Keyman for Malayalam Typing

Bagavath Gita എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Bagavath Gita എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഭഗവത്ഗീതയും തിരുക്കുരലും

തമിഴും സംസ്കൃതവും ചേർന്നാണല്ലോ മലയാളഭാഷ ഉരുവാകിയത്. പാലും പഞ്ചസാരയും പോലെ നന്നായി ചേർച്ചയുള്ള ഈ രണ്ട് ഭാഷകളിലുമുള്ള അമൂല്യ സമ്പത്താണ്  തിരുക്കുരൽ എന്ന തമിഴ് കാവ്യവും സംസ്കൃതത്തിലുള്ള ഭഗവത് ഗീതയും. ആമുഖം ആവ്ശ്യമില്ലാത്ത ഈ രണ്ട് മഹാകാവ്യങ്ങളിലെ ആശയങ്ങൾക്ക്  ഒട്ടേറെ സാമ്യങ്ങളുള്ളതായി  പല പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട്. അതു പോലുള്ള ചില സമാന വരികൾ  ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റിലൂടെ ശ്രമിക്കുന്നത്.

തിരുക്കുരലിൽ നിന്നും ഒരു ശ്ലോകം:

“ഒരുമൈയുൾ ആമൈപോൽ അയ്ന്ത് അടക്കൽ ആറ്റ്രീൻ

എഴുമൈയും ഏമാപ് ഉടൈത്ത്”

സമാനമായ ശ്ലോകം ഗീതയിൽ നിന്നും:

“യതാ സംഹരതേ ചായം കൂർമ്മോങ്കാനിവ സർവശഃ

ഇന്ദ്രിയാണിന്ദ്രിയാർഥേഭ്യസ്തസ്യപ്രജ്നാ പ്രതിഷ്ഠിതാ.”

മനുഷ്യനു ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിച്ചാൽ പല പ്രശ്നങ്ങളും ഒഴിവക്കാം എന്നു സാരം. ആമ തലയും കാലും ഉള്ളിലേക്ക് വലിക്കുന്ന്തു പോലെ മനുഷ്യൻ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കണം.

തിരുക്കുരലിൽ നിന്നും വേറൊരു ശ്ലോകം:

“അവാ എൻപ എല്ലാ ഉയിര്ക്കും ഞാൻന്റ്രും

തവാ അപ്പിറപ്പ് ഈനും വിത്ത്”

സമാനമായ ശ്ലോകം ഗീതയിൽ നിന്നും:

“പ്രജഹാതി യദാകാമാൻ സർവാൻ പാർഥ മനോഗതാൻ

ആത്മന്യേവാന്മനാതുഷ്ടഃ സ്തിതപ്രജ്നസ്തതോച്യതേ.”

മനസ്ഥിരതയുള്ള ഒരാളുടെ ലക്ഷണത്തെ എങ്ങിനെ അറിയാമെന്ന അർജുനന്റെ ചോദ്യത്തിനു ഉത്തരമായിട്ട് ഭഗവാൻ വിവരിക്കുന്ന ഒരു ശ്ലോകമാണിത്. ആഗ്രഹങ്ങളെ നിയന്ത്രിച്ച് ഉള്ളതുകൊണ്ട് സംത്രുപ്തിയടയുക എന്ന് സാരം.

കര്‍മ്മഫലങ്ങളെ ലക്ഷ്യമാക്കരുത്

ഭാഷാ ഭ്ഗവത്ഗീത ഇതിനു മുന്‍പ് രണ്ട് ഭാഗങ്ങളായി പോസ്റ്റ് ഇട്ടിട്ടുണ്ട് . അതിന്റെ തുടര്‍ച്ചയാണിത് . ഭഗവദ്‌ഗീതയില്‍ ഉരുത്തിരിയുന്ന കര്‍മ്മ-സങ്കല്‌പം പ്രക്രിയാധിഷ്‌ഠിതമാണ്‌. നിങ്ങള്‍ ഫലത്തെ ലക്ഷ്യമാക്കരുത്‌. പ്രക്രിയയില്‍ ശ്രദ്ധിക്കുക. ഫലം സ്വാഭാവികമായി വന്നുകൊള്ളും എന്നാണ്‌.

ചെയ്യും കര്‍മ്മഫല‍ങ്ങളെവിട്ടേ ചെമ്മേയക്കര്‍മ്മങ്ങള്‍ വിടാതേ

ചെയ്‌വവന്‍ ഇടരഖിലസുഖമറവിട്ടേ ചേതസി ഭക്തിയൊടെന്നെയുമറിയും;

ചൈതന്യത്തിനൊടറിവുള്ളവര്‍ തൊഴില്‍‌ ചെമ്മേ ലാഭാലാഭവുമൊരുപോല്‍

കൈതവമറുമാറുള്ളില്‍ നിനച്ചേ കര്‍മ്മമിയറ്റീടിന്നതു വേകാന്‍‌ !

അതിനുടെ നില നീ കേള്‍ ഫലമൊന്നിലും അഭിരുചികൂടാതേ വിന ചെയ്താന്‍

അതിമോഹാദികള്‍ അകലെപ്പോം, അതകന്നാലറിവുണ്ടാം, അറിവാലേ

അഥ സുകൃതംദുഷ്കൃതമറും, അറ്റാല്‍ അര്‍ത്ഥമനര്‍ത്ഥമിരണ്ടിനുമൊരുപോല്‍

മതിവരും, അമ്മതിയാലെന്‍ സൂക്ഷമം വടിവിനെയറിയാം, അതിനിതുപാ‍യം.

ഉദാഹരണത്തിന് ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലല്ല, പന്തിലാണ്‌ ശ്രദ്ധിക്കേണ്ടത്‌ എന്ന് സാരം. സ്‌കോര്‍ ബോര്‍ഡില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ വിക്കറ്റ്‌ തെറിച്ചെന്ന് വരും.

ഭാഷാ ഭഗവത്ഗീത

ഭഗവത്ഗീത സംസ്കൃതത്തിലാണല്ലോ രചിച്ചിരിക്കുന്നത്.  18 അദ്ധ്യാ‍യങ്ങളിലായി  700 ശ്ലോകങ്ങളാണ്  മൂല ഗ്രന്ഥത്തില്‍. അവയെ മലയാള ഭാഷയിലേക്ക്  ആദ്യമായി ഏകദേശം 600  വര്‍ഷങ്ങള്‍ക്ക് മുന്‍പ്  വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  ഇത് കുറിച്ച്  അഭിപ്രായ വ്യത്യാസങ്ങള്‍‌ ഉണ്ടായിരിക്കാം. നിരണത്ത് മാധവ പണിക്കറാണ്  ഇതിന്റെ രചയിതാവ്. ഇത് മൂലഗ്രന്ഥത്തിന്റെ പദാനുപദ വിവര്‍ത്തനമല്ല. 700 സ്റ്റാന്‍സകുളുള്ള ഗീതോപദേശം 300 ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ്. അതില്‍‌ ചിലത് ഇവിടെ കൊടുക്കാം. തുടക്കം...

“വരുമൊരു പുണ്യക്ഷേത്രമനത്തിനു വരമാകിന്ന കുരുക്ഷേത്രത്തില്‍‌

പരികരി തേര്‍‌ ‌ കാലാളൊടു നാമും പാണ്ടവരും ചെയ്തവയെന്തെന്‍‌റത്

അരചന്‍ ധൃതരാഷ്ട്രന്‍  ചോദിച്ചളവന്‍പേറിയ സഞ്ജയനുരചെയ്താന്‍‌

ത്വരിതമെഴും പാണ്ടവരുടെ സൈന്യം ദുര്യോധനനും കണ്ടാനെന്നേ.

ദുര്യോധനന്‍‌ ആചാര്യനെ നോക്കിച്ചൊന്നാന്‍‌  പാണ്ടവര്‍‌  സൈന്യം പാരായ്

സുരപതിനേര്‍‌ അരചകള്‍‌ ഭീമാര്‍‌ജ്ജുനതുല്യ മഹാരഥരിവര്‍പലര്‍  കാണായ്

നരപതിമാര്‍‌ നമുക്കും പലരുളര്‍‌ നായകനായ ഭവാന്‍‌   ഭീഷ്മാദികള്‍‌ 

വിരവൊടു പ്രാണത്യാഗമെനിക്കേവേണ്ടിയിയറ്റുകയെന്നാനരചന്‍‌.”

 

Technorati Tags: