Keyman for Malayalam Typing

Bhajagovindam.. Introduction


ഭജഗോവിന്ദം , മോഹമുദ്ഗരം എന്നും അറിയപ്പെടുന്നു. 

ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌. 

ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്ന പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട്‌ നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.

ദ്വാദശ മഞ്ജരികാ സ്തോത്രം ... അടുത്ത  പോസ്റ്റിൽ.
Courtesy:AravindanNair 

Yogi CM of UP



Do you know the background of Yogi Adityanath?
The 2nd time now CM of Uttar Pradesh was once known as Ajay Singh Bisht.

The journey of Ajay Singh Bisht becoming Yogi Adityanath. Read on.

Ajay Singh Bisht was born in born on June 5, 1972 in Garhwal (Panchur village) of Uttarakhand. It was when he was pursuing his MSc in Rishikesh that he met his guru. At that time, the whole country was witnessing the Ram Janmabhoomi movement. Consequently, Ajay’s mind diverted from his studies towards this issue.

In 1993, he visited the Gorakhnath temple in Gorakhpur and met Mahant Avaidyanath. This was his second meet with the Mahant after the brief encounter in 1990.

Mahant Avaidyanath told Ajay that “You are a yogi and you have to come here one day”. In the same year, Ajay went to the Gorakhnath temple and expressed his desire to learn yoga by meeting Mahant Avaidyanath. 

Mahant Avaidyanath urged Ajay to stay back, but until then he couldn’t decide.

After a couple of months, Mahant Avaidyanath fell seriously ill and was hushed to AIIMS Delhi for medical treatment. This shocking news led Ajay to come to Delhi. There the Mahant asked Ajay to return to Math. While the latter went homewards at that time, it was in November 1993 that he left his studies family and his village to come to the Gorakhnath temple.

At this time, Ajay’s family was unaware about his plans of going to Math. They thought he was going for work. Later, Ajay took initiation from Mahant Avaidyanath on the day of Basant Panchami, about two months after coming to Gorakhnath temple, and left his old life for a new one. There he got the name 'Yogi Adityanath'. 💥💥💥

ശ്രീലക്ഷ്മീനാരായണാഷ്ടകം



ആര്‍താനാം ദുഃഖശമനേ ദീക്ഷിതം പ്രഭുമവ്യയം ।
അശേഷജഗദാധാരം ലക്ഷ്മീനാരായണം ഭജേ ॥ 1॥

അപാരകരുണാംഭോധിം ആപദ്ബാന്ധവമച്യുതം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 2॥

ഭക്താനാം വത്സലം ഭക്തിഗംയം സര്‍വഗുണാകരം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 3॥

സുഹൃദം സര്‍വഭൂതാനാം സര്‍വലക്ഷണസംയുതം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 4॥

ചിദചിത്സര്‍വജന്തൂനാം ആധാരം വരദം പരം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 5॥

ശങ്ഖചക്രധരം ദേവം ലോകനാഥം ദയാനിധിം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 6॥

പീതാംബരധരം വിഷ്ണും വിലസത്സൂത്രശോഭിതം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 7॥

ഹസ്തേന ദക്ഷിണേന യജം അഭയപ്രദമക്ഷരം ।
അശേഷദുഃഖശാന്ത്യര്‍ഥം ലക്ഷ്മീനാരായണം ഭജേ ॥ 8॥

ഫലശ്രുതി 

യഃ പഠേത് പ്രാതരുത്ഥായ ലക്ഷ്മീനാരായണാഷ്ടകം ।
വിമുക്തസ്സര്‍വപാപേഭ്യഃ വിഷ്ണുലോകം സ ഗച്ഛതി ॥

ഇതി ശ്രീലക്ഷ്മീനാരായണാഷ്ടകം സമ്പൂര്‍ണം ।

🪔 ഓം ലക്ഷ്മിനാരായണായ നമഃ  🙏

ഭദ്രകാളിയുടെ ഉപാസന...3

 ഭദ്രകാളിയുടെ ഉപാസന...3


ഇനി എന്താണ് കാളി ഉപാസന എന്ന് നോക്കാം. 

ഈ ഉപാസനയ്ക്ക് പ്രകടം, രഹസ്യം, അതിരഹസ്യം എന്നീ വകഭേദങ്ങൾ ഉള്ളതായി കാണാം. കാളിയുടെ പ്രകടരൂപമാണ് നേരത്തെ സൂചിപ്പിച്ച ഭീകരരൂപം. കാളിയുടെ ധ്യാനശ്ലോകങ്ങളിലെല്ലാം കാണുന്നത് സംഹാരോദ്യതങ്ങളായ ഭീകരരൂപങ്ങൾ തന്നെ. ഇത് സാധകർക്ക് ദൃഷ്ടിഗോചരമായി സാക്ഷാത്കരിക്കാൻ കഴിഞ്ഞ അവസ്ഥയും പറയാൻ പോകുന്ന രഹസ്യഭാവത്തിന്റെ പ്രതീകാത്മക ഭാവവുമാകുന്നു. ഈ പ്രകടരൂപത്തെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമാരാധിക്കുന്നത്.

(കടപ്പാട്: ആചാര്യ ഗോപാലകൃഷ്ണൻ, ഇരിങ്ങത്ത്)

ശിവരാത്രി വ്രതം



ഓം ശിവായ നമഃ 
ശിവരാത്രി വ്രതം എന്തിന്  എന്ന  
ചോദ്യത്തിനുള്ള വിശദീകരണം:
_________________________________
ഓം ശിവായ നമഃ

ആചാര്യനും നിര്‍ദ്ദേശിക്കുന്ന വിധിപ്രകാരം വേണം വ്രതം അനുഷ്ഠിക്കാൻ. ദൃഢനിഷ്ഠയോടുകൂടി വ്രതമനുഷ്ഠിച്ചാല്‍ അന്ത:കരണശുദ്ധിയും പാപ പരിഹാരവും ഉണ്ടാകും. വ്രതത്തിന്റെ ഫലം ദീക്ഷയാണ്. ഈശ്വരനെക്കുറിച്ചുള്ള അറിവ് ഒരു സദ്ഗുരുവില്‍ നിന്നും ലഭിക്കുന്നതിനെയാണ് ദീക്ഷ എന്ന് പറയുന്നത്. ദീക്ഷയുടെ ഫലം ദക്ഷിണയാണ്. പ്രജ്ഞാമാന്ദ്യത്തെയും ദുര്‍വ്വാസനകളെയും ജയിക്കുവാനുള്ള സാമര്‍ത്ഥ്യമാണ് ദക്ഷിണ. ഈ സാമര്‍ത്ഥ്യം കൊണ്ട് ശ്രദ്ധ ഉണ്ടാകുന്നു. ഈശ്വരനിലും ഗുരുവിലും ശാസ്ത്രത്തിലുമുള്ള വിശ്വാസമാണ് ശ്രദ്ധ. ശ്രദ്ധയില്‍ നിന്നും ആത്മജ്ഞാനം ഉണ്ടാകുന്നു. ഇങ്ങനെ പടിപടിയായി വ്രതാനുഷ്ഠാനങ്ങള്‍ ഒരുവനെ ഈശ്വരസാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നു.

 ശിവരാത്രി വ്രതാചരണം

പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് സ്‌നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തെ വിധിപ്രകാരം പൂജിച്ച്(വന്ദിച്ച്) ശിവനെ നമസ്‌ക്കരിച്ച് ഉത്തമമായ രീതിയില്‍ വ്രത സങ്കല്‍പ്പം ചെയ്യണം. സങ്കല്‍പ്പ മന്ത്രം ഇതാണ്;

ദേവദേവ മഹാദേവ
നീലകണ്ഠ നമോസ്തുതേ
കര്‍തുമിച്ഛാമ്യഹം ദേവ
ശിവരാത്രിവ്രതം തവ
തവ പ്രഭാവാദ്ദേവേശ
നിര്‍വിഘ്‌നേന ഭവേദിതി
കാമാദ്യാഃ ശത്രവോ മാം വൈ പീഡാം കുര്‍വന്തു നൈവ ഹി’

(സാരം: അല്ലയോ ദേവദേവനായ മഹാദേവാ, നീലകണ്ഠാ, അവിടുത്തേയ്ക്ക് നമസ്‌കാരം. അങ്ങയെ ആരാധിക്കാനായി ശിവരാത്രിവ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേവേശ്വരാ, അങ്ങയുടെ പ്രഭാവത്താല്‍ ഈ വ്രതം യാതൊരു വിഘ്‌നവും കൂടാതെ പൂര്‍ണ്ണമാവട്ടെ. കാമാദികളായ ശത്രുക്കള്‍ എനിക്കു പീഡയുണ്ടാക്കാതിരിക്കട്ടെ.)

ത്രയോദശി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ചും ചതുര്‍ദ്ദശി (ശിവരാത്രി) നാളില്‍ സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചും വേണം വ്രതം അനുഷ്ഠിക്കേണ്ടത്. വ്രതമനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ ജാഗരണം ചെയ്യണം (ഉറക്കമൊഴിക്കണം). രാത്രിയില്‍ ശിവനാമജപം, അര്‍ദ്ധരാത്രിയിലെ ശിവപൂജാ ദര്‍ശനം, ശിവക്ഷേത്രപ്രദക്ഷിണം എന്നിവ വിധിക്കപ്പെട്ടിരിക്കുന്നു. മണ്ണു കൊണ്ട് പാര്‍ത്ഥിവലിംഗം നിര്‍മ്മിച്ചു പൂജിക്കുന്നതിനുള്ള വിധി ശിവപുരാണത്തില്‍ വിസ്തരിച്ചു വര്‍ണ്ണിച്ചിട്ടുണ്ട്. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുക, പഞ്ചാക്ഷരി മന്ത്രം നിശ്ചിത ഉരു ജപിക്കുക തുടങ്ങിയവയും സാധകര്‍ ചെയ്യാറുണ്ട്.രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദര്‍ശിച്ച് പ്രഭാതത്തില്‍ വീണ്ടും സ്‌നാനം ചെയ്ത് ശിവനെ പൂജിക്കണം. വ്രതം സമാപിപ്പിക്കുന്നതിനായി കൈകള്‍ കൂപ്പി തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഭഗവാനെ നമസ്‌കരിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുക.

നിയമോ യോ മഹാദേവ കൃതശ്‌ചൈവ ത്വദാജ്ഞയാ
വിസൃജ്യതേ മയാ സ്വാമിന്‍ വ്രതം ജാതമനുത്തമം
വ്രതേനാനേന ദേവേശ യഥാ ശക്തി കൃതേന ച
സന്തുഷ്‌ടോ ഭവ ശര്‍വാദ്യ കൃപാം കുരു മമോപരി’

(സാരം: മഹാദേവാ, അങ്ങയുടെ ആജ്ഞയാല്‍ ഞാന്‍ ഏതൊരു വ്രതം അനുഷ്ഠിച്ചുവോ, ആ പരമവും ഉത്തമവുമായ വ്രതം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ വ്രതത്തിന്റെ വിസര്‍ജ്ജനം നടത്തുന്നു. ദേവേശ, ശര്‍വ്വ, യഥാശക്തി ചെയ്ത ഈ വ്രതത്തില്‍ സന്തുഷ്ടനായി അങ്ങ് ഇപ്പോള്‍ എന്നില്‍ കൃപ ചൊരിഞ്ഞാലും) ഇങ്ങനെ പ്രാര്‍ത്ഥിച്ച ശേഷം ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്‌ക്കരിച്ച് വ്രതം അവസാനിപ്പിക്കണം. തന്റെ ശക്തിക്കനുസരിച്ച് ശിവഭക്തര്‍ക്കും സന്ന്യാസിമാര്‍ക്കും ഭക്ഷണം നല്‍കി സന്തുഷ്ടരാക്കിയ ശേഷം വ്രതമനുഷ്ഠിക്കുന്നയാള്‍ക്ക് ഭക്ഷണം കഴിക്കാം.

മാനവസേവ മഹാദേവസേവ

ഭക്തി എന്ന പദത്തിന് ഭജ് സേവായാം എന്നതനുസരിച്ച് സേവനം എന്നാണര്‍ത്ഥം. സമസ്തവും ഈശ്വരനില്‍ സമര്‍പ്പിച്ചു സേവിക്കുന്നതാണ് പരമപ്രേമരൂപമായ ഭക്തിയുടെ ലക്ഷണം. ശിവഭക്തന്മാര്‍ ശിവനെ മാത്രമല്ല സമസ്തവും ശിവനെന്നു കല്പിച്ചു സകലതിനെയും സേവിക്കുന്നു. അവരുടെ ദൃഷ്ടിയില്‍ പ്രപഞ്ചം ശിവമയമാണ്. ലോകസേവനം ശിവസേവനം തന്നെയെന്ന സന്ദേശമാണ് ശിവരാത്രിനാളില്‍ ശിവഭക്തര്‍ നല്‍കുന്നത്. ദീനര്‍ക്കും അനാശ്രിതര്‍ക്കും എന്നു മാത്രമല്ല ഭൂമിയിലുള്ള ഇതരജീവിവര്‍ഗ്ഗങ്ങള്‍ക്ക് പോലും സേവ ചെയ്ത് ശിവപൂജയായി സമര്‍പ്പിക്കുവാന്‍ കര്‍മ്മപ്രധാനികളായ ശിവഭക്തര്‍ തയ്യാറാണ്. ഭഗവാന്‍ ശിവന്‍ ലോകരക്ഷയ്ക്കായി സ്വയംകാളകൂടത്തെ പാനം ചെയ്ത് ഉദാത്തമായ മാതൃക കാട്ടിത്തന്നു. ത്യാഗത്തിലൂടെ സമാജസേവചെയ്യുവാനുള്ള പ്രേരണ അത് നമുക്ക് നല്‍കുന്നു. ഈ ശിവരാത്രി നാളില്‍ പ്രപഞ്ചത്തെ ശിവസ്വരൂപമായിക്കണ്ടു സേവിക്കുവാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.

നമഃശിവായ :
🙏 കടപ്പാട് A. N.
***


ഭദ്രകാളിയുടെ ഉപാസന...2

 ഭദ്രകാളിയുടെ ഉപാസന...2


ഭദ്രകാളി എന്ന പേരിന് മറ്റൊരു നിർവചനം കൂടിയുണ്ട്. "ഭദ്രം ശുദ്ധാത്മവിജ്ഞാനം ജീവബ്രഹ്മൈക്യരൂപം കലയതി ഇതി ഭദ്രകാളി" എന്നതാകുന്നു. ഭദ്രമെന്നാൽ ജീവബ്രഹ്മൈക്യരൂപമായിരിക്കുന്ന ആത്മവിജ്ഞാനം തന്നെ. ഈ ആത്മവിജ്ഞാനത്തെ ഉണ്ടാക്കുന്നവൾ എന്നർത്ഥം. "ഭദ്രം കർണേഭിഃ ശൃണയാമ ദേവാഃ" എന്നിങ്ങനെയുള്ള ഉപനിഷന്മന്ത്രത്തിന്റെ അർത്ഥവും ഇത് തന്നെയാണല്ലോ.

കാളിയുടെ രഹസ്യാത്മകഭാവം ഇതാണെങ്കിൽ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയകുന്നു. സാധകൻ സ്വയം കാളിയായിരുന്നു. അഥവാ ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പദ്ധതി. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ ഗുരൂപദിഷ്ടമായ മാർഗത്തിൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക് മാത്രം ഉള്ളതാകുന്നു.

 പരമാത്മാവിന്റെ അതായത് കാളിയുടെ ഉപാസനയ്ക്ക് ജാതിഭേദം ചിന്തിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അയാൾ കൊടും പാതകിയാണ് എന്നിങ്ങനെ മഹാനിർവാണ തന്ത്രത്തിൽ പറയപ്പെടുന്നു. കൗളവലിയിലും

"പ്രവൃത്തേ ഭൈരവീ ചക്രേ സർവവർണ്ണാ ദ്വിജായതഃ"

ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽ പെട്ടവരെയും ദ്വിജരായി കാണണം എന്നിങ്ങനെ പ്രസ്താവിക്കുന്നു. ആയതിനാൽ ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി എന്നും പറയാം.

Cntinued...3

ഭദ്രകാളിയുടെ ഉപാസന...1

 ഭദ്രകാളിയുടെ ഉപാസന

ഭാരതത്തിൽ പൊതുവെ എല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളിലും സാർവത്രികമായി പ്രചാരം നേടിയ ഒരു സാധനാമാർഗമാണ് കാളിപൂജ. സംപ്രദായവ്യത്യാസങ്ങൾ എന്ത് തന്നെയുണ്ടായിരുന്നാലും ശരി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഹിന്ദുക്കളിൽ അതിപ്രാചീനകാലം തൊട്ട് തന്നെ രൂഢമൂലമായിതീർന്ന പദ്ധതിയാണിത്. മിക്ക പുരാണങ്ങളിലും കാളിയെകുറിച്ച് പരാമർശം ഉള്ളതായി കാണാം. ശ്രീ നാരായണഗുരുദേവനും കാളിനാടകം, ഭദ്രകാള്യഷ്ടകം എന്നീ കവിതകൾ സ്വാനുഭവഗീതങ്ങളായി എഴുതിയിട്ടുണ്ടെന്നതും സ്മർത്തവ്യമാണ്.

 ശ്രീചക്രപൂജയിൽ ശ്രീചക്രനായികയായ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയായിട്ടാണ് കാളിയെ കല്പിച്ചിരിക്കുന്നത്. ദേവി ഭാഗവതത്തിൽ ചണ്ഡമുണ്ഡ - സുംഭനിസുംഭന്മാരുടെ വധോദ്യമത്തിൽ ശ്രീ ചണ്ഡികപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന താമസീശക്തിയായും കാളി പുകഴ്ത്തപെടുന്നു. എന്നാൽ തന്ത്രസപര്യയിൽ ദശമഹാവിദ്യകളിൽ ഒന്നായ മഹാകാളിവിദ്യ അനുസരിച്ച്, കാളി സൃഷ്ടിസ്ഥിതിസംഹാരകാരിണിയായ ആദിപരാശക്തിയാണ്.

കാളി ശബ്ദത്തിന്റെ നിർവചനം അതിന്റെ വേദാന്തരഹസ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

"മഹാകാലസ്യ കലനാത് മഹാകാളീതി സംജ്ഞിതാ"

എന്നിങ്ങനെ മഹാനിർവാണ തന്ത്രത്തിൽ കാളിശബ്ദത്തിന് നിർവചനം കൊടുത്തിരിക്കുന്നത്. അതായത് നിമേഷം തൊട്ട് ബ്രഹ്മപ്രളയം വരെയുള്ള കാലത്തെ കലനം ചെയ്തവൾ- സൃഷ്ടിച്ചവൾ എന്നർത്ഥം. സർവചരാചരങ്ങളും സ്ഥിതി ചെയ്യുന്നത് കാലത്തെ അപേക്ഷിച്ചു കൊണ്ടാണല്ലോ. ഈശ്വരൻ കാലസ്വരൂപനാണ്.

(കടപ്പാട്)

തുടരും...

 

വസന്ത പഞ്ചമി

വസന്ത പഞ്ചമി (ഫെബ്രുവരി 5നാണ്  2022 ൽ) ആയി ദിവസം എന്തു ചെയ്യണം എന്നതിനെക്കുറിച്ചാണ് ഈ വിവരണം.

അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി.ശിശിര ആരംഭത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ്‌ വസന്തപഞ്ചമി അഥവാ വാസന്ത പഞ്ചമി. കുടുംബത്തിൽ സർവൈശ്വര്യം വരുന്നതിനും ദുരിത നിവാരണ ത്തിനുമായി വസന്ത പഞ്ചമി വ്രതവും പൂജയും അനുഷ്ടിക്കുന്നു. ഈ ദിവസം സരസ്വതീ ക്ഷേത്ര ദർശനം നടത്തുക. സരസ്വതീ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടുക ,  പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജിക്കുന്നതും നന്ന്. വിദ്യാർത്ഥികൾ ഈ ദിവസം ക്ഷേത്രദർശനം നടത്തുന്നത് അറിവ് നേടാനും ഉന്നത വിജയങ്ങൾ ലഭിക്കാനും നല്ലതാണ്.

വസന്ത പഞ്ചമിയിൽ സരസ്വതി ദേവി ഭക്തരെ ബുദ്ധിയും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.  വടക്കെ ഇന്ത്യക്കാരാണ്  വസന്ത പഞ്ചമി കൂടുതൽ  ആഘോഷിക്കുന്നത്. ദേവി ബിംബത്തെ  ശുഭ്ര വസ്ത്രം ചാർത്തി മഞ്ഞ പൂക്കൾ കൊണ്ട് പൂജിക്കുകയും  മധുര പലഹാരങ്ങൾ നേദിക്കുകയും ചെയ്യും.

"സുരാസുരാസേവിത പാദപങ്കജാ,
കരേ വിരാജത്‌ കമനീയപുസ്തകാ,
വിരിഞ്ചിപത്നീം കമലാസനസ്ഥിതാ
 സരസ്വതീ നൃത്യതു വാചിമേ സദാ!"

ശുഭദിനം!

വ്രതമെടുക്കുന്നവർ പാലിക്കേണ്ട ധർമ്മങ്ങൾ


വ്രതാനുഷ്ഠാനങ്ങൾ  എന്തൊക്കെ ?

മാനസികം,കായികം,വാചികം എന്നിങ്ങനെ വ്രതങ്ങൾ മൂന്നു വിധത്തിലുണ്ട്.

മാനസിക വ്രതമെന്നത് സത്യം,ധർമ്മം, അഹിംസ,ബ്രഹ്മചര്യം എന്നിവയാണ്

ഒരു നേരം മാത്രം ഭക്ഷണം കഴിച്ചോ, കഴിക്കാതെയോ ഉറക്കമിളച്ചിരുന്നോ അനുഷ്ഠിക്കുന്നത് കായിക വ്രതം

മിതഭാഷണം,മൗനം,ഹിതകരമായ പെരുമാറ്റം എന്നിവ വാചിത വ്രതാനുഷ്ഠാനത്തിൽ വരുന്നു.

ശാരീരികവും മാനസികവുമായ പരിശുദ്ധി നല്കുന്നതോടൊപ്പം വ്രതാനുഷ്ഠാനങ്ങൾ  ആരോഗ്യത്തിന് ഉത്തമവുമാണ്.
ഈശ്വര സാക്ഷാത്കാരത്തിനുള്ള ലളിതമായ മാർഗ്ഗമാണ്.

എന്താണു ഇതിൻ്റെ പ്രാധാന്യം?

ഹിന്ദു സംസ്കാരം ഉൾക്കൊണ്ട് തന്നെ സകല മതങ്ങളും ഇപ്പോൾ വ്രതാനുഷ്ഠാനങ്ങൾ ആചരിക്കുന്നുണ്ട്.. ഏതൊന്ന് മനുഷ്യനെ മനുഷ്യനാക്കി, നേരായ മാർഗ്ഗത്തിലേയ്ക്കു നയിക്കുന്നുവോ അതിനെ വ്രതമെന്നാണ് ധർമ്മശാസ്ത്രത്തിൽ സൂചിപ്പിക്കുന്നത്. നിത്യവും മനുഷ്യൻ അനുഷ്ഠിച്ചു വരുന്ന സദ് കർമ്മങ്ങളെ നിത്യവ്രതമെന്നും, വിശേഷ സന്ദർഭങ്ങളിൽ ഒരുക്കങ്ങളോടെ ചെയ്തു വരുന്ന അനുഷ്ഠാനത്തെ നൈമിത്തിക വ്രതമെന്നും, ഏതെങ്കിലും പ്രത്യേകമായ അഭിഷ്ട സിദ്ധികൾക്കായി എടുക്കുന്ന വ്രതങ്ങളെ കാമ്യവ്രതങ്ങൾ എന്നും പറയുന്നു.

വ്രതമെടുക്കുന്നവർ പാലിക്കേണ്ട ധർമ്മങ്ങൾ എന്തൊക്കെ?

മനസാ,വാചാ,കർമ്മണാ ദുഷ്കൃത്യങ്ങൾ ചെയ്യുവാൻ പാടുള്ളതല്ല.  ദുർജ്ജനസംസർഗം പാടില്ല.മനസ്സിനെ ദുഷിപ്പിക്കുന്ന കാഴ്ചകളൊന്നും കാണരുത്.നാമജപം,ധ്യാനം,ഉപവാസം, പൂജ,പുണ്യപുരാണ ഗ്രന്ഥപാരായണം, സദ് സംഗമം എന്നിവ നടത്തുന്നത് ഉത്തമമാണ്.വ്രതമനുഷ്ഠിക്കുന്ന ആൾ ഏക്കാരണത്താലും വ്രതങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള നിഷ്ഠകൾ തെറ്റിക്കരുത്.

കാൺകെ ചെയ്യുന്ന കുറ്റത്തേക്കാൾ പാപകരമായ കുറ്റമാണ് കാണാതെ ചെയ്യുന്ന അപരാധങ്ങൾ. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടുള്ള കൃത്യങ്ങൾ വിപരീത ഫലങ്ങളേ ഉണ്ടാക്കുകയുള്ളു.വ്രതം അനുഷ്ഠിക്കുന്നതായി ഭാവിച്ചുകൊണ്ട് മറ്റുള്ളവരെയും തന്നെത്തന്നെയും വഞ്ചിക്കുകയാണെങ്കിൽ കൊടിയ പാപമായി മാറും....വ്രതമനുഷ്ഠിക്കുന്നതിനിടയിൽ മരണം സംഭവിക്കുകയാണെങ്കിൽ ആ പുണ്യാത്മാവിന് സ്വർഗ്ഗപ്രാപ്തിയുണ്ടാകും...

കുടുബ ഐശ്വര്യത്തിന്  വേണ്ടി വ്രതം  എങ്ങനെ അനുഷ്ഠിക്കണം ?

ഭാര്യാഭർത്താക്കന്മാർ ഒരേ മനസ്സോടെ ഒരുമിച്ച് വ്രതമനുഷ്ഠിക്കണമെന്നും, ആ രീതിയിൽ  വ്രതമനുഷ്ഠിക്കുന്ന കുടുബത്തിൽ ഐശ്വര്യവും ഐക്യമത്യവും ഒരു പോലെ നിറഞ്ഞു നില്ക്കുമെന്നും സ്കന്ദപുരാണത്തിൽ വ്യക്തമാക്കുന്നു.

 ഉപവാസം എന്നാൽ എന്ത്?

ഉപാവാസമെന്നാൽ പാപങ്ങളിൽ നിന്ന്  പിൻതിരിഞ്ഞ് ഗുണങ്ങളോടുകൂടിയ വാസമാണ് അത്.സകല ദുർഗുണങ്ങളെയും ഉപേക്ഷിച്ചു കൊണ്ടുള്ളതാകുന്നു. ഉപവാസമനുഷ്ഠിക്കുന്നവർ മാംസം, മത്സ്യം,ചണപയർ,ചെറുപയർ,ഇലക്കറി, തേൻ എന്നിവയേയും  ഉപേക്ഷിക്കണം. അതിരാവിലെ കുളിച്ച് ശുദ്ധമായി ഭഗവത് നാമമന്ത്രങ്ങളോട് വേണം ദിവസം ആരംഭിക്കാൻ.വെറ്റില,മുറുക്ക്, പുകവലി,മദ്യപാനം,പകലുറക്കം, അനാവിശ്യ ചിന്തകൾ ഇവ പാടില്ല....

ലോകാ സമസ്താ സുഖിനോ ഭവന്തു: ലോകം മുഴുവൻ സുഖമായിരിക്കട്ടേ!
🌱🌱🌱

ദക്ഷിണാമൂർത്തീ മന്ത്രം (For better Results)

 ദക്ഷിണാമൂർത്തീ മന്ത്രം


പരീക്ഷാകാലമായി ,പഠിച്ചത് മുഴുവൻ വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നവർക്ക് മാത്രമേ ഉന്നത വിജയം നേടാനാവൂ . സാഹചര്യങ്ങൾ നിമിത്തമോ ഗ്രഹപ്പിഴ ദോഷം മൂലമോ ബുധന് മൗഢ്യം കാരണമോ വളരെയധികം ശ്രമിച്ചാലും പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. പഠനത്തിൽ വളരെ നന്നായി ശോഭിക്കുന്ന കുട്ടിയാണെങ്കിലും ഈശ്വരാധീനമില്ലെങ്കിൽ എങ്ങും എത്താനാകില്ല എന്നത് ഒരു വാസ്തവമാണ്.

ബുദ്ധി വികാസത്തിന് ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം ഭക്തിയോടെ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്. ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും എന്നാണ് വിശ്വാസം.
"ഓം ദം ദക്ഷിണാമൂർത്തയേ നമഃ"

🪔 ദക്ഷിണാമൂർത്തീ സ്തുതി:

"ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമഃ "

അർഥം :- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തീ പ്രതിഷ്ഠയുണ്ടായിരിക്കും. അവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ചുവടെ കൊടുത്ത ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം

"ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ"

കൂടാതെ നിത്യേന പ്രാർഥനയിൽ ദക്ഷിണാമൂർത്തീയുടേ മറ്റു പ്രാർഥനാ ശ്ലോകങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ:


"ഓം നമഃ ശിവായ ശാന്തായ
ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ
ദക്ഷിണാമൂർത്തയേ നമഃ"

"ഓം നമഃപ്രണവാര്‍ത്ഥായ
ശുദ്ധജ്ഞാനൈക രൂപിണേ
നിര്‍മ്മലായ പ്രശാന്തായ

ദക്ഷിണാമൂര്‍ത്തയേ നമഃ
വിദ്യാ പുരോഗതിക്കായി നല്ലവണ്ണം പഠിച്ച് ഈ മന്ത്രം ശ്ലോകം ഒക്കെ ജപിക്കുന്നതിനോടൊപ്പം ദക്ഷിണാമൂർത്തീ ഗായത്രി ജപിക്കാവുന്നതാണ് . ശരീരശുദ്ധിയും മനസ്സിൻ്റെ ഏകാഗ്രതയും കൂടെ ഉണ്ടായാൽ വിജയം സുനിശ്ചയം.

💥💥💥