ഭജഗോവിന്ദം (മോഹമുദ്ഗരം) 20



ശ്ളോകം : 20

 (ഈ ശ്ളോകം രചിച്ചത് ശങ്കരാചാര്യരുടെ ശിഷ്യന്മാരിൽ ഒരാളായ ദൃഡഭക്തൻ ആണു.)

"ഭഗവത്ഗീതാ കിഞ്ചിദധീതാ

ഗംഗാജലലവകണികാ പീതാ

സകൃദപി യേന മുരാരി സമര്‍ച്ചാ

ക്രിയതേ തസ്യ യമേന ന ചര്‍ച്ച."

ഭഗവത് ഗീത കുറച്ചെങ്കിലും പഠിച്ചിട്ടുള്ളവർ, ഗംഗാജലം കുറച്ചെങ്കിലും പാനം ചെയ്തവർ, മുരാരിയെ ക്രൃഷ്ണനെ) ഒരിക്കലെങ്കിലും ശരിയായി പൂജിച്ചിട്ടുള്ളവർ - അങ്ങനെയുള്ളവരെക്കുറിച്ച് യമൻ ചർച്ച ചെയ്യുകയേ ഇല്ല. 

സമസ്ത വേദാർത്ഥ സാരസംഗ്രഹം ആയിട്ടാണ് ശങ്കരാചാര്യർ ഗീതയെ വ്യാഖ്യാനിക്കുന്നത്. ഭജഗോവിന്ദത്തിൽ ഗീത അൽപമെങ്കിലും പാരായണം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു. ഗീത പൂർണമായും സ്വായത്തമാക്കണം എന്നില്ല. അല്പമെങ്കിലും, ഒരു വരിയെങ്കിലും വായിക്കുക. അതൊരുപക്ഷേ അത്മോർജ്ജത്തെ ഉണർത്തിയേക്കാം. 

മഹാഭാരതവും വേദങ്ങളും തൂക്കി നോക്കിയപ്പോൾ മഹാഭാരതം തുലാസിൽ താഴ്ന്നുനിന്നത്രേ! ഭാരതത്തിൽ ഗീത ഉൾപ്പെട്ടതുകൊണ്ടാണ് ഈ ഭാരത്തിന് കാരണമെന്നാണ് യാഥാസ്ഥിതിക വാദം.

പരമ്പരാഗതമായി ഗംഗയെ പുണ്യനദിയായാണ് കണ്ടുവരുന്നത്. ഗംഗ എല്ലാ പാപങ്ങളെയും കഴുകിക്കളയുന്നു എന്നാണു് വിശ്വാസം. ഈ പുണ്യജലത്തിൻ്റെ ഒരു കണിക നിഷാദജന്മത്തിൽ നിന്നും ആനന്ദ ജന്മത്തിലേക്ക് ഒരാളെ പരിവർത്തനം ചെയ്യുന്നു. 

ഭജനം ഇന്ദ്രിയ നിഗ്രഹങ്ങൾക്ക് കാരണമാവുന്നു. ഇനിയനിഗ്രഹം മനസ്സിലെ കുറഞ്ഞ തടാകമാകുന്നു. മനസ്സിൽ പുണ്യം നിറക്കാനുള്ള ഉപാധിയാണ് മുരാരി ഭജനം. മുരാരി എന്നാൽ മുരൻ്റെ ശത്രു, ശ്രീകൃഷ്ണൻ.

 ഇപ്രകാരം ഭഗവത് ഗീതാപാരായണവും ഗംഗാജലപാനവും മുരാരി സേവയും മരണഭയത്തിൽ നിന്നും രക്ഷനേടാനുള്ള ഉപാധിയാണന്ന് ഭജഗോവിന്ദം നമ്മെ ഉപദേശിക്കുന്നു. 

        ഓം ഹരി ഗോവിന്ദായ നമ:

 ***

അഭിപ്രായങ്ങളൊന്നുമില്ല: