Keyman for Malayalam Typing

ശ്രീകൃഷ്ണനും നെല്ലിക്കയും

 വിനയം കൊണ്ട് ഏതു ശക്തനെയും തോൽപ്പിക്കാം എന്നു മനസ്സിലാക്കി തരുന്ന ഒരു കഥ

ഹരേ കൃഷ്ണ! 

ശ്രീകൃഷ്ണനും നെല്ലിക്കയും

ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളാണ് അർജ്ജുനൻഒരിക്കൽ ശ്രീകൃഷ്ണൻ അർജ്ജുനനെയുംതേരാളിയായ സാത്യകിയെയും കൂട്ടി വനത്തിലൂടെ ഒരു സവാരിക്കിറങ്ങി. "കാട്ടിലൂടെയുള്ള യാത്രയായതിനാൽ നമുക്ക് തേര് വേണ്ടകാൽനടയായി പോകാം". ശ്രീകൃഷ്ണൻ പറഞ്ഞുഅവർ രണ്ടുപേരും  അഭിപ്രായത്തോട് യോജിച്ചുകാട്ടിലെ കാഴ്ചകൾ കണ്ടാനന്ദിച്ച് കുറേ നടന്നിട്ട് അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കാൻ തുടങ്ങിഅപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങി . വനപ്രദേശമായതിനാൽ മൂവരും ഒരുമിച്ച് ഉറങ്ങേണ്ടെന്ന് തീരുമാനിച്ചുസാത്യകിയെ കാവൽ നിർത്തിയിട്ട് അർജ്ജുനനും ശ്രീകൃഷ്ണനും ഉറങ്ങാൻ തുടങ്ങികുറേ കഴിഞ്ഞപ്പോൾ പെട്ടെന്ന് തൊട്ടു പിന്നിൽ എന്തോ ശബ്ദം കേട്ട് സാത്യകി തിരിഞ്ഞുനോക്കിഅരണ്ട പ്രകാശത്തിൽ ഒരു നെല്ലിക്ക ഉരുണ്ടുരുണ്ട് അടുത്തേക്ക് വരുന്നത് സാത്യകി കണ്ടുപൊടുന്നനെ  നെല്ലിക്ക വലുതാകാൻ തുടങ്ങി.

"ഹുംസത്യം പറഞ്ഞോനീയാരാണ്?". നെല്ലിക്ക ഉച്ചത്തിൽ ചോദിച്ചുസാത്യകിക്ക്

കോപം വന്നെങ്കിലും പുറത്തുകാണിക്കാതെ ഇങ്ങനെ മറുപടി പറഞ്ഞു. "ഞാൻ ശ്രീകൃഷ്ണന്റെ തേരാളി സാത്യകിയാണ്". "നിനക്ക് യുദ്ധം ചെയ്യാനറിയാമോ?". നെല്ലിക്ക ശരീരം കുറേക്കൂടി വലുതാക്കിക്കൊണ്ട് ചോദിച്ചു.

ഇത്തവണ സാത്യകിയുടെ ക്ഷമകെട്ടു. "എടാനിന്നെ അടിച്ചു നിലംപരിശാക്കാൻ എനിക്കീ പെരുവിരൽ മതിനീ ആരാണെന്ന് വേഗം പറഞ്ഞോ.." സാത്യകി പറഞ്ഞുഅപ്പോൾ നെല്ലിക്ക പറഞ്ഞു: "ഞാനൊരു യക്ഷനാണ്നിന്നെ യുദ്ധംചെയ്തു തോൽപ്പിക്കാനാണ് വന്നത്". ഇത്രയും പറഞ്ഞു നെല്ലിക്ക ഒരു യക്ഷന്റെ രൂപം പൂണ്ട് സാത്യകിയോട് പൊരുതാൻ അടുത്തുചെന്നുസാത്യകി വേഗം വാളുമായി യക്ഷനെ ആക്രമിക്കാൻ തയ്യാറെടുത്തു. "ഹും നിന്റെ അഹങ്കാരം ഞാനിന്നു തീർക്കുമെടാ". യക്ഷൻ ഉച്ചത്തിൽ പറഞ്ഞുഇതെല്ലാം ഉറക്കം നടിച്ചുകിടക്കുന്ന ശ്രീകൃഷ്ണൻ കാണുന്നുണ്ടായിരുന്നുഅദ്ദേഹത്തിന് അറിയാതെതന്നെ ചിരിവന്നുയുദ്ധത്തിൽ യക്ഷൻ സാത്യകിയെ കീഴ്പ്പെടുത്തിയക്ഷന്റെ കൈയിൽകിടന്ന് സാത്യകി മരണവേദനകൊണ്ട് പുളയാൻ തുടങ്ങി. "അയ്യോഎന്നെ കൊല്ലല്ലേ...കൊല്ലല്ലേ". സാത്യകി യക്ഷനോട് യാചിച്ചുഅവൻ സാത്യകിയെ മോചിപ്പിച്ച് വീണ്ടും നെല്ലിക്കയായി മേലോട്ട് പോയി. "ശ്ശെവല്ലാത്ത നാണക്കേടായിഅർജ്ജുനനും ശ്രീകൃഷ്ണനും ഇതറിയണ്ട". സാത്യകി മനസ്സിൽ കരുതിഒട്ടും വൈകാതെ സാത്യകി അർജ്ജുനനെ വിളിച്ചുണർത്തിഎന്നിട്ട് ഒന്നുമറിയാത്തമട്ടിൽ ഉറങ്ങാൻ കിടക്കുകയും ചെയ്തുഅർജ്ജുനനേയും യക്ഷൻ ഒരു

പാഠം പഠിപ്പിക്കാതിരിക്കില്ലസാത്യകി കരുതികുറച്ചു സമയം കഴിഞ്ഞുഅതാ ഒരു നെല്ലിക്ക മുകളിൽനിന്നും വീണുശബ്ദം കേട്ട് അർജ്ജുനൻ തിരിഞ്ഞു നോക്കി. "സത്യം പറഞ്ഞോ...നീ ആരാ?". നെല്ലിക്ക അർജ്ജുനനോട് ചോദിച്ചു. "ഞാനാരെന്നോവില്ലാളിവീരനായ അർജ്ജുനനെ തിരിച്ചറിയാൻ കഴിയാത്ത നീയൊരു മഹാവിഡ്ഢി തന്നെ". അർജ്ജുനൻ അഹങ്കാരത്തോടെ പറഞ്ഞുനെല്ലിക്ക പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു. "ഞാൻ നിന്നെപ്പറ്റി കേട്ടിട്ടില്ല... വീരനാണെങ്കിൽ എന്നോട് പൊരുതി ജയിക്കാൻ നോക്ക്". അതോടെ നെല്ലിക്ക വലുതാകാൻ തുടങ്ങിവൈകാതെ അതൊരു

യക്ഷനായി മാറുകയും ചെയ്തുരണ്ടുപേരും പൊരിഞ്ഞ യുദ്ധം തന്നെ തുടങ്ങിശ്രീകൃഷ്ണൻ അപ്പോഴും കള്ളയുറക്കം നടിച്ചു കിടന്നതേയുള്ളുഒടുവിൽ യക്ഷൻ അർജ്ജുനനെയും തോൽപ്പിച്ച് അടിയറവു പറയിച്ചുഅർജ്ജുനന് വല്ലാത്ത അപമാനം തോന്നി.

അർജ്ജുനനും ഇതെല്ലാം രഹസ്യമായി വയ്ക്കാൻ നിശ്ചയിച്ചുഒടുവിൽ ശ്രീകൃഷ്ണന്റെ ഊഴമായിശ്രീകൃഷ്ണൻ കാവൽ നിന്നപ്പോഴും നെല്ലിക്കയുടെ രൂപത്തിൽ യക്ഷൻ പ്രത്യക്ഷപ്പെട്ടു. "ഹുംനീയാരാണ്?". നെല്ലിക്ക ചോദിച്ചു. "ഞാൻ ശ്രീകൃഷ്ണനാണ്". ശ്രീകൃഷ്ണൻ പറഞ്ഞു. "കരുത്തനും തന്ത്രശാലിയുമായ അങ്ങയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്". നെല്ലിക്ക പറഞ്ഞു. "ഹേയ്എനിക്ക് അത്ര കരുത്തൊന്നുമില്ലഞാൻ തന്ത്രശാലിയുമല്ല". ശ്രീകൃഷ്ണൻ വിനയപൂർവ്വം മറുപടി പറഞ്ഞു. "എന്നാൽ ഞാൻ ശക്തനാണ്എത്ര വേണമെങ്കിലും എനിക്ക് വലുതാകാൻ കഴിയും". നെല്ലിക്ക പറഞ്ഞു. "അയ്യോവലുതാകുന്നവരെ കാണുന്നതുപോലും എനിക്ക് ഭയമാണ്ചെറിയവരെയാണ് എനിക്കിഷ്ടംശ്രീകൃഷ്ണൻ പറഞ്ഞുഎങ്കിൽ ഞാൻ ചെറുതാകാംഎന്നിട്ടാകാം ബാക്കി കാര്യങ്ങൾ". ഇത്രയും പറഞ്ഞ് നെല്ലിക്ക ചെറുതായിപൊടുന്നനെ തന്ത്രശാലിയായ ശ്രീകൃഷ്ണൻ ഒറ്റച്ചാട്ടത്തിന് നെല്ലിക്ക കൈക്കലാക്കിഎന്നിട്ട് സ്വന്തം ചേലത്തുമ്പിൽ അത് കെട്ടിയിട്ടുപിന്നീട് ഒന്നുമറിയാത്തപോലെ കാവൽജോലി തുടരുകയും ചെയ്തുപ്രഭാതമായി.

സാത്യകിയും അർജ്ജുനനും ഉണർന്നെഴുന്നേറ്റുഅവർ ശ്രീകൃഷ്ണനെ കൗതുകത്തോടെ നോക്കിഒരു മൽപ്പിടുത്തം നടന്നതിന്റെ ഒരു ലക്ഷണവും ശ്രീകൃഷ്ണനിലില്ലശ്രീകൃഷ്ണന് അർജ്ജുനന്റെയും സാത്യകിയുടെയും മനസ്സിലിരിപ്പ് പിടികിട്ടിഅദ്ദേഹം വേഗം ചേലത്തുമ്പിൽ കെട്ടിയിരിക്കുന്ന നെല്ലിക്ക രണ്ടാളേയും കാണിച്ചുകൊടുത്തു. "നിങ്ങൾ ഈ നെല്ലിക്കയുടെ കാര്യമാവും ചിന്തിക്കുന്നത് ". ശ്രീകൃഷ്ണൻ ചോദിച്ചുസാത്യകിയും അർജ്ജുനനും പരസ്പരം നോക്കി. "അങ്ങ് എങ്ങനെ ഇവനെ പിടികൂടി തടവിലാക്കി?".  അവർ ചോദിച്ചുശ്രീകൃഷ്ണൻ നടന്നതെല്ലാം അവരോടു പറഞ്ഞു . "തന്നെക്കാൾ വലുതായി ആരുമില്ലെന്ന് അഹങ്കരിച്ചതാണ് നിങ്ങളുടെ തോൽവിക്ക് കാരണംവിനയംകൊണ്ട് ഏത് ശക്തനെയും തോൽപ്പിക്കാമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?". ശ്രീകൃഷ്ണൻ പറഞ്ഞുപിന്നീട് ശ്രീകൃഷ്ണൻ മാപ്പുനൽകി യക്ഷനെ സ്വതന്ത്രനാക്കി!

(കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല: