ഇതും ഒന്ന് കേൾക്കൂ…!

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിഭജന ശക്തികള്‍ക്ക് കേരള ജനത കീഴടങ്ങരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അഭ്യര്‍ഥിക്കുന്നു. ദേശീയ മാധ്യമങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ തമിഴ് നാട് മുഖ്യമന്ത്രി  ജയലളിതയാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

അണക്കെട്ട് സുരക്ഷിതമാണ്. ജലനിരപ്പ് ഉയര്‍ത്തിയാലും അപകടം ഉണ്ടാവില്ല. നിക്ഷിപ്ത താത്പര്യക്കാരാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതി പരത്തുന്നതെന്നാണ് ജയലളിതയുടെ വാദം. ഇതിൽ വല്ല കഴമ്പുമുണ്ടോ?

കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് അണക്കെട്ട് സുരക്ഷിതമാക്കാന്‍ തമിഴ്‌നാട് നടപടി സ്വീകരിച്ചിരുന്നു. 1980 മുതല്‍ 1994 വരെ അണക്കെട്ട് ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സ്വീകരിച്ച നടപടികള്‍ പ്രസ്താവനയില്‍ വിവരിച്ചിട്ടുമുണ്ട്. റിസോര്‍ട്ട് മാഫിയയെയും കയ്യേറ്റക്കാരെയും സഹായിക്കാനാണ് അണക്കെട്ട് തകരുമെന്ന പ്രചാരണം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

കേരളവുമായി ഉണ്ടാക്കിയ 999 വർഷത്തെ പാട്ടക്കരാറിന്റെ വിശദാംശങ്ങളും ജയലളിത വിവരിച്ചിട്ടുണ്ട്.കൂടാതെ ലോകമെങ്ങുമുള്ള ചുണ്ണാമ്പ് അണക്കെട്ടുകളുടെ വിവരവും ചൂണ്ടിക്കാണിക്കുന്നു.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: