അഗസ്ത്യാഗമനവുംആദിത്യസ്തുതിയും

തുഞ്ചത്ത് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണത്തിലെ യുദ്ധകാണ്ഡത്തിൽ അഗസ്ത്യാഗമനവുംആദിത്യസ്തുതിയും വർണ്ണിച്ചിരിക്കുന്നത് ഇങ്ങനെയാണ്.ഃ


അങ്ങനെയുള്ള പോർ കണ്ടുനിൽക്കുന്നേര-

മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യൻ തദാ 

രാഘവൻ തേരിലിറങ്ങിനിന്നീടിനാ-

നാകാശദേശാൽ പ്രഭാകരസന്നിഭൻ. 

വന്ദിച്ചുനിന്നു രഘുകുലനാഥനാനന്ദ-

മിയന്നരുൾ ചെയ്താനഗസ്ത്യനും: 


“അത്യുദയം നിനക്കാശു വരുത്തുവാനിപ്പോ

ളിവിടേക്കു വന്നിതു ഞാനെടോ! 

 താപത്രയവും വിഷാദവും തീർന്നു

പോമാപത്തും മറ്റുള്ളവയുമകന്നുപോം.

 ശത്രുനാശം വരും രോഗവിനാശനം 

വർദ്ധിക്കുമായുസ്സു സൽക്കീർത്തിവർദ്ധനം.

നിത്യമാദിത്യ ഹൃദയമാം മന്ത്രമിതുത്തമ-

മെത്രയും ഭക്ത്യാ ജപിക്കെടോ!

 ദേവാസുരോരഗചാരണകിന്നർ താപസ

ഗുഹ്യകയക്ഷരക്ഷോഭൂത്. 

കിംപുരുഷാപരോമാൻഷാദ്യന്മാരും 

സമ്പതി സൂര്യനെത്തന്നെ ഭജിപ്പതും.

ദേവകളാകുന്നതാദിത്യനാകിയ 

ദേവനത്രേ പതിന്നാലു ലോകങ്ങളും.

രക്ഷിച്ചതും നിജരശ്മികൾ കൊണ്ടവൻ

 ഭക്ഷിച്ചതുമവൻ കല്പകാലാന്തരേ,

ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും 

ഷൺമുഖൻതാനും പ്രജാപതി വൃന്ദവും 

ശ്രകനും വൈശ്വാനരനും കൃതാന്തനും 

രക്ഷോവരനും വരുണനും വായുവും 

യക്ഷാധിപനുമീശാനനും ചന്ദ്രനും

നക്ഷത്രജാലവും ദിക്കരിവൃന്ദവും.

വാരണവകനു മാര്യനും മാരനും

താരാഗണങ്ങളും നാനാ ഗ്രഹങ്ങളും

അശ്വിനീപുത്രരുമഷ്ടവസുക്കളും

വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും

നാനാപിതൃക്കളും പിന്നെ മനുക്കളും 

ദാനവന്മാരുമുരഗസമൂഹവും

വാരമാസർത്തുസംവത്സരകലാ

ദികാരകനായതും സൂര്യനിവൻ തന്നെ.

വേദാന്തവേദ്യനാം വേദാത്മകനിവൻ 

വേദാർത്ഥവിഗ്രഹൻ വേദജസേവിതൻ 

പൂഷാ വിഭാകരൻ മിത്രൻ പ്രഭാകരൻ 

ദോഷാകരാത്മകൻ ത്വഷ്ടാ ദിനകരൻ

ഭാസ്കരൻ നിത്യനഹസ്കരനീശ്വരൻ 

സാക്ഷി സവിതാ സമസ്തലോകേക്ഷണൻ. 

ഭാസ്വാൻ വിവസ്വാൻ നഭസ്വാൻ ഗഭസ്തിമാൻ 

ശാശ്വതൻ ശംഭു ശരണ്യൻ ശരണദൻ.

ലോക ശിശിരാരി ഘോര തിമിരാരി

ശോകാപഹാരി ലോകാലോകവിഗ്രഹൻ. 

ഭാനു ഹിരണ്യഗർഭൻ ഹിരണ്യന്ദിയൻ 

ദാനപ്രിയൻ സഹസ്രാംശു സനാതനൻ

സപ്താശ്വനർജ്ജുനാശ്വൻ സകലേശ്വരൻ 

സുപ്തജനാവബോധപദൻ മംഗലൻ

ആദിത്യനർക്കനരുണനനന്തഗൻ 

ജ്യോതിർമ്മയൻ തപനൻ സവിതാരവി

വിഷ്ണു വികർത്തനൻ മാർത്താണ്ഡനംശുമാ

നുഷ്ണകിരണൻ മിഹിരൻ വിരോചനൻ 

പ്രദ്യോതനൻ പരൻ ഖദ്യോതനുദ്യോത-

നദ്വയൻ വിദ്യാ വിനോദൻ വിഭാവസു 

വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണൻ

വിശ്വവന്ദ്യൻ മഹാവിശ്വരൂപൻ വിഭു

 വിശ്വവിഭാവനൻ വിശ്വകനായകൻ 

വിശ്വാസഭക്തിയുക്നാനാം ഗതിപ്രദൻ 

ചണ്ഡകിരണൻ തരണി ദിനമണി 

പുണ്ഡരീകപ്രബോധപദനര്യമാ 

ദ്വാദശാത്മാ പരമാത്മാ പരാപരനാ-

ദിതേയൻ ജഗദാദിഭൂതൻ ശിവൻ 

ഖേദവിനാശനൻ കേവലാത്മാവിന്ദു 

നാദാത്മകൻ നാരദാദിനിഷേവിതൻ  

ജ്ഞാനസ്വരൂപനജ്നാന വിനാശനൻ

 ധ്യാനിച്ചുകൊൾക നീ നിത്യമിദ്ദേവനെ 

സന്തതം ഭക്ത്യാ നമസ്കരിച്ചീടുക. 

സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമോ നമഃ

 ചിന്താമണേ! ചിദാനന്ദായ തേ നമഃ

“നീഹാരനാശകരായ നമോ നമോ 

മോഹവിനാശകരായ നമോ നമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായ തേ നമഃ  

സ്ഥാവരജംഗമാചാര്യായ തേ നമോ 

ദേവായ വിശ്വൈക സാക്ഷിണേ തേ നമ:

സത്വപ്രധാനായ തത്ത്വായ തേ നമഃ 

സത്യസ്വരൂപായ നിത്യം നമോ നമഃ 

ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ തു

ക്ഷയം വരുത്തീടുക സത്വരം.” 


ചിത്തം തെളിതഗസ്ത്യോക്തി കേട്ടെത്രയും 

ഭക്തി വർദ്ധിച്ചു കാകുൽസ്ഥനും കൂപ്പിനാൻ. 

പിന്നെ വിമാനവുമേറി മഹാമുനി ചെന്നു 

വീണാധരോപാന്തേ മരുവിനാൻ.

***


അഭിപ്രായങ്ങളൊന്നുമില്ല: