ജ്ഞാനപ്പാന

ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് ശ്രീകൃഷ്ണന്റെ പരമ ഭക്തനായ പൂന്താനം നമ്പൂതിരിയുടെ “ജ്ഞാനപ്പാന” യിൽ നിന്നും ഏതാനും ചില വരികൾ:-

കൃഷ്ണ!   കൃഷ്ണാ! മുകുന്ദാ ജനാർദ്ദനാ

കൃഷ്ണ! ഗോവിന്ദ നാരായണാ ഹരേ!

അച്യുതാനന്ദ ഗോവിന്ദ മാധവാ!

സച്ചിതാനന്ദ നരായണാ ഹരേ!

ഗുരുനാഥൻ തുണ ചെയ്ക സന്തതം

തിരുനാമങ്ങൾ നാവിന്മേലെപ്പൊഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സപലമാക്കീടുവാൻ.

ഇന്നലെയെന്നോളമെന്തെന്നറിഞ്ഞീലാ-

യിനി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ,

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.

മാളികമുകളിലേറിയ മന്നന്റെ

തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ !

*****************************

സ്ഥാനമാനങ്ങൾ ചിന്തിച്ചു ചിന്തിച്ചു

നാണം കെട്ടു നടക്കുന്നിതു ചിലർ!

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതികെട്ടു നടക്കുന്നിതു ചിലർ!

************************

അർഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിനൊരു കാലം,

പത്തുകിട്ടിയാൽ നൂറുമതിയെന്നും

ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോൾ

ആയുതമാകിലാശ്ചര്യമെന്നതും,

ആശയായുള്ള പാശമതിങ്കേന്നു

വേർവിടാതെ കരേറുന്നു മേൽക്കുമേൽ.

**************************

വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലർ.

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം1.

*********************(1.കഴുത)

കൂടിയല്ല പിറക്കുന്ന നേരത്ത്

കൂടിയല്ല മരിക്കുന്ന നേരത്ത്

മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്

മത്സരിക്കുന്നതെന്തിനു നാം വൃഥാ!

***************************

ഉണ്ണികൃഷ്ണൻ മനസ്സിൽക്കളിക്കുമ്പോൾ

ഉണ്ണികൾ മറ്റു വേണമോ മക്കളായ്?

****************************

പിഴയുണ്ടെങ്കിലും പിഴകേടെന്നാകിലും

തിരുവുള്ളമരുൾക ഭഗവാനേ!

അഭിപ്രായങ്ങളൊന്നുമില്ല: