ധർമ്മശാസ്താ ക്ഷേത്രം 1

ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ചാലാട്

കണ്ണൂർ ജില്ലയുടെ ആസ്ഥാനത്ത് നിന്ന് ഏതാണ്ട് 4 കി.മി. വടക്ക്- പടിഞ്ഞാറ് അറബികടലിൻ്റെ തീരത്ത് പള്ളികുന്ന് പഞ്ചായത്തിൽ, ചാലാട്, മണൽ, അലവിൽ, ആറാംകോട്ടം, പന്നേൻപാറ, പടന്നപാലം, പയ്യാബലം എന്നീ ദേശങ്ങളിൽ ചുറ്റപെട്ട് ഏതാണ്ട് സഹ സ്രാബ്ദങ്ങ ല പഴക്കമുള്ള മഹൽ ക്ഷേത്രമാണ് ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം
ദേശ പ്രൗഡിയിൽ പ്രഥമ സഥാനം വഹിക്കുന്ന ഈ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി *അശ്വാരൂഡനായ ശ്രീ ധർമ്മശാസ്താവാണ്* .

പൗരാണികയിൽ ഈ ക്ഷേത്രത്തിൻ്റെ ഊരായ്മ അഞ്ച് തറവാട്ട് കാരിൽ നിക്ഷിപ്ത മായിരിക്കുന്നു. അതിൽ ഒന്നാം ഊരാളൻ പയ്യൻ വെള്ളാറ്റിൻകര, രണ്ട് വെങ്കിലോട്ട് ഇല്ലം, മൂന്ന് കുന്നാവ് മാവില, ചേമഞ്ചേരി, അലവിൽ, തളാപ്പൻ കാവിലെ വീട് എന്നിവരുടെ സംരക്ഷണത്തിൽ ദേശഭരദേവനായി വാണ് അരുളിയ *ധർമ്മശാസ്താവിന്* ആയിരക്കണക്കിന് പറ നെല്ല് വരമായി ലഭിച്ചിരുന്നു. ഭൂപരിഷ്കരണ നിയമത്തോടെ ക്ഷേത്രം ഹിന്ദു മത ധർമ്മസ്ഥാപന വകുപ്പ് ഏറ്റെടുക്കുകയും ക്ഷേത്ര കാര്യങ്ങൾ അവലുടെ മേൽ നോട്ടത്തിൽ നടക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു. 

ക്ഷേത്ര ഉൽപത്തി:

ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സഹസ്രാബ്ദം പഴക്ക് ഉണ്ട് എന്നാണ് പഴമക്കാർ പറയുന്നത്. ജമദാഗ്നി മഹർഷിയുടെ ആജ്ഞപ്രകാരം മാതൃഹത്ത്യ ചെയ്ത പരശുരാമൻ പാപ പരിഹാര നിവൃത്തികായി നിരവധി പ്രതിഷ്ടകൾ നടത്തിയിടുണ്ടായിരുന്നു.
അതിലൊന്നാണ് ശൈവ-വൈഷ്ണവ* സങ്കലന സാനിധ്യമുള്ള ഈ മഹൽ ക്ഷേത്രം. 
പൗരാണികതയിൽ ദേശത്തിൻ്റെ പേര് ശാലാരണ്യപുരം എന്നായിരുന്നു. പ്രസ്തുത ക്ഷേത്രത്തിലും പരിസരത്തും ശ്രേഷ്ട ബ്രാഹ്മണൻമാർ സങ്കീർത്തനവും യാഗവും നടത്തികൊണ്ടേഇരുന്നു . പിന്നീട് ഈക്ഷേത്രത്തിൻ്റെ പേര് ലോപിച്ച് ചാലാട്* ആവുകയാണ് ചെയ്തത്. 

700 വർഷങ്ങൾക്ക് മുബ് പയ്യാവൂർ എന്ന ദേശത്ത് നിന്ന് ഗുരുശ്രേഷ്ടനായ ഒരു ശുദ്രനും ഭാര്യയും ഭജനത്തിനും ,ഉപവസിക്കുവാനുമായി കുനിച്ചൻ പടി എന്ന സ്ഥലത്ത് കുടിൽകെട്ടി താമസിക്കുകയായിരുന്നു . ഒരു ദിവസം അവർക്ക് സ്വപ്നത്തിൽ കാണാൻ കഴിഞ ബീജ വർദ്ധകമായ വള്ളികിടയിൽ കിഴങ്ങ് കണ്ടെത്താൻ കുഴിക്കുബോൾ ദബതിമാർക്കൊരു വിഗ്രഹം കണ്ടുകിട്ടി . ഈ വിവരം വെങ്കിലോട്ട് ഇല്ലത്തെ നബൂതിരിയെ അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം വിഗ്രഹം സമുദ്രത്തിൽ ആറാടിച്ച് ഇല്ലത്തുള്ള ഭഗവതിയുടെ അരികിലായ് വച്ച് ആരധിച്ച് വന്നു . ദബതിമാർ തിരിച്ച് പോവുകയും അവിടെയുള്ള സ്വത്ത് മുഴുവൻ കൈമാറ്റികിട്ടിയ സബത്തുമായി വന്ന് ക്ഷേത്രം നിൽകുന്ന സ്ഥലം കൈവശ പെടുത്തി പിന്നീട് വെങ്കിലോട്ട് ഇല്ലം തന്ത്രിയുമായി ആലോജിച്ച് ക്ഷേത്രം വിധിയാം വണ്ണം പുനർ പ്രതിഷ്ടിക്കുകയും മാണുണ്ടായത്. ഇപ്പോൾ കാണുന്ന കാഞിരത്തിന് എതിർ വശമായി കാണുന്ന തറയിലാരുന്നു എന്നാണ് പഴമക്കാർ പറയുന്നത് ദതിമാർ പയ്യാവൂരിൽ നിന്നും വന്നവർ ആയത്കൊണ്ടാണ് പയ്യൻമാർ എന്ന് പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: