. ശനിയാഴ്ച ദിവസം അതിന് എറ്റവും അനുയോജ്യമായ ദിവസമാണ്. അതിനുള്ള ഐതിഹ്യം പിന്നീട് ഒരു പോസ്റ്റിൽ ആവാം.
Technorati Tags:

നളചതുഷ്ടയം

പാരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് “നവരസം”. ഈ സംഘടനയുടെ നേതൃത്വത്തില്‍ 'നളചതുഷ്ടയം'  എന്ന പരിപാടി ചിറക്കലില്‍ തുടക്കമായി. നാലുദിവസം നീളുന്നതാണ് പരിപാടി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാസംരംഭമാണ് നവരസം.

വേദി: ചിറക്കല്‍ ശാരദ കല്യാണമണ്ഡപം.

ഉദ്ഘാടകൻ: സി.കെ.രവീന്ദ്ര വര്‍മരാജ

ആധ്യക്ഷൻ : എ.ഡി.മാധവന്‍

പ്രസംഗം: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, എസ്.ആര്‍.ഡി.പ്രസാദ്, സദനം ജ്യോതിഷ് ബാബു എന്നിവര്‍.

കൂടാതെ ഡോ.എ.എസ്.പ്രശാന്ത്കൃഷ്ണന്‍ സ്വാഗതവും രേണുക രവിവര്‍മ നന്ദിയും പറഞ്ഞു.

പത്താംതരം വിദ്യാര്‍ഥികള്‍ക്ക് കഥകളി സോദാഹരണ ക്ലാസും നളചരിതത്തെ ആസ്​പദമാക്കി പാഠ്യഭാഗ രംഗാവിഷ്‌കരണവും നടത്തി. ഹംസം, ദമയന്തി, തോഴി എന്നീ വേഷങ്ങള്‍ രംഗത്തെത്തി. സദനം കൃഷ്ണദാസ് ഹംസം, കോട്ടക്കല്‍ രാജുമോഹനന്‍ ദമയന്തി, ആസ്തികാലയം സുനില്‍ തോഴി എന്നീ വേഷങ്ങളണിഞ്ഞു. രാജാസ് ഹൈസ്‌കൂള്‍, അഴീക്കോട് ഹൈസ്‌കൂള്‍, കടന്നപ്പള്ളി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.