Keyman for Malayalam Typing

സുഭാഷിതം 5

 സുഭാഷിതം 

"മുക്തിമിച്ഛസി ചേത്താത

വിഷയാൻ വിഷവൽ ത്യജ

ക്ഷമാ/ർജ്ജവം ദയാ ശൌചം

സത്യം പീയുഷവദ് ഭജ!"

=

നിങ്ങൾക്ക് അധ:പതിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദുശീലങ്ങളെ കൂട്ടുപിടിക്കുക, ഉയർച്ചയാണ്  ആഗ്രഹിക്കുന്നതെങ്കിൽ ക്ഷമയും, സഹിഷ്ണുതയും, സത്യവും, സമഭാവനയും അമൃതമായി സ്വീകരിക്കുക.

സുഭാഷിതം 4

 സുഭാഷിതം

"മൂർഖസ്തു പരിഹര്‍ത്തവ്യ

പ്രത്യക്ഷേ ദ്വിപദഃ പശുഃ

ഭിന്നന്തി വാക്ശല്യേന

അദൃഷ്ടഃ കണ്ടകോ യഥാ!"

സാരം

അവിവേകിയായ (മൂഢനായ) ഒരാളെ ഒഴിവാക്കേണ്ടതാണ്. എന്തെന്നാൽ അയാൾ രണ്ടുകാലുള്ള മൃഗമാണ്. അദൃശ്യമായ മുള്ളുപോലെ അയാൾ നമ്മെ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കും.

(നാല്‍ക്കാലിയെപ്പോലെ വിഡ്ഢികളാണ് മൂര്‍ഖന്‍‌മാരെങ്കിലും അവരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്. വിദ്വാന്‍‌മാരെപ്പോലും കുത്തി വേദനിപ്പിക്കുന്ന സംസാരം കൊണ്ടേ തിരിച്ചറിയാനാവൂ.)

***

സുശ്രുതൻ, അഷ്ഠാംഗ ഹൃദയം


 ക്രിസ്തു വർഷം തുടങ്ങുന്നതിനു 6 നൂറ്റാണ്ടു മുൻപ്  ഭാരത0 കണ്ട ഒരു മഹാനായ ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിൻ്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യ ശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. 

ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.ജീവിത രേഖ വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. 

വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തൻ്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്ന മറ്റൊരു വൈദ്യൻ പരിഷ്ക്കരിച്ചതാണ്‌  ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'. സവിശേഷതകൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകൾ ക്ക്ണ് സമാനമാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌- സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി-സെക്ഷൻ (സിസ്സേറിയൻ)  നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. 

അനാസ്തെഷ്യ:

മദ്യമായിരുന്നു ശുശ്രുതൻ   രോഗികളെ ശസ്ത്രക്രീയക്കായി ബോധം കെടുത്താനായി അക്കാലത്ത് ഉപയോഗിച്ചിരുന്നത്.  തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. 

ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ നൂറിലധികം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നതായി കരുതുന്നു.  പ്രഗല്ഭനായ  ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. 

വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിൻ്റെ പതിവായിരുന്നു. 

പഠനത്തിനായി മൃഗശരീരങ്ങളും മാതൃകകളും അന്നേ ഉപയോഗിച്ചിരുന്നു.

സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ കാലത്തിനൊത്ത ആധുനികമാണ്‌ എന്നതിൽ സംശയമില്ല.

സുശ്രുതം

സൂത്രസ്ഥാനം, 

നിദാനസ്ഥാനം,

ശാരീരസ്ഥാനം, 

ചികിത്സാസ്ഥാനം,

കല്പസ്ഥാനം 

എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66  അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌  'സുശ്രുതസംഹിത'. 

അഥർവേദത്തിൻ്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌ സുശ്രുതസംഹിത പറയുന്നു.  ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രാധാന്യം. 

എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു- അവ ചോടെ കൊടുത്തിരിക്കുന്നു.

ഛേദ്യം (മുറിക്കൽ), 

ഭേദ്യം (പിളർക്കൽ),

ലേഖ്യം (മാന്തൽ), 

വേധ്യം (തുളയ്ക്കൽ), 

ഏഷ്യം (ശസ്ത്രം കടത്തൽ), 

ആഹാര്യം (പിടിച്ചെടുക്കൽ),

വിസ്രാവ്യം (ചോർത്തിയെടുക്കൽ),

സീവ്യം (തുന്നൽ) 

എന്നിങ്ങനെ നീണ്ട് കിടക്കുന്നു.

..

ചരക-സുശ്രുതസംഹിതകളുടെ സംഗ്രഹമാണ്‌ വാഗ്ഭടൻ്റെ 

'അഷ്ടാംഗഹൃദയം'. അവയെക്കുറിച്ചുള്ള ഗ വേഷണങ്ങൾ മലയാളത്തിൽ നടത്തിയിടുള്ളവർ:

സുശ്രുതത്തിലെ നിദാനസ്ഥാനം,  കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ സി.കെ. വാസുദേവശർമയാണ്‌  മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ . 

സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ‍ നായരും, 

ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം.നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളവരിൽ പ്രമുഖർ. 

2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യ ശിരോമണി ജീവിച്ചിരുന്നത്. എങ്കിലും  സുശ്രുതൻ്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായവും  ഉണ്ട്‌. 

***

Ayyan App for Sabarimala Pilgrims

Ayyan App

Ayyan' app in 5 languages set to help Sabarimala pilgrims

In order to help devotees visiting the SabarimalabAyyappa temple navigate the forest routes, the Forest Department on Thursday unveiled abmobile app 'Ayyan'. Developed by the Periyar Wildlife Sanctuary West division, the app provides information on all aspects of the pilgrimage, including the services available at Pampa and the Sannidhanam routes. The app, which can be installed from the Google Play Store, is available in five languages: Malayalam, Tamil, Kannada, Telugu and Hindi.

...

ഷോഡശ മന്ത്രം

 മന്ത്രം

മന്ത്രം എന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്ന അഥവാ സംരക്ഷിക്കുന്ന ഒന്നാണ് . മന്ത്രജപം എല്ലാവർക്കും സാധ്യമാണോ എന്ന് പലപ്പോഴും സംശയം തോന്നാം . ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ ജപിക്കാൻ പാടുള്ളു . മന്ത്രത്തിന്റെ അർഥം മനസിലാക്കി തെറ്റില്ലാതെ ഉച്ചരിക്കാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ചു ജപിച്ചു തുടങ്ങാവുന്നതാണ്.

മന്ത്രങ്ങള്‍ ശരിയായി നാവിൽ വഴങ്ങുന്നതിനു ഗുരുവിന്റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്. തെറ്റായി ജപിച്ചാൽ അനുകൂലഫലം ലഭിച്ചെന്നു വരില്ല. അതുകൊണ്ടാണു മന്ത്രദീക്ഷ ആവശ്യമാണെന്നു പറയപ്പെടുന്നത്. എന്നാൽ ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിക്കാതെ തന്നെ ജപിക്കാവുന്നതാണ്. ഇത്തരം മന്ത്രങ്ങൾ സിദ്ധ മന്ത്രങ്ങൾ എന്നറിയപ്പെടുന്നു.

സിദ്ധ മന്ത്രങ്ങൾ  മുടങ്ങാതെ  ജപിക്കുന്നതു സര്‍വകാര്യ വിജയങ്ങള്‍ക്കും ദോഷശാന്തിക്കും മനഃസമാധാനത്തിനും നല്ലതാണ്. 108 തവണ ജപിക്കുന്നത് അത്യുത്തമം.

ഓം ശ്രീ മഹാഗണപതയേ നമഃ

ഓം നമഃശിവായ

ഓം നമോ നാരായണായ

ഓം നമോ ഭഗവതേ വാസുദേവായ

ഹരി ഓം

ഷോഡശ മന്ത്രം :
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ."

***

നാമജപം

 ഇന്നത്തെ നാമജപം

വാഹനം വൃഷഭോ യസ്യ
വാസുകി: കണ്ഠഭൂഷണം
വാമേ ശക്തിധരോ ദേവ:
വകാരായ നമോ നമ:

യത്ര യത്ര സ്ഥിതോ ദേവ:
സര്‍വ്വവ്യാപീ മഹേശ്വര:
യോ ഗുരു: സര്‍വദേവാനാം
യകാരായ നമോ നമ:

⚜ ഓം നമഃ ശിവായ 🙏
***
"തദേവ ജാഗ്രദ്രജസാ വിഭാതം
വിലോകിതം ത്വത്കൃപയാ സ്മൃതേന
ബഭൂവ ഭിന്നം ച സദൈകരൂപം
തമേകദന്തം ശരണം വ്രജാമ :"
***

ഹനുമാൻ ഗുണങ്ങൾ

 ഓം ഹം ഹനുമതേ നമഃ 🙏

അതിചാതുർ ഹനുമാൻ


നല്ല ഗുണങ്ങൾ ഉള്ളവനാണ് ഗുണി. ഒന്നിനും കൊള്ളാത്ത, ആർക്കും ഉപയോഗമില്ലാത്ത പുറത്ത് നിന്ന് നോക്കുമ്പോൾ ശാന്തം, സ്വസ്ഥം എന്ന് തോന്നിപ്പിക്കുമാറ് അടങ്ങി ഒതുങ്ങി  നില്‍ക്കുന്നതല്ല ഗുണി. പലപ്പോഴും വാടിക്കുഴഞ്ഞ് ഒന്നിനും താല്പര്യമില്ലാത്തവരെ നമുക്ക്  പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ല എന്നു കരുതി 'ഗുണി' എന്ന് തെറ്റായി വിളിക്കാറുണ്ട്.  


ഗുണിക്ക്, വിവേക, വൈരാഗ്യ, ശമ, ദശ, ഉപരമ, തതീക്ഷ, ശ്രദ്ധ, സമാധാനം, മുമുക്ഷുത്വം എന്ന സാധനാ ചതുഷ്ടയ ഗുണങ്ങളോ, അതുമല്ല എങ്കില്‍ ദൈവീസമ്പത്ത് എന്ന പേരില്‍ ഭഗവാന്‍ ഭഗവദ്ഗീതയിൽ  പതിനാറാം അധ്യായത്തില്‍ പറഞ്ഞ കാര്യങ്ങളോ ഉള്ള ആളായി എടുക്കാം.  


എല്ലാ ആധ്യാത്മിക ഗുണങ്ങള്‍ക്കുമൊപ്പം, ഹനുമാൻ മികവിൽ മികച്ചവൻ കൂടിയായിരുന്നു.


അതിചാതുർ എന്നും ഹനുമാൻ അറിയപ്പെടുന്നു. സീതാന്വേഷണ സമയത്തെ സമുദ്രലംഘനം മാത്രം മതി ഹനുമാന്റെ ബുദ്ധികൂർമ മനസ്സിലാക്കാൻ. സമുദ്രം ചാടിക്കടക്കുമ്പോൾ ഓരോ തരത്തിൽ ശ്രദ്ധ തിരിക്കാനുളള കാര്യങ്ങൾ വരും. എല്ലാത്തിനേയും ഒരേ  പോലെ നേരിടാതെ അർഹിക്കുന്ന സമയം നൽകി അതിന്റേതായ രീതിക്കാണ് ഓരോന്നിനേയും ഹനുമാൻ എതിരിട്ടത്.  


ആദ്യം മൈനാകം എന്ന പർവതമാണ് വരുന്നത്. എന്നിൽ വിശ്രമിച്ചുകൊള്ളൂ  എന്നു പറഞ്ഞപ്പോൾ ഹനുമാൻ മൈനാകത്തെ തൊട്ടു നമസ്‌ക്കരിച്ച് പിന്നെ കാണാമെന്നു പറഞ്ഞ ‌പോവുകയായിരുന്നുവത്രേ.


നാമും ഇതുപോലെ ഒരു ഉദ്യമത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മെ തേടി ധാരാളം സുഖങ്ങള്‍ വരും. അതുപോലെ കുറേ തമസ്സിന്റെ ഗുണങ്ങളും ഉണ്ടാകും. വിളംബനം, അനാവശ്യ വിശ്രമത്തിനുള്ള ത്വര, വഴിതെറ്റിക്കുന്ന സുഖങ്ങൾ എന്നിവയെല്ലാം തമസ്സിന്റെ ഗുണങ്ങളിൽ പെടുന്നു. അവയൊക്കെ മനസ്സിൽ കയറ്റാതെ തൊട്ടു തൊഴുത് അങ്ങ് ഉപേക്ഷിക്കണം ഹനുമാനെ പരീക്ഷിക്കാൻ ദേവന്മാർ നാഗമാതാവ് സുരസയെ വിടുമ്പോൾ ഹനുമാൻ ആദ്യം സീതാദേവിയുടെ ദുഃഖം പറഞ്ഞ് സുരസയിലെ മാതൃഭാവം ഉണർത്തി. എന്നാൽ  നിന്നെ തിന്നേ അടങ്ങൂ എന്ന് കടുംപിടുത്തം പിടിച്ച സുരസയെ ബുദ്ധി ഉപയോഗിച്ചാണ് ഹനുമാൻ ജയിക്കുന്നത്. മത്സരിച്ച് വാ വലുതാക്കിയ സുരസയുടെ മുമ്പിൽ ഹനുമാൻ ആദ്യമാദ്യം വലുതായെങ്കിലും പെട്ടെന്ന് ഒരു കടുക് പോലെ ചെറുതായി സുരസയുടെ വായിലൂടെ കയറി, ചെവിയിലൂടെ ഇറങ്ങി വന്നു എന്നാണ് കഥ. വായിലൂടെ കയറി വായിലൂടെ ഇറങ്ങി വന്നു എന്നും പറയാറുണ്ട്. ഇക്കാര്യത്തിൽ സന്തോഷവതിയായ സുരസ ഹനുമാനെ കാര്യ സാധ്യത്തിനായി അനുഗ്രഹിച്ചു.  


ചെറു പോരുകൾക്ക് സമയം കളയാതെ വലിയ യുദ്ധങ്ങള്‍ക്കായി ശക്തി സംഭരിക്കണം എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.


(ബ്രഹ്മചാരി സുധീര്‍ ചൈതന്യ )


ഓംനമശ്ശിവായ:

ॐ ഓംനമശ്ശിവായ:
ശ്രീ ശിവ സഹസ്ര നാമ വിജ്ഞാന സത്രം, 
പരശ്വധായുധോ ദേവ
അനുകാരീ സുബാന്ധവ
തുംബവീണോ മഹാ ക്രോധ്
ഊർദ്ധ്വരേതാ ജലേശയ:

പരശ്വധായുധ: പരശ്വധം=പരശു, മഴു,
കുഠാരം എന്ന ആയുധമുള്ളവൻ.
ദേവ:-- വിജയിക്കുവാൻ ഇച്ഛയുള്ളവൻ,
(ദിവ് ക്രീഡാജിഗീഷേത്യാദി ധാതു) മഴു
ആയുധമാക്കിയ ദേവൻ,
അനുകാരീ-- അനുകരണശീലൻ.
സുബാന്ധവ:- ശോഭനമായ ബന്ധുവിനോടു കൂടിയവൻ, അർജ്ജുന സഖാവ്.

തുംബവീണ:-തുംബീഫലദ്വയത്തോട്
(കുടത്തിന്റെ ആകൃതിയുള്ള രണ്ടു
ചുരയ്ക്കുകളോട് കൂടിയ
വീണയുള്ളവൻ. ഇതിന് രുദ്രവീണ
എന്നും പേരുണ്ട്.
മഹാക്രോധ:-- പ്രളയകാലത്ത്
വലിയ
ക്രോധത്തോടുകൂടിയവൻ.
ഊർദ്ധ്വരേത:- ഊർദ്ധ്വഭാഗത്തുള
രേതസ്സോടുകൂടിയവയവൻ.
ഊർദ്ധ്വഭാഗം-ദേവമനുഷ്യാദികളേക്കാൾ
ഉപരിഭാഗം,
രേതസ്സ്-ബ്രഹ്മവിഷ്ണ്വാദി
രൂപത്തിലുള്ള പ്രജകൾ.
ജലേശയു-ജലശായിയായി അനന്തനിൽ
ശയിക്കുന്ന വിഷ്ണുരൂപി.
ഓംനമശ്ശിവായഃ
(തുടരും തിങ്കളാഴ്ചകളിൽ)
...
മഹാഗായത്രി മന്ത്രം

ഓം ഭൂർ ദുവസ്വഹ : 
തത് സവിതുർ വരേണ്യയം
ഭർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോതയത്.

ശിവമഹാമൃത്യുഞ്ജയ മന്ത്രം

"ഓം ത്രയമ്പകം യജാമഹേ
സുഗന്ധിം പുഷ്ടി വർധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യുർ മുക്ഷീയമാമൃത്. "
...

 

ശ്രീ ഗണാഷ്ടകം

ശ്രീ ഗണാഷ്ടകം







ഏകദന്തം മഹാകായം

തപ്തകാഞ്ചനസന്നിഭം

ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൗഞ്ജീകൃഷ്ണാജിനധരം 
നാഗയജ്ഞോപവീതിനം 
ബാലേന്ദുവിലാസന്മൗലിം
വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം

ചിത്രരത്‌ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപധരം ദേവം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കർണചാമര ഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മൂഷികോത്തമമാരുഹ്യ
ദേവാസുരമഹാഹവേ
യോദ്ധുകാമം മഹാവീര്യം
വന്ദേഹം ഗണനായകം

യക്ഷകിന്നര ഗന്ധർവ
സിദ്ധവിദ്യാധരൈഃസദാ
സ്തൂയമാനം മഹാത്മാനം
വന്ദേഹം ഗണനായകം

സർവവിഘ്‌നഹരം ദേവം
സർവവിഘ്‌ന വിവർജ്ജിതം
സർവസിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം

ഗണാഷ്ടകമിദം പുണ്യം
ഭക്തിതോ യഃ പഠേന്നരഃ
വിമുക്ത സര്‍വപാപേഭ്യോ
രുദ്രലോകം സ ഗച്ഛതി.
...
എല്ലാവരുടെയും ജീവിതത്തിലെ എല്ലാ വിഘ്‌നങ്ങളും നീക്കി നല്ല അറിവുകളും,വിജയങ്ങളും നേടുവാൻ ശ്രീ ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ.
***

 

വാസ്തു ഒരു പഠനം (Vaasthu)

 यदा यदा हि धर्मस्य ग्लानिर्भवति भारत ।

अभ्युत्थानमधर्मस्य तदाऽऽत्मानं सृजाम्यहम्॥७॥

വാസ്തു ഒരു പഠനം 


      വാസ്തു ശാസ്ത്രം ഗൃഹ നിർമാണ ശാസ്ത്രമാണ്. ജ്യോതി ശാസ്ത്രം കാല നിർണയ ശാസ്ത്രം ആണ്‌ ഭൂമിയിൽ പ്രകൃതിക്കു അനുസരണ മല്ലാതെ കെട്ടിട നിർമാണം നടത്തുന്ന ഒരേ ഒരു ജീവി മനുഷ്യൻ ആണ്‌ ഇതൊരു മനുഷ്യ ഗൃഹത്തിന്റെയും ആധാരം പ്രകൃതി ആണ്‌. പ്രകൃതിയെ പ്രകൃതി ആക്കുന്നത് കാലമാണ് ഋതുക്കളിലൂടെ പ്രപഞ്ചത്തെ ഈ കാണുന്ന തരത്തിലാക്കുന്ന നില നിൽപ്പിന്റെ പരിണാമം സ്വഭാവത്തെ ആണ് കാലം എന്നു വിളിക്കുന്നത്. നാമും നമ്മുടെ ഗൃഹവും എല്ലാം പ്രകൃതിയുടെ കാല സ്വഭാവത്തിന് കീഴ് പ്പെട്ടെ പറ്റൂ .
      അപ്പോൾ പ്രകൃതിയെയും കാലത്തെയും തിരിച്ചറിയാതെ ഗൃഹനിർമാണം പറ്റില്ല എന്നു വരുന്നു. എവിടെയാണ് വാസ്തുവുമായി അഭേദ്യമായ ബന്ധം വരുന്നത്. 
          വാസ്തു വിദ്യ ഇന്ന് നിലനില്കുന്നതിൽ ഏറ്റവും പുരാതനമായ ഒരു ശാസ്ത്ര മാണ്. ഹിന്ദു ദര്ശനത്തിൻറെ ആത്മീയതയും പ്രപഞ്ച വീക്ഷണവുമാണ് വാസ്തു വിദ്യയുടെ ജീവൻ. നാലു ആര്യവേദങ്ങളിൽ ഒടുവിലത്തേതായ അഥർവ വേദത്തിന്റെ ഒരു ശാ ഖയായിട്ടാണ് വാസ്തുവിദ്യ അല്ലെങ്കിൽ സ്ഥാപത്യ വേദം അറിയപ്പെടുന്നത് ഈ ശാസ്ത്രത്തിന്റെ ആദ്യ കാല സൈദ്ധാന്തികർ വിശ്വകര്മാവും മയനും ആണ്‌.. പോയ നൂറ്റാണ്ടുകളിൽ ഒരു പോറൽ പോലും ഏൽക്കാതെ ഇന്നും നിലനിൽക്കുന്ന ലക്ഷകണക്കിന് ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും പുരാ വസ്തുക്കളും ഇതിന്റെ നിദർശനമാണ്. വാസ്തു ശാസ്ത്രത്തിന്റെ പ്രായോഗിക നിർമാണത്തിൽ മൂന്ന് വിഭാഗങ്ങൾ ഉണ്ട്‌. അവ ഗൃഹവാസ്തു, ദേവാലയ വാസ്തു, പര്യങ്ക വാസ്തു എന്നിവയാണ് അതിൽ ഗൃഹവാസ്തുവിനെ കുറിച്ചു മാത്രമേ ഇവിടെ വിവരിക്കുന്നുള്ളു. 
            ആധുനിക സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വീട് അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. ഇത് മനുഷ്യന് മാത്രമല്ല. ബഹുഭൂരിപക്ഷം ജീവികളും വാസ സ്ഥലം കൃത്രിമമായി പണിഞ്ഞു അതിൽ വസിക്കുന്നവർ ആണ്‌. ലളിതവും സങ്കീർണവുമായ നിർമാണ ചാതുരി പ്രകടിപ്പിക്കുന്ന പക്ഷിക്കൂടുകൾ മുതൽ ബീവറിന്റെ സാങ്കേതികത നിറഞ്ഞ വീടുകൾ വരെ നമുക്ക് അറിയാം. അത് ഒരിക്കലും പ്രകൃതിയുടെ ജൈവ വ്യവസ്ഥയെ അട്ടിമറിക്കുന്നില്ല. എന്നാൽ മനുഷ്യന് ശരിയായ സാങ്കേതിക ജ്ഞാന മില്ലാതെ വീടുകൾ പണിയാൻ ആവില്ല. ഈ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ആധുനിക കെട്ടിട നിർമാണങ്ങൾ പാരസ്ഥിതിക പ്രശ്നങ്ങൾക്കും ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾക്കും വഴി വക്കുന്നത്. 
             നമുക്ക് മുൻപിൽ പ്രപഞ്ചം പ്രത്യക്ഷപ്പെടുന്നത് ആറ്റങ്ങൾ ആയോ മൂലകങ്ങൾ ആയോ അല്ല. ഭൂമി, ജലം, വായു, അഗ്നി, ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങൾ ആയിട്ടാണ്. അതിന്റെ താളക്രമത്തിൽ വീടുകൾ വയ്ക്കുന്നതിന് വാസ്തുവിദ്യ ഉപദേശിക്കുന്നു. രണ്ടുതരം മെഷർമെൻറ് സിസ്റ്റം ആണ്‌ വാസ്തുവിദ്യ ഉപദേശിക്കുന്നത്. ഒന്ന് മന മറ്റൊന്ന് ഉൻ മന. ഇതനുസരിച്ചു ചെറു തുണ്ട് ഭൂമിയിലോ വലിയ പ്ലോട്ടിലോ കെട്ടിടം പണിയാം. പ്ലോട്ടിന്റെ ഭൂമിശാസ്ത്ര പരമായ പ്രതേകതകൾ അനുസരിക്കാൻ വാസ്തു വിദ്യ ആവശ്യപ്പെടും. 
             കിഴക്ക് പടിഞ്ഞാറായിട്ടോ തെക്കു വടക്ക് ആയിട്ടോ ഗൃഹം പണിയാൻ വാസ്തു വിദ്യ നിർദ്ദേശിക്കുന്നു. ഭൂമി ഒരു ദിവസം കൊണ്ടു പടിഞ്ഞാറ് നിന്നു കിഴക്കോട്ടും ഒരു വർഷം കൊണ്ടു തെക്കു നിന്നും വടക്കോട്ടും സഞ്ചരിക്കുന്നു. അത് കൊണ്ടാണ് പ്രകൃതിക് അനുസരണമായി കിഴക്ക് പടിഞ്ഞാറായോ തെക്കു വടക്കായോ ഗൃഹം നിർമിക്കണം എന്നു പറയുന്നത് അതുപോലെ തന്നെ വായുവിന്റെ ഗതിയും സൂര്യ പ്രകാശത്തിന്റെ പതനവും കണക്കിലെടുത്തു കാറ്റും വെളിച്ചവും നിർലോഭം കിട്ടുന്ന വീടുകളുടെ നിർമാണ കണക്കുകൾ വാസ്തു വിദ്യയിൽ ഉണ്ട്‌. വീടിനു ചുറ്റും പ്രത്യേക സ്ഥാനങ്ങളിൽ വയ്‌ക്കേണ്ട വൃക്ഷങ്ങളും വാസ്തു വിദ്യ നിർദ്ദേശിക്കുന്നു ഇത് വായുവിനെ ശുദ്ധീകരിക്കാനും കാറ്റിന്റെ ദോഷകരമായ പ്രവാഹം തടയാനും അന്തരീക്ഷത്തിൽ നിന്നുള്ള അപകടകരമായ തരംഗങ്ങളെ തടയാനും സാധിക്കുന്നു. 
         ചരിഞ്ഞ മേൽക്കൂരകൾ ആണ് ഇന്ത്യൻ വീടുകൾക്കു വാസ്തു വിദ്യ നിർദേശിച്ചിരുന്നത്. ഇതിനു കാരണം നമ്മുടെ കാലാവസ്ഥ യാണ്. ഉഷ്ണകാലത് നല്ല ചൂടും വര്ഷകാലത് കനത്ത മഴയും ഉണ്ടാകും. ചരിഞ്ഞ മേൽക്കൂരകൾ ഉഷ്ണകാലത് സൂര്യ രശ്മികളെ പുറത്തേക്കു പ്രതിഫലിപ്പിച്ചു അകത്തു ചൂടു കുറക്കുകയും വര്ഷകാലത് മഴവെള്ളം കെട്ടി നിൽക്കാതെ ചോർച്ച ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ പാശ്ചാത്യ ശൈലിയിൽ നിരപ്പായ മേൽക്കൂര ഫാ ഷ ൻ ആയത്തോടു കൂടി ഗൃഹങ്ങളിൽ ചൂടും ചോർച്ചയും ബല മില്ലായ്മയും കൂടിയിരിക്കുന്നതിനു പുറമെ അതി രൂക്ഷമായ പാരസ്ഥിതിക പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. 
            വാസ്‌തു വിദ്യ ഉയർത്തി പിടിക്കുന്ന ഒരു ദേവതാ സങ്കല്പം ആണ്‌ വാസ്തു പുരുഷ സങ്കല്പം. ഭൂമി മുഴുവൻ ഒരു വാസ്തു ആയി ശാസ്ത്രം പരിഗണിക്കുന്നു. അത് ചുരുങ്ങി ചുരുങ്ങി നമ്മുടെ വ്യക്തി പരമായ പുരയിടത്തിലും വീട്ടിലും അതെ വാസ്തു പുരുഷ സങ്കല്പം വരുന്നു. ചതുരമാക്കി അതിരു തിരിച്ച ഭൂമിയിൽ വടക്കു കിഴക്ക് തലയും തെക്കു പടിഞ്ഞാറ് പാദങ്ങളും വടക്കു പടിഞ്ഞാറും തെക്കു കിഴക്കും പാദങ്ങളും വച്ചു വാസ്തു പുരുഷൻ ശയിക്കുന്നു എന്നാണ് സങ്കല്പം. 

          (തുടരും )