വേദാന്തസാരം 1
"സത്യാന്വേഷി ഒരിക്കലും അവിദ്യയെ പിന്തുടർന്ന് പതിക്കുകയില്ല.ഇതാണ് ഈ ആത്മദർശനത്തിന്റെ  മഹത്വം."
-പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ.
അവനവനെ അന്വേഷിക്കുക! അന്വേഷിക്കാനൊന്നുമില്ല ചപ്പും ചവറും (രാഗദ്വേഷങ്ങളും ഭേദചിന്തകളും)മാറ്റുക, ബ്രഹ്മം പ്രത്യക്ഷമായി അനുഭവപ്പെടുന്നു . ഇത് (ബ്രഹ്മസൂത്ര) ഭാഷ്യത്തിൻറെ ആരംഭത്തിൽ ആചാര്യസ്വാമികൾ ചർച്ച ചെയ്യുന്നതാണ്. 'ഗുരോ ഈ ബ്രഹ്മത്തെ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ? സകലരും അനുഭവിക്കുന്നു മൃഗങ്ങളും ചെടികളും പോലും അനുഭവിക്കുന്നു. എന്താകാര്യം? അഹംപ്രത്യേയവിഷയത്വാത്- ഞാൻ ഞാൻ എന്നിങ്ങനെ അനുഭവിക്കുന്നത് ബ്രഹ്മത്തെതന്നെയാണ്.  ഗുരോ, അങ്ങനെയെങ്കിൽ ഇനി പ്രത്യേകമായി ബ്രഹ്മത്തെ അന്വേഷിക്കാൻ എന്തിരിക്കുന്നു ?
അങ്ങനെയല്ലടോ ഈ ചപ്പും ചവറും നിറഞ്ഞുകിടക്കുന്നതുകൊണ്ട ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ. നമ്മൾ ഇടയ്ക്ക് പറഞ്ഞില്ലേ, നാളികേരദർശനം. ഓരോരുത്തരും പറയും ഞാൻ കണ്ടതാണ് സത്യം എന്ന്. അതായത് നോർത്ത് ഇന്ത്യയിൽ നിന്നും മൂന്നു നാല് പേരിവിടെ വന്നു നാളികേരം കാണാനായിട്ട്. കേരളത്തിൽ വന്നു. എല്ലാവരും നാളികേരം കണ്ടു. ആദ്യത്തെ ഒരാൾ നാളികേരം കൈയ്യിലെടുത്തു കൊള്ളാം എന്ന് പറഞ്ഞു താഴെയിട്ട് തിരിച്ചുപോയി. രണ്ടാമത്തെ ആൾ വന്നു, ഇതിനകത്ത് എന്താണെന്ന് കാണണമല്ലോ? അദ്ദേഹം അതിന്റെ തൊണ്ടെല്ലാം മാറ്റി ചകിരിയും മാറ്റി നോക്കി. കുറെ കട്ടിയുള്ളൊരു പദാർത്ഥം. ഇനിയിതിനപ്പുറം കഴിയില്ല. ഇതാണെ സത്യം ദർശനത്തിൽ കുറച്ചങ്ങോട്ടു ചെന്നപ്പോൾ ഏതാണ്ടൊക്കെ പിടികിട്ടി. ഇനി കഴിയില്ല മാറ്റിക്കളയാം. ഇത് കട്ടിയുള്ളത് ഇത് പൊളിക്കാനൊന്നും എന്നെ കൊണ്ടു ഒക്കുകയില്ല അയാളും ഡൽഹിക്ക്  തിരികെ പോയി . മൂന്നാമതൊരാൾ വന്നു അദ്ദേഹം ചിരട്ടവരെ കണ്ടു. ഇതു പോരാ നമുക്ക് എന്തുപ്രയത്നിച്ചും  ഇതിനകത്ത് എന്തുണ്ട് എന്നറിയണം. അയാള് ചിരട്ട പൊളിച്ചു, വെള്ളം. കുടിച്ചു നല്ല  മധുരമായ വെള്ളം. അതിന്റെ പരിപ്പെല്ലാം മാറ്റി നോക്കി. 
ചിരട്ട അപ്പുറത്ത്, ചകിരി ഇപ്പുറത്തു, തൊണ്ടിപ്പുറത്ത്. ഇനി എന്താ നോക്കാൻ? എല്ലാ സത്തും കഴിച്ചു തൃപ്തിയായി ഇനി വല്ലതും അന്വേഷിക്കാൻ ഉണ്ടോ? അവിടെയാണ് 'സ കാഷ്ഠാ' അന്വേഷണം അവസാനിച്ചിരിക്കുന്നു. ഇതിനപ്പുറം ഒന്നുമില്ല. ഒന്നേയുള്ളൂ അദ്ദേഹവും തിരിച്ച് ഡൽഹിക്ക് പോയി.
ഇവർ അവിടെ ചെന്നിട്ട് ഒരു നാളികേര സെമിനാർ സംഘടിപ്പിച്ചു .ഈ മൂന്നു പേരും കൂടെ ഡൽഹിയിൽ സംഘടിപ്പിച്ചു. സംഘടിപ്പിച്ചപ്പോൾ ആദ്യമായി വന്നയാൾ പറഞ്ഞു, 'നാളികേരം വലിയൊരു ഖര പദാർത്ഥം. ഞാൻ അതെടുത്തു നോക്കിയതാണെന്നെ ഇനി ഇപ്പം ആരും എന്നോട് തർക്കിച്ചിട്ടൊന്നും കാര്യമില്ല. ഞാൻ എടുത്തു നോക്കിയതാണ് അതൊരു ഖര പദാർത്ഥം .
രണ്ടാമത്തെ ആൾ പറഞ്ഞു മഠയാ അങ്ങനെയൊന്നുമല്ല ആ ഖരവസ്തുവിനെ ഒന്ന് പൊളിച്ചു നോക്കിയാൽ അതിനകത്ത് വളരെ കട്ടിയുള്ള ഒരു സാധനം ഉണ്ട് അതാണ് നാളികേരം. അപ്പോൾ വിദ്വാൻ പറഞ്ഞു അത് ഞാൻ സമ്മതിക്കില്ല അത് ഞാൻ കയ്യിലെടുത്തു നോക്കി ആ രണ്ടുപേരും തങ്ങളുടെ അഭിപ്രായം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വാദം തുടങ്ങി. 
അപ്പോൾ മൂന്നാമത്തെ ആൾ പറഞ്ഞു, 'അങ്ങനെയല്ല ആ കട്ടിയുള്ളതും അതിന്റെ അപ്പുറത്തും ഉണ്ട്. നാളികേരം മുറിച്ച് കുടിച്ചു നോക്കുക അതിന് നല്ല മധുരതരമായ വെള്ളമുണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും അത് പിടികിട്ടിയില്ലേ. നല്ലൊന്നാന്തരം പരിപ്പുണ്ടതിൽ. അതുകഴിക്കാൻ അങ്ങേയറ്റം മധുരമായ സാധനം. 
(2 part  നാളെ വായിക്കാം )
ഓം നമോ നാരായണായ നമഃ
***
(കടപ്പാട് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ