Azhikode

Lest we forget the rich and varied heritage of Azhikode.

Keyman for Malayalam Typing

BHAGAVAD-GITA - For Students - INTRODUCTION

 

BHAGAVAD-GITA 

(For Students)

Copyright©2020 P K Raghavan

INTRODUCTION

 


The BHAGAVAD-GITA is also known as the Song Celestial.

 It is common to all human beings in the world.

Sri Krishna, the God incarnate gave out the Gita to Arjuna on the battle field. The war was the result of ADHARMA (un-righteousness = അധർമ്മം)

DHARMA (Righteousness) had to fight Adharma to establish itself.

Whatever is stated in the GITA is very important. God, in the form of Krishna, gives us an idea of the spiritual and physical aspects of the human body. It prescribes the duty of everyone. It talks about nature. It narrated about the right action to follow at the right moment besides about control of the mind. It spoke about the results of meditation. It explains why one must cultivate good character. It details about knowing one's defects before finding fault with others, about developing Bhakti, about the value of utter surrender to God dedicating all one's actions to HIM, and about acquiring the wisdom that NOT EVEN AN ATOM WOULD MOVE WITHOUT HIS WILL. Thus, one would find that this scripture contains the different duties of an individual from his birth to death and that one has to do his duty dedicating his actions to the Supreme Being. At the same time, he should never think of the results. 

From the Gita one comes to know that desire, greed, ego, pride - if these are overcome, one will have perfect peace of mind. What would be the result? The result one would develop is equanimity of mind and treat the opposites alike. For example joy and sorrow, prosperity and adversity, poverty and affluence, etc.

So the Gita is one of the most authoritative sources of HINDUISM. This truth is known to all sects of the Hindu Religion. This great scripture had studied by people belonging to all religions as it contains eternal truths common to all religions. No wonder GITA is translated into almost all the languages of the world.

Everyone will come across excellent advice in this scripture. Some young students may find certain statements in the text incompatible with their age and mental attainment. It may make them scoff at such things. But my earnest request is that the young student should not stop reading the book simply because things are not either interesting or understandable at the first reading itself. I would stress that our students and youths read and re-read the matter. Then they will be able to discern the essence of the teachings. To give an example, if a 25-year-old young man should read the sentence "Get rid of desire-cultivate renunciation" he is likely to laugh within himself. That should not make him stop reading the matter. Once again, over and over again he should read the matter.

When the same young man enters his fortieth year and reads the same passage he will realize the meaning in a better way, the same when read in his fiftieth or sixtieth year would certainly make him comprehend its implications in the best manner. Why? You may ask. Only a man of wisdom can interpret and understand the contents of the GITA in the proper manner. Again you must know who is a wise man or a man of wisdom. Anyone can become a man of knowledge, and knowledge is different from wisdom. Knowledge can be gained by vast erudition, hearing, undergoing disciplined scholastic life, and also exposure to discourses, men, and matter. By this alone one cannot be called a wise man. As one advances in age, he is bound to undergo trials and difficulties in life, like sorrow, adversity, enmity, jealousy, bereavements, and so on. These are experiences in life. Such experiences are bound to have a tremendous influence on the man's mental disposition. The knowledge he has already gained blended with such practical experiences makes him wise. Then he can be called a man of wisdom. Such men can interpret and understand Gita in a better way.

"Knowledge is proud that it knows so much; 

Wisdom is humble that it knows no more."

Also, there may be some ideas that would be attractive to young minds at the outset.

Therefore, the reader is requested to begin studying this sacred scripture, Gita, with a spirit of respect, reverence, devotion, and above all, good FAITH. By doing so, he will certainly enjoy the real effects of the study of this invaluable teaching.

(To be continued...in next post)


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #Bharata, #Ganjetic, #geetha, #Gita, #Krishna, #pupil, #purana, #student

ബ്രമണ്യ ദേവം ശരണം പ്രബദ്യേ !

"ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം 
രുദ്രസ്യ സൂനും സുരലോക നാഥം  
ബ്രമണ്യ ദേവം ശരണം പ്രബദ്യേ! 

ആശ്ചര്യവീരം സുകുമാരരൂപം   
തേജസ്വിനം ദേവഗണാഭിവന്ദ്യം 
ഏണാങ്കഗൗരീ തനയം കുമാരം 
സ്കന്ദം വിശാഖം സതതം നമാമി  

സ്കന്ദായ  കാർത്തികേയായ  
പാർവതി നന്ദനായ ച  
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ:"

ഓം ശ്രീ ശ്രീ സുബ്രമണ്യയായ തേ നമ:

.

 "ഇഷ്ടാർത്ഥസിദ്ധിപ്രദമീശപുത്രം 

ഇഷ്ടാന്നദം ഭൂസുരകാമധേനും 

ഗംഗോദ്ഭവം സർവ്വജനാനുകൂലം 

ബ്രഹ്മണ്യദേവം ശരണം പ്രപദ്ധ്യേ ."
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ.

ഐശ്വര്യപൂർണ്ണമായ ദിവസങ്ങൾ തുടരട്ടെ!

🔱

 
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

പഴനി ആണ്ടവർ ധ്യാന ശ്ലോകം

 പഴനി ആണ്ടവർ ധ്യാനശ്ലോകം



(ചൊവ്വാദോഷശമനത്തിനും കച്ചവടത്തിനും നല്ലത് എന്നാണ് വിശ്വാസം )


'കല്പദ്രുമം പ്രണമതാം കമലാരുണാഭം 

സ്കന്ദം ഭുജദ്വയമനാമയ മേക വക്ത്രം 

കാർത്യായനി പ്രിയസുതം കടിദത്തവാമം 

കൗപീനദണ്ഡധര ദക്ഷിണ ഹസ്‌തമീഡേ.


സാരം:


തൊഴുന്നവർക്കു കല്പവൃക്ഷം കണക്കെ ചോദിക്കുന്ന വരമേകി അനുഗ്രഹിക്കുന്നവനും ചെന്താമരപോലുള്ള നിറത്തോടു കൂടിയവനും, രണ്ടു കൈകളാലും അനുഗ്രഹിക്കുന്നവനും, തന്റെ ഭക്തരുടെ രോഗങ്ങളെ പോക്കുന്നവനും, ഒരു മുഖം കൊണ്ട് ലോകത്തെ പരിപാലിക്കുന്നവനും, കാർത്യായനി ദേവിയുടെ പ്രിയ പുത്രനും, ചൊവ്വാ ഗ്രഹ ദോഷം അകറ്റുന്നവനും അരയിൽ ഇടതുകൈ പതിച്ചു വച്ച് വലതുകൈയിൽ ദണ്ഡം ഏന്തിയവനും കൗപീന (കോണകം) ധാരിയുമായ പഴനി ആണ്ടവനെ വണങ്ങുന്നേൻ. എന്റെ ചൊവ്വാ ദോഷങ്ങളകറ്റുന്നവനും എന്റെ തൊഴിലിലും കച്ചവടത്തിലും നഷ്ടം വരാതെ കാക്കുന്നവനുമായ പഴനിമല മുരുകനെ ഞാൻ നമസ്കരിക്കുന്നു. 


ഈ പഴനിമല ആണ്ടവർ ധ്യാനശ്ലോകം കാർത്തിക നാളിൽ പഴനി മുരുകനെ ധ്യാനിച്ച്  പാരായണം ചെയ്തു പ്രാർത്ഥിച്ചാൽ ചൊവ്വാ ദോഷം അകലും, ജോലി, തൊഴിൽ, കച്ചവടം, എന്നിവയിലൂടെ നല്ല ലാഭം ഉണ്ടാകും എന്നാണനുഭവം. 


                    ഹരഹരോ ഹരഹര!

*** 

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #Andavar, #palani, #vatapalani

സ്‌കന്ദഷഷ്ഠിയുടെ വിശേഷം

 സ്‌കന്ദഷഷ്ഠി; വ്രതമെടുത്താല്‍ നല്ല ഫലങ്ങൾ ഉണ്ടാകുമെന്ന് ഭക്തന്മാർ വിശ്വസിക്കുന്നു.


 തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്‌കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠിവ്രതം.ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠി 21/10/2020 ആയിരുന്നു


സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്‌കന്ദഷഷ്ഠിവ്രതത്തിന് ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം. ഇതനുസരിച്ച് തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ദിനം  വ്രതം ആരംഭിക്കണമെന്നാണ് ആചാരം. സ്‌കന്ദനെ കാണാതെ ദുഃഖിതരായ ദേവന്മാരും അമ്മയായ പാര്‍വതീദേവിയും തുടര്‍ച്ചയായി ആറു ദിവസം വ്രതമനുഷ്ഠിക്കുകയും തന്മൂലം ശൂരപദ്മാസുരന്റെ മായയെ അതിജീവിച്ച സുബ്രഹ്മണ്യന്‍ തുലാമാസത്തിലെ ഷഷ്ഠിദിനത്തില്‍ അസുരനെ വധിക്കുകയും ചെയ്തു. അതിനാല്‍ തുലാമാസത്തിലെ ഷഷ്ഠി സ്‌കന്ദഷഷ്ഠി എന്നറിയപ്പെടുന്നു. ഷഷ്ഠി ദിനത്തില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ, 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ഥിക്കുമ്പോള്‍ 'ഓം ശരവണ ഭവഃ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. ആറ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠി വ്രതം. ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍തൃസന്താന ദുഃഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിക്കുന്നത്  ഉത്തമമെങ്കിലും  ഏറ്റവും പ്രധാനം സ്‌കന്ദഷഷ്ഠി തന്നെ. മാസംതോറുമുള്ള ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് തുലാമാസത്തിലെ ഷഷ്ഠി മുതലാണ്.


വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ചാണകം മെഴുകി ശുദ്ധിയാക്കി  ഭഗവാൻ്റെ ചിത്രം പ്രതിഷ്ഠിക്കണം.


സ്‌കന്ദസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിട്ട് പ്രാര്‍ഥിക്കണം. സ്‌കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ഠിക്കണം. ഭഗവാൻ്റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ. സൂര്യോദയത്തിന് ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്തപക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ഥിച്ച് കഴിയണം. ഷഷ്ഠിദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ഥിക്കുകയും വേണം. ഉദ്ദിഷ്ഠകാര്യ സിദ്ധിക്കും വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്.


സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി, ത്വക്‌രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്. സ്‌കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലുമത്രെ. തീരാവ്യാധികള്‍ക്കും ദുഃഖങ്ങള്‍ക്കും മരുന്നാണ് സ്‌കന്ദഷഷ്ഠി. ഭര്‍തൃദുഃഖവും പുത്രദുഃഖവുമുണ്ടാകില്ല. സത്സന്താനലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്‌കന്ദഷഷ്ഠി ഉത്തമമത്രെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

ASTROLOGY ജ്യോതിഷം_പഞ്ചാംഗം.

 പഞ്ചാംഗം.

ഇത് കൊല്ലവർഷം 1196, ചിങ്ങമാസത്തിലാണ് വർഷാരംഭം.

(ഇംഗ്ലീഷ് മാസം ആഗസ്ത്  പകുതിയായക്കാണും)

മേടത്തിലല്ലേ പുതു വർഷം ആരംഭിക്കുന്നത്,  എന്ന സംശയം ഇനി വേണ്ട. രാശി ചക്രത്തിൽ മേടമാണ് ആദ്യം ഉദിക്കുന്നത്.

അഞ്ച് അംഗങ്ങൾ ചേർന്നതു പഞ്ചാംഗം.
 

നക്ഷത്രം, വാരം, തിഥി... എന്ന വചനമനുസരിച്ച് ആഴ്ച, നക്ഷത്രം,
തിഥി, കരണം, നിത്യയോഗം എന്നിവയാണ് അഞ്ച് അംഗങ്ങൾ. 

ഓരോ ദിവസത്തെയും നിർവചിക്കുന്നത് ഈ പഞ്ചാംഗത്തിൻ്റെ അടിസ്ഥാന
ത്തിലാണ്.

"പഠന്തി നിത്യം പഞ്ചാംഗം ശ്രോതുമിച്ഛന്തി യേ നരാ
അഗ്നിഷ്ടോമഫലം തേഷാം ഗംഗാസ്നാനം ദിനേ ദിനേ
."


എന്ന വചനമനുസരിച്ച്, പഞ്ചാംഗം ദിവസവും വായിക്കുകയോ കേൾക്കുകയോ ചെയ്താൽ അഗ്നിഷ്ടോമ യാഗത്തിന്റെയും ഗംഗാസ്നാനത്തിൻ്റെ ഫലം ലഭിക്കും എന്ന് പറയാരുണ്ട്.

"ഭൂരിശ്രീവിഭവസ്തിഥിശ്രവണതോ വാരാന്മഹായുർഭവേ-
നക്ഷതം കൃതപാപസഞ്ചയഹരം യോഗ രോഗാപഹാ.
യച്ചിത്തേപ്തിതമാശു തത കരണാൽ സമ്പാപ്യതേ മാനവൈ
ശ്രോതവ്യം ബഹുയജ്ഞപുണ്യഫലദം പഞ്ചാംഗമതച്ഛഭം."


പഞ്ചാംഗം. എന്ന വചനമനുസരിച്ച് തിഥിശ്രവണം ഐശ്വര്യവും വിഭവസമൃദ്ധിയും

വാരം ദീർഘായുസ്സും 

നക്ഷത്രം പാപമോചനവും 

നിത്യയോഗം രോഗ മുക്തിയും 

കരണം അഭീഷ്ടകാര്യസിദ്ധിയും നൽകുന്നു. 

അങ്ങനെ പഞ്ചാംഗം അനേകം യജ്ഞങ്ങളുടെ ഫലം തരുന്നു.


മലയാള വർഷം പോലെ മററ് പ്രധാന വർഷങ്ങൾ പൊതു അരിവിനായി താഴെ കൊടുത്തിരിക്കുന്നു..

ഇംഗ്ലിഷ് വർഷം (എ.ഡി.)
ഇന്ത്യൻ ദേശീയ ശകവർഷം
ശാലിവാഹന ശകവർഷം
പ്രഭവാദി വർഷം (മന്മഥ :)
കലിവർഷം
ഹിജറ വർഷം
ഇങ്ങിനെ പോകുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #കരണം, #തിഥി, #നക്ഷത്രം, #പഞ്ചാഗം, #വാരം

ശ്രീരാമ ഭക്തനായ ഹനുമാന് ചാർത്തുന്ന വടമാല

ഇതിനു മുൻപ് ഹനുമൻ ചാർത്തുന്ന വടമാലയെ കുറിച്ച് ഒരു പോസ്റ്റ് കാണാം. അതിനുത്തരമായിട്ടുള്ള വിശദീകരണം ആണിത്. തർക്കിക്കാനല്ല, സ്വയം ബുദ്ധിക്ക് സ്വീകാര്യമായത് വിശ്വസിക്കാം.

...

ശ്രീരാമ ഭക്തനായ ഹനുമാന് ചാർത്തുന്ന വടമാലയെ സംബന്ധിച്ച് നാഥനില്ലാതെ നടക്കുന്ന തിരുത്തൽ നവോത്ഥാനത്തിനെതിരെ പ്രതികരിച്ച് ഒരു  പൂജാരി കൂടിയായ ബ്രാഹ്മണ പണ്ഡിതൻ  മുഖപുസ്തകത്തിൽ എഴുതിയതാണ് ഈ വിവരണം:.


ഉഴുന്ന് ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തുംഉപയോഗിക്കാറില്ലെന്ന് ആരാ ണ്ടൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നു. ശരിയാണോ?


ഉഴുന്ന് വേവിച്ച് തേൻ ചേർത്ത് നിവേദിക്കുന്ന അമ്പലത്തിൽ ലേഖകൻ മൂന്ന് വർഷം മേൽശാന്തിയായിരുന്നു. ദൂരെയെങ്ങുമല്ല. നമ്മുടെ മാന്നാറിൽ.


വടക്കൻ പറവൂർ പെരുവാരം മഹാദേവ ക്ഷേത്രത്തിൽ നിത്യവും പാർവ്വതിക്ക് ഇരുന്നാഴി ഉഴുന്നിൻ്റെ വട (മാഷാപൂപം) നേദിക്കുന്നതായി കേട്ടിട്ടുണ്ട്.


നവഗ്രഹ പൂജാവിധികൾക്ക് ഉഴുന്നില്ലാതെ പൂജ ചെയ്യാനേ പറ്റില്ല.


മഹാശുദ്ധി ക്രിയകളുടെ ഭാഗമായ അവഗാഹം എന്ന ക്രിയക്ക് അവഗാഹക്കുറ്റി (പഞ്ജരം) പീഠത്തിൽ ഉറപ്പിക്കുന്നത് ഉഴുന്ന്മാവു കൊണ്ടാണ്. ഈ ക്രിയക്ക് ഉഴുന്ന് മാവ് കൊണ്ട് അവഗാഹക്കുറ്റി പീഠത്തിൽ ഉറപ്പിക്കണം.


ചേർത്തല വേളോർവട്ടം ശിവ ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെ ഇത് ചെയ്തത് ഈ ലേഖകൻ തന്നെയാണ്. 


മറ്റൊന്ന്, ഭഗവതി സേവയ്ക്ക് മാഷാപൂപം നേദിക്കുന്ന സമ്പ്രദായം തന്നെയുണ്ട്. തന്ത്രി പ്രമുഖന്മാരോട് ചോദിക്കാം. മാഷം എന്നാൽ ഉഴുന്ന് അപൂപം എന്നാൽ അപ്പം. ഇവിടെ അർത്ഥം ഉഴുന്നപ്പം എന്നത് ഉഴുന്നുവടയാണെന്ന് നിസ്സംശയം പറയാം.


ഉത്സവങ്ങൾ മൂന്ന് തരം


ധ്വജാദി

അങ്കുരാദി

പടഹാദി


ഇതിൽ അങ്കുരാദി എന്നാൽ മുളയിടീൽ മുതൽ തുടങ്ങുന്നത്. മുളയിടുന്നതെന്താണ്? നവധാന്യങ്ങൾ.

 നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര


അതി സങ്കീർണമായ പ്രാണപ്രതിഷ്ഠാ കർമ്മങ്ങൾ പോലും നവധാന്യങ്ങൾ ഇല്ലാതെ നടത്താനേ പറ്റില്ല. 


ക്ഷേത്ര നിർമ്മാണത്തിന് മുൻപ് സ്ഥല ശുദ്ധി ചെയ്യുന്നതിന് പല വിധികൾ പറയുന്നതിൽ ഒന്ന്, നവധാന്യങ്ങൾ  മുളപ്പിച്ച പുതു നാമ്പുകൾ പശുവിനെക്കൊണ്ട് തീറ്റിച്ച് പശു അവിടെ ചാണകവും മൂത്രവും ഇടണം എന്നാണ്. അപ്പോഴും ഉഴുന്ന് ഒഴിവാക്കാൻ പറ്റില്ല.


ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് തന്നെ ഉഴുന്ന് ഉൾപ്പെടുന്ന നവ ധാന്യങ്ങളുടെ ഉപയോഗം തുടങ്ങിക്കഴിഞ്ഞു.


അതുകൊണ്ട് തന്നെ 

 ക്ഷേത്രവിധികളിൽ ഉഴുന്ന് വർജ്യമാണെന്നൊക്കെ പറയുന്നത് ശരിയല്ല


നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന ഒരു കാര്യം തെറ്റാണെന്ന് ഏതോ ഒരാൾ പറഞ്ഞു. അത് ബാക്കിയുള്ളവർ ഏറ്റുപിടിച്ചു. അത്രയേ ഉള്ളു !


കാര്യങ്ങൾ ഇങ്ങനെയൊക്കെ യാണെങ്കിലും ഹനുമാൻ സ്വാമിയുടെ വടമാല തമിഴ് സമ്പ്രദായത്തിൽ നിന്ന് നമ്മൾ അനുകരിച്ചതാണെന്ന് സമ്മതിക്കാതെ വയ്യ. ശുചീന്ദ്രം ഉദാഹരണമാണ്.


വടമാല മാത്രമല്ല പൊങ്കലും (പൊങ്കാല) നാരങ്ങാ വിളക്കും എന്തിന് വൈകിട്ടത്തെ ദീപാരാധനയും കർപ്പൂരാരാധനയും വരെ നമ്മൾ തമിഴിൽ നിന്ന് കടം കൊണ്ടതാണ്. മലയാള ബ്രാഹ്മണ പൂജാ ഗ്രന്ഥങ്ങളിൽ ഒരിടത്തും വൈകിട്ടത്തെ ദീപാരാധന പറയുന്നുണ്ടെന്ന് തോന്നുന്നില്ല.


 പൂജകഴിഞ്ഞാൽ സാധാരണയായി തീർത്ഥം പ്രോക്ഷിക്കുന്നതേ പതിവുള്ളു.


വിശേഷാൽ പൂജകൾക്ക് തേങ്ങ മുറിയിൽ നെയ്യ് നിറച്ച് ഈരണ്ട് തിരിയിട്ട് കത്തിച്ച് അരിയിട്ട താലത്തിൽ വച്ച് ഉഴിയും.  (നീരാഞ്ജനം)


ആചാരലംഘനമൊന്നു മില്ലാത്തതിനാൽ ദീപാരാധനയുൾപ്പെടെ തമിഴ് ആരാധനാ രീതികൾക്ക് നമ്മുടെ പൂർവിക ആചാര്യന്മാർ മൗനാനുമതി കൊടുത്തതാവാം.


കാടടച്ച് വെടി വയ്ക്കുന്നതുപോലെ

 ഹിന്ദു സമൂഹം മുഴുവനും അജ്ഞരാണെന്നും ആ അജ്ഞത ഹിന്ദു പുരോഹിത വർഗത്തിനുമുള്ളതു കൊണ്ടാണിങ്ങനെ സംഭവിച്ചതെന്നും പറഞ്ഞാൽ മിണ്ടാതെ കേട്ടോണ്ടിരിക്കാൻ പറ്റില്ല. 


ഹൈന്ദവ സമൂഹത്തിനും, ഹൈന്ദവ ആചാര്യന്മാർക്കും 

(വേദവ്യാസനും, വാല്മീകിയും ആദിശങ്കരനും മുതൽ ഇങ്ങോട്ട് കൗടില്യനും,

വരരുചിയും കാളിദാസനും, വരാഹമിഹിരനും, ആര്യഭടനും തുടങ്ങി പിൽക്കാലത്തെ ആചാര്യന്മാരും ഇപ്പോഴത്തെ ഗുരുക്കന്മാർ വരെ)

ഉണ്ടായിരുന്ന ജ്ഞാനം, വടമാല തിരുത്തിയെഴുതിയവന് തപസ്സ് ചെയ്താലും കിട്ടില്ല.  


അയളുടെ ഉദ്ദേശം വേറെയാണ്...


ചന്ദനക്കുടത്തിന് എഴുന്നള്ളിക്കുന്ന ആനയ്ക്ക് വെയിലും ദാഹവും ക്ഷീണവും ഒന്നും പ്രശ്നമല്ല. പൂരത്തിൻ്റെ കാര്യം വരുമ്പോൾ 'മിണ്ടാപ്രാണിയെ പീഡിപ്പിക്കുന്നു'..


പല ദിവസം കടഞ്ഞ് തഴമ്പിച്ച തൊലിയിൽ ഒരു സ്വർണനൂൽ കടത്തിയാൽ ബാല പീഡനം. സുന്നത്തും, അതിനേക്കാൾ ക്രൂരമായ ചേലാകർമ്മവും ശ്രേഷ്ഠം...


ഹിന്ദുക്കൾ ചെയ്യുന്നതെല്ലാം മണ്ടത്തരമാണെന്നോ, നിയമവിരുദ്ധമാണെന്നോ വരുത്തിത്തീർത്ത് നിർത്തലാക്കിക്കുക. അതാണ് അത് മാത്രമാണ് ലക്ഷ്യം.


അറിയാതെയാണെങ്കിലും നമ്മളിൽ ചിലരും അതിൽ പങ്കുചേരുന്നു. അങ്ങനെയാണ് ഈ വടമാല പോസ്റ്റ് വൈറൽ ആയത്. 


☸ഇനിയെങ്കിലും ഇത് ഷെയർ ചെയ്യരുതെന്ന് നമ്മൾ തീരുമാനിക്കണം.


ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പായസവും, വെള്ള നിവേദ്യവുമൊക്കെയാണോ നേദ്യം...?


അല്ല.....!!!!


തിരുപ്പതിയിൽ ലഡ്ഡുവാണെന്ന് കേട്ടിട്ടുണ്ട്. ഈയുള്ളവൻ Ahmedabad ൽ ഉണ്ടായിരുന്നപ്പോൾ അവിടെ ഹനുമാൻ ക്ഷേത്രത്തിൽ പച്ച നിലക്കടലയും പഞ്ചസാര ഉരുക്കി ചെറിയ ഗുളിക രൂപത്തിലാക്കിയ ഒരു സാധനവുമാണ് അവിടെ നേദ്യം.

ഓരോ നാടിന് ഓരോ സംസ്കാരം. ഓരോ ആചാരം. അത് തെറ്റാണെന്ന് പറയാമോ? അഥവാ നമ്മുടെ രീതിയ്ക്ക് അത് തെറ്റാണെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പേ എന്തിന് അനുകരിച്ചു തുടങ്ങി?


 അന്ന് അതിന് അനുമതി കൊടുത്ത നമ്മുടെ പൂർവികർ വരെ മണ്ടന്മാരാണെന്നാ ഇതെഴുതിയ 'വിദ്വാൻ'  പറയുന്നത്. 


ഉഴുന്ന് മാംസ്യമാണെന്നാണ് ഇതെഴുതിയ 'ബുദ്ധിമാൻ' പറയുന്നത്. മാംസ്യമാണ് സമ്മതിച്ചു. പക്ഷേ മാംസമല്ല. 


മാംസം = meat

മാംസ്യം = protein


നാം നമ്മുടെ ക്ഷേത്രങ്ങളിൽ നേദിക്കുന്ന വെള്ള നേദ്യവും പായസവും ഉണ്ടാക്കുന്ന ഉണക്കലരിയിൽ മാംസ്യം (protein) ഇല്ലേ..?


ഉണ്ട് ....!!!!


100 gram ഉണക്കലരിയിൽ 5.53 gram (protein) ആണ്. Google ൽ search ചെയ്ത് നോക്കാം. Google പറയുന്ന result പരിശോധിക്കൂ ...


ഇനി ഇതെങ്ങാനും ആ 'ബുദ്ധിമാൻ' അറിഞ്ഞാൽ ഞങ്ങൾ കുറച്ച് വിവരമില്ലാത്ത ബ്രാഹ്മണ പുരോഹിതർ ദേവൻമാർക്കും ദേവിമാർക്കും മാംസ്യാഹാരം നേദിക്കുന്നു. അതുകൊണ്ട് പായസവും വെള്ള നേദ്യവും നിർത്തണം എന്ന് പറഞ്ഞ് കളയുമോ.......?


രണ്ട് വർഷത്തോളം മാവേലിക്കര കരയംവട്ടത്ത് ഹനുമാൻ സ്വാമിക്ക് നിത്യവും ധാരാളം വടമാല ചാർത്തിയിരുന്ന എനിക്ക് 

നമ്മുടെ ഹനുമാൻ സ്വാമിയുടെ ഇഷ്ട വഴിപാട് നിന്നുപോകാൻ ഇടയാകരുത് എന്നൊരു പ്രാർത്ഥനയുണ്ട്. നമ്മൾ അതിന് കാരണക്കാരാകരുത്


അപേക്ഷയാണ്...


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: hanumanoffering, uzhunnu, vadamala

ASTROLOGY ജ്യോതിഷം Introduction

നിങ്ങൾക്ക് ജ്യോതിഷം എന്താണ് എങ്ങിനെയാണ് എന്തിനാണ് എന്നൊക്കെയുള്ള 

സംശയങ്ങൾ നിവൃത്തിവരുത്താനായി വാരം ഒരു പോസ്റ്റ് എന്ന ക്രമത്തിൽ ഈ ബ്ളോഗിൽ 

ഒരു പരമ്പര ആരംഭിക്കുകയാണ്.

ജ്യോതിഷം , കല്പം , നിരുക്തം , ശിക്ഷ , ഛന്ദസ്സ്, വ്യാകരണം എന്നീ 

ഹൈന്ദവശാസ്ത്രങ്ങളെ വേദത്തിന്റെ അംഗങ്ങളായിട്ടാണു പരിഗണിച്ചു വരുന്നതു്. അതിൽ ജ്യോതിഷം വേദപുരുഷൻറ നേത്രസ്ഥാനം അലങ്കരിക്കുന്നു. ഭാരതിയ ഋഷീശ്വരന്മാർ ദീർഘകാലത്തെ മനനധ്യാന പരീക്ഷണങ്ങളുടെയും ഗവേഷണ നിരീക്ഷണങ്ങളുടെയും  ഫലമായി ഗ്രഹങ്ങൾക്കു മനുഷ്യ ജീവിതത്തിലുള്ള സ്വാധീനശക്തി കണ്ടു പിടിച്ചു് ആ ജ്ഞാന വിജ്ഞാന മഹാരത്നങ്ങളെ ജ്യോതിശ്ശാസ്ത്രമാകുന്ന പൂർണ്ണ കുംഭത്തിൽ അടക്കം ചെയ്തു.


ജ്യാതിഷത്തിനു ഗണിതം , സംഹിത, ഹോര എന്നീ മൂന്നു ശാഖകളും ; ജാതകം, പ്രശ്നം, മുഹൂർത്തം,  നിമിത്തം , ഗോളം, ഗണിതം ഇങ്ങനെ ആറു ഉപശാഖകളുമുണ്ട് . കാലത്രയങ്ങളിൽ ഓരോ വ്യക്തിക്കുമുണ്ടാകുന്ന  ഭാഗ്യ-നിർഭാഗ്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു  ദിവ്യശാസ്ത്രമാണു ജ്യാതിഷം. ഗഹനവും വിജ്ഞാനപ്രദവും , പ്രായോഗിക ജീവിതത്തിൽ സർവ്വഥാ പ്രയോജനകരവുമായ ജ്യാതിഷ  തത്ത്വങ്ങൾ സാധാരണക്കാർക്കു പോലും മനസ്സിലാകത്തക്കവിധത്തിൽ വളരെ ലളിതമായ ഭാഷയിൽ  ഇവിടെ പോസ്റ്റ് ചെയ്യാനാണ്‌  ഞാൻ ഉദ്യമിക്കുന്നത്. മലയാളത്തിൽ ജ്യോതിഷഗ്രന്ഥങ്ങൾക്ക് ഒരു പഞ്ഞവുമില്ല. എങ്കിലും സരളമായി മന:സ്സിലാക്കാൻ പ്രയാസമുണ്ട്. ആ പ്രശ്നം ഈ പോസ്റ്റ് പരിഹരിക്കുമെന്നു ഉറപ്പുണ്ടു്.

*** 


 

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

ഓം ശരവണ ഭവ:


ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ

"ഓം അഗ്നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ 
സുബ്രഹ്മണ്യായ നമ:"

"ഓം വല്ലീദേവയാനീ സമേത ദേവസേനാപതീം
കുമര ഗുരുവരായ സ്വാഹാ"...

സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുക:
"ഓം ശരവണ ഭവ:"

***

"അമ്പിളിക്കല തുമ്പ ചൂടിന ശംഭു തൻ പ്രിയ പുത്രനായ് 

സംഭവിച്ചൊരു കൊമ്പനീശ്വര തമ്പിയാകിയ തമ്പുരാൻ 

ജംബ നാശന മുമ്പ വന്ദ്യ നിലിമ്പ വാഹിനി തൻ പദേ 

അമ്പിൽ മാം പഴനീ ധരാലയ പാലയാശു കൃപാലയ."

ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ

***

കല്പദ്രുമം പ്രണമതാം കമലാരുണാഭം
സ്കന്ദം ഭുജദ്വയമനാമയമേകവക്ത്രം 

കാത്ത്യായനീപ്രിയസുതം കടിബദ്ധവാമം 

കൗപീനദണ്ഡധരദക്ഷിണഹസ്തമീഡേ!

***

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: daNDayuthapani.velayudhan, mayooram, saravana, skandam, subramanian

അന്നപൂർണാസ്തോത്രം

 

അന്നപൂർണാസ്തോത്രം

മന്ദാര-കൽപ-ഹരിചന്ദന-പാരിജാത- മധ്യേ ശശാങ്ക-മണിമണ്ഡിത-വേദിസംസ്ഥേ . അർധേന്ദു-മൗലി-സുലലാട-ഷഡർധനേത്രേ ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 1.. കേയൂര-ഹാര-കടാംഗദ -കർണപൂരേ കാഞ്ചീ കലാപ-മണികാന്ത-ലസദ്ദുകൂലേ . ദുഗ്ധാ-ഽന്നപാത്ര-വര-കാഞ്ചന-ദർവിഹസ്തേ ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 2.. ആലീ-കദംബ-പരിസേവിത-പാർശ്വഭാഗേ ശക്രാദിഭി-മുകുലിതാഞ്ജലിഭിഃ പുരസ്താത് . ദേവി! ത്വദീയ-ചരണൗ ശരണം പ്രപദ്യേ ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 3.. ഗന്ധർവ-ദേവ-ഋഷിനാരദ-കൗശികാഽത്രി വ്യാസാ-ഽമ്വരീഷ -കലശോദ്ഭവ -കശ്യപാദ്യാഃ . ഭക്ത്യാ സ്തുവന്തി നിഗമാഽഽഗമ-സൂക്തമന്ത്രൈ- ര്ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 4.. ലീലാവചാംസി തവ ദേവി! ഋഗാദിവേദാഃ സൃഷ്ട്യാദി-കർമരചനാ ഭവദീയ-ചേഷ്ടാ . ത്വത്തേജസാ ജഗദിദം പ്രതിഭാതി നിത്യം ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 5.. ശബ്ദാത്മികേ ശശികലാഭരണാർധദേഹേ ശംഭോരുരസ്ഥല -നികേതന -നിത്യവാസേ . ദാരിദ്ര്യദുഃഖ-ഭയഹാരിണി കാ ത്വദന്യാ ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 6.. സന്ധ്യാത്രയേ സകല-ഭൂസുര-സേവ്യമാനേ സ്വാഹാ സ്വധാമി പിതൃദേവഗണാർതിഹന്ത്രീ . ജായാഃ സുതാഃ പരിജനാതിഥയോഽന്നകാമാഃ ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 7.. സദ്ഭക്തകൽപലതികേ ഭുവനൈകവന്ദ്യേ ഭൂതേശ -ഹൃത്കമലമഗ്ന -കുചാഗ്രഭൃംഗേ കാരുണ്യപൂർണനയനേ കിമുപേക്ഷസേ മാം ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 8.. അംബ! ത്വദീയ -ചരണാംബുജസംശ്രയേണ വ്രഹ്മാദയോഽപ്യവികലാം ശ്രിയമാശ്രയന്തേ . തസ്മാദഹം തവ നതോഽസ്മി പദാരവിന്ദം ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 9.. ഏകാഗ്രമൂലനിലയസ്യ മഹേശ്വരസ്യ പ്രാണേശ്വരീ പ്രണത-ഭക്തജനായ ശീഘ്രം . കാമാക്ഷി-രക്ഷിത-ജഗത്-ത്രിതയേഽന്നപൂർണേ! ഭിക്ഷാം പ്രദേഹി ഗിരിജേ! ക്ഷുധിതായ മഹ്യം .. 10.. ഭക്ത്യാ പഠന്തി ഗിരിജാ-ദശകം പ്രഭാതേ മോക്ഷാർഥിനോ ബഹുജനാഃ പ്രഥിതോഽന്നകാമാഃ . പ്രീതാ മഹേശവനിതാ ഹിമശൈലകന്യാ തേഷാം ദദാതി സുതരാം മനസേപ്സിതാനി .. 11.. ഇതി ശ്രീശങ്കരാചാര്യവിരചിതമന്നപൂർണാസ്തോത്രം സമ്പൂർണം.
*** 
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: ampalam, annapoornna, cherukunnu, thara

ഇന്നത്തെ പ്രാർത്ഥന🙏

 ഇന്നത്തെ പ്രാർത്ഥന 🙏


നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ ഭക്തവത്സല 

നമസ്‌തേ ഗിരിവാസ

ശ്രീ കാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ പാര്‍വ്വതീ പുത്ര നമസ്‌തേ രുദ്രനന്ദന

നമസ്‌തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ ദേവദേവേശ നമസ്‌തേ വിശ്വനായക 

നമസ്‌തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ 

നമസ്‌തേ സര്‍വ്വലോകേശ നമസ്‌തേ പുരുഷോത്തമ 

നമസ്‌തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ ഷണ്‍മുഖാ നിത്യം നമസ്‌തേ മുക്തിദായക 

നമസ്‌തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം
ഹര ഹര ഹര ഹര സുബ്രഹ്മണ്യം
ശിവ ശരവണ ഭവ സുബ്രഹ്മണ്യം
ഗുരു ശരവണ ഭവ സുബ്രഹ്മണ്യം
ശിവ ശിവ ഹര ഹര സുബ്രഹ്മണ്യം
ഹര ഹര ശിവ ശിവ സുബ്രഹ്മണ്യം 

സുബ്രഹ്മണ്യം സുബ്രഹ്മണ്യം 

ഷണ്‍മുഖനാഥാ സുബ്രഹ്മണ്യം

സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുക:
🕉️

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: muruga, vadivel, vel, vetrivel

തിരുവള്ളുവർ

 തിരുവള്ളുവർ


തമിഴ് വേദമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥമുണ്ടെങ്കിൽ അത് 'തിരുക്കുരൽ' അല്ലാതെ മറ്റൊന്നാവാൻ സാധ്യതയില്ല! എങ്കിലും ഏതൊരു ദൈവത്തിന്റേയും നാമം ഉച്ചരിക്കാതെയണ് ഇത്രയും ധർമ്മപരമായ ഉപദേശങ്ങൾ രചിച്ചിരിക്കുന്നത് എന്നത് നിരീശ്വരവാദികൾക്ക് പോലും കുരലിനോട് പ്രതേക മമത ഉണ്ടാക്കിയിട്ടുണ്ട്. അങ്ങിനെയുള്ള മഹൽ ഗ്രന്ഥത്തിന്റെ രചയിതാവായ തിരുവള്ളുവരുടെ ദിനമായി എല്ലാ വർഷവും ജനുവരി 16 ലോകം മുഴുവനുമുള്ള തമിഴ് ജനത കൊണ്ടാടുന്നു.




2000 വർഷങ്ങൾക്ക് മുൻപ് രചിച്ച ഈ കൃതി ഭഗവത്ഗീതയെപ്പോലെ പ്രാധാന്യമർഹിക്കുന്ന ശ്ലോക സമാഹാരമാണ്. തിരുക്കുരലിൽ പ്രതിപാദിക്കാത്ത ഏതെങ്കിലും ഒരു വിഷയം ജീവിതത്തിലുണ്ടാകാൻ സാദ്ധ്യതയില്ല! ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സംഗതികൾ അത്രയും ശുദ്ധമായ തമിഴിൾ 1330 ഈരടികളായി തിരുക്കുരലിലൂടെ ഉപദേശിക്കുന്നു. തമിഴ്ഭാഷയുടെ വളര്ച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. മിക്ക ലോക ഭാഷകളിലും ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1330 ഈരടി ശ്ലോകങ്ങളാൽ സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം.


മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്. 38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്.
'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്.
മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങൾ ഉള്ള ഈ വിഭാഗം ജീവിതത്തിലെ മാനസീക വികാരങ്ങൾക്ക് വഴികാട്ടുന്നവയാണ്.

മലബാറിൽ കോട്ടങ്ങളും തെയ്യങ്ങളും സുപരിചിതമാണല്ലൊ! ചന്നൈയിൽ 'വള്ളുവർക്കും ഒരു കോട്ടം' ഉണ്ട്. തിരുവള്ളുവരുടെ ഓർമ്മക്കായി ചെന്നയിൽ ദ്രാവിഡ മുന്നേറ്റ കഴകം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന, കരുണാനിധിയുടെ ഭരണ കാലത്ത് നിർമ്മിച്ച ഒരു ഓഡിറ്റോറിയം ഉണ്ട്.  അതിന്റെ പേരാണ് വള്ളുവർ കോട്ടം. രാഷ്ട്രീയ മുതലെടുപ്പ്പ്പിനു വേണ്ടിയാണ് വള്ളുവരെ പുകഴ്ത്തുന്നത് എന്ന് തോന്നിപ്പോകും ഇവരുടെ പ്രവർത്തനം കണ്ടാൽ. തമിഴ് നാട്ടിന്റെ എല്ലാ മുക്കിലും മൂലയിലും തിരുവള്ളുവർക്ക് പ്രതിമയുണ്ട്. പലകം നോക്കിയാൽ ഡി എം കെ യുടെ പ്രമുഖരുടെ പേരുകൾ മാത്രം കാണാം.


അതുപോലെ കന്യാകുമാരിയിൽ വിവേകാനന്ദ റോക്ക് മെമ്മോറിയൽ പൊലെ, തിരുവള്ളുവർക്കും 133 അടി പൊക്കമുള്ള ഒരു കരിങ്കൽ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുൻ പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതില് 38 പടികളുള്ള തറയ്ക്കു മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്. ഈ 38 പടികൾ 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു.
അനശ്വരമായ തിരുക്കുരൽ രചിച്ച തിരുവള്ളുവർ ജനിച്ചത് ഇപ്പോഴത്തെ ചെന്നയിലെ മയിലൈ എന്നാണ് ചില വിദഗ്ദരുടെ അഭിപ്രായം. തമിഴ് കലണ്ടർ വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്.

ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ സമയോജിതമായി തിരുക്കുരൽ ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. സർക്കാരാഫീസുകളിലും തിരുക്കുരലിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ബോർഡുകൾ നിരവധി കാണാം. തമിഴ് നാട് ഗവ. ബസ്സിലും, വെബ്-സൈറ്റിലും കുരൽ ഈരടികൾ എഴുതി പ്രദർശിപ്പിച്ചിരിക്കും. ആ ഉപദേശങ്ങൾ കർശ്ശനമായി പാലിക്കാത്തതാണ് നമ്മുടെ ഭരണകൂടത്തിന്റെ പന്തികേട്.
തിരുക്കുരൽ മുഴുവനും മനഃപാഠമാക്കി  ചൊല്ലുന്ന വിദ്യാർഥികളും ധാരാളം ഉണ്ട്. അടുത്ത പോസ്റ്റിൽ കുരൽ ഈരടികൾ കാണാം.

കുറിപ്പ്:-
‘കുരൽ‘ എന്നാണ് ഉച്ചരിക്കാറുള്ളത്, എങ്കിലും ‘കുറൽ‘ എന്നു വേണം തമിഴിൽ എഴുതുവാൻ.

***

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: aram, kural, puram, thirukkural, thiruvalluvar, valluvan

ഡാർവിൻ സിദ്ധാന്തം

 ഈ സംഭാഷണം കേൾക്കൂ!


രോഹിത്  അമ്മയോട് പറഞ്ഞു:  "ഈ പാശ്ചാത്യർ ഒരു സംഭവം തന്നെ.. എന്തെല്ലാം കണ്ടു പിടിത്തങ്ങളാണ് അവർ നടത്തിയത്?"
"എന്താണ് മോനേ അവർ തന്ന സംഭാവന?" നാട്ടിൻ പുറത്തുകാരിയായ അമ്മ ചോദിച്ചു.

" അമ്മേ ഞാൻ ജനിതിക ശാസ്ത്രജ്ഞനാണ്. ഇപ്പോൾ അമേരിക്കയിൽ ഞാൻ പഠിക്കുന്നത് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന വിഷയം റിസേർച്ച് .. 'തിയറി ഓഫ് എ വലൂഷൻ'--- ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തിന്റെ കണ്ടെത്തൽ മനുഷ്യരാശിക്ക് കിട്ടിയ സംഭാവനയും ഞാൻ പഠന വിഷയമാക്കുന്നുണ്ട്. അമ്മ ഇതൊക്കെ കേട്ടിട്ടുണ്ടോ?"

അമ്മ രോഹിതിന്റെ മുന്നിൽ ഇരുന്നു ... എന്നിട്ട് പറഞ്ഞു, " ഞാൻ ചാൾസ് ഡാർവിനെ പറ്റി കേട്ടിട്ടുണ്ട് ... എന്നാൽ മോൻ ദശാവതാരം എന്ന് കേട്ടിട്ടുണ്ടോ?"

"ഓ... കെട്ടുകഥകൾ എന്തിനാണമ്മേ എന്നോട് പറയുന്നത്? ഇതെല്ലാം വെറും വെറുതെ ... ബ്രാഹ്മണ ഹെജിമണി ... സവർണ്ണ മേധാവിത്വം ..."

"ശരിയായിരിക്കാം മോനേ... എന്നാലും നീ ഇത് കേൾക്കണം.. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പറ്റി..."

"ശരി അമ്മ പറയു .."

"മോൻ ശ്രദ്ധിച്ചു കേൾക്കണേ... മത്സ്യാവതാരമാണ് ആദ്യത്തേത് ... എന്നു വച്ചാൽ വെള്ള ത്തിലാണ് ആദ്യമായി ജീവനുണ്ടായത് എന്നർഥം .... തർക്കമുണ്ടോ?"

"ഇല്ല അമ്മേ... ചാൾസ് ഡാർവിനും ഇതു തന്നെ യാണ് പറയുന്നത് ... "

"മോൻ മുഴുവനും കേൾക്കു ..".

രോഹിത് ഉദ്യോഗഭരിതനായി ചെവി കൂർപ്പിച്ചു.അമ്മ തുടർന്നു.
"അടുത്തത് കൂർമ്മ അവതാരം  ... ആമ ...കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി... മോന്റെ ഭാഷയിൽ പറഞ്ഞാൽ-ആംഫിബിയാൻ (amphibian). ഈ ആമയാണ് കടലിൽ നിന്നും കരയിലേക്ക് ആദ്യമായി വന്ന് ജീവിച്ചത് ..അടുത്ത അവതാരം...വരാഹം .. ഒരു കാട്ടു ജീവി.. ബുദ്ധിവികാസം ഒട്ടും തന്നെ ഇല്ലാത്ത ജീവികൾ. ദിനോസറും ആ കൂട്ടത്തിൽ പെടും...ശരിയാണോ മോനേ..."

"അതെ അമ്മേ നൂറു ശതമാനം ശരിയാണ്..."
അമ്മ തുടർന്നു.....
"നാലാമത്തെ അവതാരം നരസിംഹം ... പാതി മനുഷ്യനും പാതി മുഗവും .. അതിന്റെ അർഥം വന്യ ജീവിയിൽ നിന്നും ബുദ്ധിവികാസം പ്രാപിച്ച മനുഷ്യനിലേയ്ക്കു ള്ള  പ്രയാണം. അഞ്ചാമത്തെ അവതാരം വാമനൻ .. അതായത് മനുഷ്യൻ... എന്നാൽ പൂർണ്ണ മനുഷ്യനായിട്ടില്ല .. പിഗ്മികൾ ... എന്നും പറയാം.. രണ്ടു തരം മനുഷ്യരുണ്ടെന്ന് മോന് അറിയാം.. അവ ഹോമോ ഇറക്ടസ് എന്നും ഹോമോ സാപിയൻസും ... ഹോമോ സാപിയൻ ആണ് യുദ്ധത്തിലൊക്കെ വിജയിക്കുന്നത്."

രോഹിത് മോൻ അത്ഭുതത്തോടെ തലയാട്ടി. താൻ പഠിച്ച തിയറി എന്റെ അമ്മ നിസ്സാരമാ
യി പറയുന്നു.. അമ്മ തുടർന്നു ...
"ആറാമത്തെ അവതാരമാണ് പരശുരാമൻ ... മനുഷ്യനാണ്... സാമൂഹിക ജീവി ആയിട്ടില്ല. ഗുഹയിലും  വനത്തിലും ജീവിക്കുന്നവൻ ... ദേഷ്യക്കാരൻ .. ഏഴാമത്തെ അവതാരമാണ്  ശ്രീരാമൻ..
ആദ്യത്തെ സാമൂഹിക ജീവി... കുടുംബ ബന്ധങ്ങൾ .. നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവൻ. മനുഷ്യബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവൻ.. എട്ടാമത്തെ അവതാരമായ ബലരാമൻ കൃഷിക്കാരനാണ്. കൃഷിയുടെ പ്രാധാനം മനസ്സിലാക്കുന്ന  ജനതയുടെ റോൾ മോഡൽ. ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ എന്നത് "രാജ്യതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, നന്മ ചെയ്യുന്നവൻ.. ഒരു സമൂഹത്തെ നല്ല രീതിയിൽ ജീവിക്കണമെന്ന് പഠിപ്പിച്ചവൻ.... നന്മയുടെ ദൃഷ്ടാന്തം .. തിൻമക്കെതിരെ സന്ധിയില്ലാതെ യുദ്ധം ചെയ്തവൻ.  അവസാനത്തെ അവതാരമാണ് കൽക്കി ...നക്ഷത്രങ്ങൾ കീഴടക്കുന്ന മനുഷ്യൻ.. അതായത് ഈ  നമ്മൾ."

രോഹിത് മോൻ നിശ്ശബ്ദനായി ഇരിക്കുകയാണ്. "ഹോ...! ഇതാണമ്മേ ഞാൻ പഠിച്ചത് !" 

"അമ്മക്ക് ഇതൊക്കെ എങ്ങനെ അറിയാം?"
"ഹിന്ദു പുരാണ ഗ്രന്ഥങ്ങൾ!"

" ഒക്കെ കെട്ടുകഥകളാണന്നാണല്ലോ?"

"മോനേ... നമ്മുടെ വിദ്യാഭ്യാസ രീതി അങ്ങിനെ ആയിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപും പിൻപും നമ്മളെ അടിമകളാക്കി ഭരിച്ചിരുന്നവർ ഭരിക്കുന്നവർ നമ്മൾ ആത്മാഭിമാനം ഉള്ളവർ ആകരുത് എന്ന് ആഗ്രഹിച്ചിരുന്നു.. അതിന്റെ പരിണിത ഫലമാണ് ദേശസ്നേഹമില്ലാത്ത ഇന്നത്തെ തലമുറ!"

നിങ്ങൾ എന്തു പറയുന്നു?

Curtesy: hari menon 



അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #amphibian, #darvin, #evolution, #fish, #genetic, #life, #Lion, #tortoise

സുബ്രഹ്മണ്യ കീർത്തനം

 സുബ്രഹ്മണ്യ കീർത്തനം



ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം തരണേ കരുണാകരനേ
വരമേകുക ഷഷ്ടിജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേ.

വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ
ശരണാഗത വത്സല കാമദനേ ശരകാനന സംഭവ സുന്ദരനേ.

പാർവ്വതി ലാളിതരമ്യതനോ പതിതാവന പാവക നന്ദനനേ
പാവനമാം തവ പദയുഗളം മമ മനതളിരിൽ കളിയാടണമേ

ദേവഗണത്തിനു രക്ഷകനേ നിജ ശത്രു ഗണത്തിനു ശിക്ഷകനേ
അസുര കുലാന്തക ഷണ്മുഖ ഭോ പരിപാലയ ശങ്കര നന്ദനനേ.

പദനതജന പാലക വരദവിഭോ കലി കന്മഷ ദോഷ ഭയാപഹനേ
മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ.

ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ
ഗിരിജാമുഖ പങ്കജ ഭാസ്കരനാം തവപാദമതേകമതേ ശരണം.

കാമ്യവരപ്രദനാം മുരുകാ മമ സഞ്ചിത പാപമകറ്റണമേ
മാമയിലിൻ മുകളേറി മമാന്ധത നീക്കിടുവാൻ ഹൃദി വന്നിടണേ.

ദുഃഖവിനാശന ദുർമ്മദമോചന ദ്വാദശ ലോചന ശോഭിതനേ
ദുരിത വിമോചന ശംഭുകുമാരക നിൻപദമേകം ശരണം മേ.

ഓം സ്കന്ദായ നമഃ

***



അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: dhosha, keerthanam, muruga, vimochana

സുബ്രഹ്മണ്യ സ്ത്രോത്രം










സുബ്രഹ്മണ്യ സ്ത്രോത്രം

ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ

“സിന്ദൂരാരുണവിഗ്രഹം സുരഗണാനന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ കല്പപ്രകാമോജ്ജ്വലം 
നാനാവിഭ്രമ ഭൂഷണവ്യതികരം സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൗ ദധാനമുദിതാഭീഷ്ടപ്രഭാവം ഗുഹം!”

Meaning:-
സിന്ദൂരംപോലെ ചുവന്ന ദേഹമുളളവനും ദേവന്മാർക്ക് ആനന്ദംനൽകുന്നവനും
സുന്ദരനും ദിവ്യങ്ങളായ കുറിക്കൂട്ടുകളും മാലകളുമണിഞ്ഞവനും ചുവന്ന
ആഭരണങ്ങൾകൊണ്ട് ഏറ്റവുംശോഭിക്കുന്നവനും വിലാസോചിതമായ ബഹുവിധ
ഭൂഷണങ്ങളണിഞ്ഞവനും പുഞ്ചിരിയുടെ പ്രകാശം കൊണ്ട്മനോഹരനും വേലും
അഭയമുദ്രയും കൈകളിൽ ധരിക്കുന്നവനും സർവ്വാഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുവാൻ
ശക്തിയുളളവനുമായ സുബ്രഹ്മണ്യസ്വാമിയെ ഞാൻ നമസ്കരിക്കുന്നു!
 
മേലെ കാണുന്ന ചിത്രങ്ങള്‍ ചെന്നൈയിലുള്ള ബെസന്ത് നഗര്‍
എന്ന സ്ഥലത്തുള്ള മുരുഗന്‍ ക്ഷെത്രങ്ങളാണ് .
 
  
 
 


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Akliyath Shivan
India
Sri Akliyath Siva Temple is a jewel in the crown of Azhikode Village in Kannur District of Kerala State in India. Kannur (also known as Cannanore) is in north Malabar. Azhikode is 8 kilometers north of the Kannur town. It is a very ancient and rare temple where the presiding deity is Lord Siva in the form of Kiraathamoorthi. It has all the ingredients of a great temple. The east facing temple has a gopuram at the entrance. The outer most four sided wall protecting the temple is an architectural splendour. The majestic flag-pole is what one would see first on entering through the east. Once inside there is a kooththambalam and mini-temples for other deities. Inside the chuttambalam is the Sri koil where the main diety is present. It is estimated that the temple must be at least one thousand year old. However there is no record to prove this claim.
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

Keyman

Azhikode

Welcome to the rich and varied heritage of Azhikode , a coastal village in Kannur District of Kerala. Through this window let us peep into the priceless treasure of Indian hertage and classical literature that has been the veritable pride of our nation down the ages.

This is my sincere and tentative effort to generate the interest of young Indians in our past glory. Eventhough the blog is in Malayalam language, no restriction is going to be there on other languages.

Also kindly note that some of the transliterated words may not appear exactly the same as the original, especially those words from other languages. Readers are therefore requested to point out the mistakes as and when they come across in this blog for neccessary correction through a comment or by email akliyath@gmail.com .



ബ്ലോഗ് ആര്‍ക്കൈവ്

  • ജൂൺ (5)
  • മേയ് (4)
  • ഏപ്രിൽ (6)
  • മാർച്ച് (2)
  • ഫെബ്രുവരി (9)
  • ജനുവരി (6)
  • ഡിസംബർ (6)
  • നവംബർ (7)
  • ഒക്‌ടോബർ (8)
  • സെപ്റ്റംബർ (7)
  • ഓഗസ്റ്റ് (14)
  • ജൂലൈ (15)
  • ജൂൺ (15)
  • മേയ് (5)
  • ഏപ്രിൽ (2)
  • മാർച്ച് (5)
  • ഫെബ്രുവരി (5)
  • ജനുവരി (14)
  • ഡിസംബർ (22)
  • നവംബർ (18)
  • ഒക്‌ടോബർ (5)
  • സെപ്റ്റംബർ (1)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ജൂൺ (3)
  • മേയ് (4)
  • ഏപ്രിൽ (5)
  • മാർച്ച് (3)
  • ജനുവരി (2)
  • ഡിസംബർ (3)
  • നവംബർ (4)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (7)
  • ഓഗസ്റ്റ് (1)
  • ജൂലൈ (1)
  • ജൂൺ (3)
  • മേയ് (4)
  • ഏപ്രിൽ (8)
  • മാർച്ച് (3)
  • ഫെബ്രുവരി (5)
  • ജനുവരി (1)
  • ഡിസംബർ (4)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (2)
  • ഓഗസ്റ്റ് (4)
  • ജൂലൈ (6)
  • ജൂൺ (10)
  • മേയ് (5)
  • ഏപ്രിൽ (6)
  • മാർച്ച് (1)
  • ഫെബ്രുവരി (2)
  • ജനുവരി (9)
  • ഡിസംബർ (20)
  • നവംബർ (14)
  • ഒക്‌ടോബർ (17)
  • സെപ്റ്റംബർ (2)
  • ഓഗസ്റ്റ് (22)
  • ജൂലൈ (2)
  • ജൂൺ (1)
  • മേയ് (2)
  • ഏപ്രിൽ (5)
  • മാർച്ച് (6)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (2)
  • സെപ്റ്റംബർ (1)
  • ജൂൺ (1)
  • മാർച്ച് (5)
  • ഫെബ്രുവരി (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (4)
  • ഓഗസ്റ്റ് (2)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • ഓഗസ്റ്റ് (1)
  • മേയ് (2)
  • ഏപ്രിൽ (2)
  • ഫെബ്രുവരി (1)
  • ജനുവരി (1)
  • നവംബർ (2)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (14)
  • ഓഗസ്റ്റ് (5)
  • ജൂൺ (1)
  • മേയ് (1)
  • ഏപ്രിൽ (3)
  • മാർച്ച് (1)
  • ഡിസംബർ (3)
  • നവംബർ (3)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (3)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ഏപ്രിൽ (2)
  • മാർച്ച് (2)
  • ഫെബ്രുവരി (1)
  • ജനുവരി (5)
  • ഡിസംബർ (2)
  • ഏപ്രിൽ (1)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (1)
  • സെപ്റ്റംബർ (2)
  • മേയ് (2)
  • മാർച്ച് (2)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (3)
  • നവംബർ (5)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (3)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ജൂൺ (1)
  • മേയ് (2)
  • ഡിസംബർ (2)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (1)
  • ഓഗസ്റ്റ് (5)
  • ജൂലൈ (2)
  • ജൂൺ (3)
  • മേയ് (8)
  • ഏപ്രിൽ (8)
  • മാർച്ച് (6)
  • ഫെബ്രുവരി (5)
  • ജനുവരി (5)
  • ഡിസംബർ (10)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (1)
  • ജൂലൈ (6)
  • ജൂൺ (3)
  • മേയ് (3)
  • മാർച്ച് (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (4)
  • ഒക്‌ടോബർ (7)
  • സെപ്റ്റംബർ (11)
  • ഓഗസ്റ്റ് (10)
  • ജൂലൈ (6)
  • ജൂൺ (5)
  • മേയ് (17)
  • ഏപ്രിൽ (12)
  • മാർച്ച് (3)
  • ഫെബ്രുവരി (1)
  • ജനുവരി (3)
  • ഒക്‌ടോബർ (2)
  • മേയ് (2)
  • മാർച്ച് (1)

Azhakar Koil at Madurai

Azhakar Koil at Madurai
A great temple and rich heritage of TN
ലളിതം തീം. Blogger പിന്തുണയോടെ.