ദ്വയാര്‍ഥം

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളെപറ്റി ഒരു മുഖവുര ആവശ്യമില്ല. തുള്ളല്‍ എന്ന കലരൂപത്തിന്റെ  പിതാവ്‌  മാത്രമല്ല   മലയാള കവിതയിലെ ഫലിത പരിഹാസങ്ങളുടെ പിതാവ് കൂടിയാണദ്ദേഹം. ആ ഫലിത സാമ്രാട്ടിന്റെ തുള്ളല്‍ക്കലാരൂപം അരങ്ങേറാത്ത അമ്പലങ്ങള്‍ കേരളത്തിലുണ്ടോ എന്ന് സംശയിക്കുന്നു. എല്ലാ വര്‍ഷവും ഉത്സവ കാലത്ത്  അഴിക്കോടുള്ള അക്ലിയത്ത് അമ്പലം ഉള്‍പ്പെടെ പല അമ്പലങ്ങളിലും തുള്ളല്‍ അരങ്ങേറാറുണ്ട്. ആ മഹാനെ ഓര്‍മ്മിക്കാനെന്നോണം അദ്ദേഹം രചിച്ച  ചില  ശ്ലോകങ്ങള്‍‌ നമുക്ക്  വായിക്കാം.

 

തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍‌ മഹാരാജാവുമായുള്ള സംഭാഷണവേളയില്‍  അമ്പലപ്പുഴ - ചെമ്പക നാട്ടിലെ ശാപ്പാടിന്റെ കാര്യം തിരക്കിയപ്പോള്‍‌  നമ്പ്യാര്‍‌  വിവരിച്ചതാണ്  ഈ ശ്ലോകം.

“പത്രം വിസ്തൃതമത്ര തുമ്പ മലര്‍ തോറ്റോടീടിനോരന്നവും

പുത്തന്‍നെയ് കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും

പത്തഞ്ഞൂറു കറിക്കുദാശ്യമിയലും നാരങ്ങയും മാങ്ങയും

നിത്യം ചെമ്പക നാട്ടിലഷ്ടി തയിര്‍മോര്‍ തട്ടതെ കിട്ടും സുഖം.”

 

ദ്വയാര്‍ഥമുള്ള  ഈ ശ്ലോകം ആദ്യമായി വായിക്കുന്നവര്‍ക്ക്  രണ്ട് അര്‍ഥവും മനസ്സിലായെന്നു വരില്ല. പദങ്ങള്‍‌ പിരിക്കുന്നതില്‍ മാറ്റം വരുത്തിയാല്‍ അര്‍ഥം മാറുന്ന വിധത്തിലാണ്  ഈ  ശ്ലോകം എഴുതിയിട്ടുള്ളത്. ചെമ്പകശ്ശേരിയില്‍‌ സദ്യ വളരെ കേമം തന്നെയെന്ന്  തെറ്റായി ധരിപ്പിക്കുകയാണ്  നമ്പ്യാര്‍ ചെയ്തത്.

 

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: