Keyman for Malayalam Typing

ശ്രീകൃഷ്ണ പരമാത്മാവ് - 2 part

 ഗോലോകത്ത് വസിക്കുന്ന ശ്രീകൃഷ്ണ പരമാത്മാവ് - 2 part

ഇനിയും ബ്രഹ്മാണ്ഡങ്ങളോ ?

അമ്പരന്നു നില്ക്കുന്ന ദേവന്മാരോടു ചന്ദ്രാനനപറഞ്ഞു. ബ്രഹ്മാണ്ഡങ്ങൾ കോടികണക്കിനുണ്ട് സ്വന്തം വസതിയുടെ പേരുകുടി അറിയാത്ത നിങ്ങൾ വിഡ്ഢി കൾ തന്നെ. ഇതൊക്കെ കേട്ടുകൊണ്ടുനിന്ന മഹാവിഷ്ണു പറഞ്ഞു. ഏതൊരു ബ്രഹ്മാണ്ഡത്തിൽ ആണോ പൃശ്നീഗർഭൻ അവതരിച്ചത്. വാമനമൂർത്തിയുടെ കാൽ നഖം തട്ടിയുടഞ്ഞ ആ ബ്രഹ്മാണ്ഡത്തിൽ ആണ് ഇവരുടെ വാസം. ഇതുകേട്ട ചന്ദ്രാനന വിഷ്ണുവിനെ അഭിനന്ദിച്ചു. അവർക്ക് പ്രവേശിക്കാൻ അനുമതിനൽകി.  അത്യുൽകൃഷ്ടമായ ഗോലോകത്തിന്റെ അന്തർഭാഗംകണ്ട് അവരെല്ലാം വിസ്മയംപൂണ്ടു. ഗിരിരാജനായ ഗോവർധനം. കോടി കണക്കിന് പശുക്കൾ. കൽപവൃക്ഷങ്ങൾ. ലതാ നികുന്ജങ്ങൾ. ഗോപീജനങ്ങൾ പരമരമണീയമായ വൃന്ദാവനം എന്നിവയെല്ലാം അവർക്ക് കാണാൻ കഴിഞ്ഞു. വൃന്ദാവനത്തിന്റെ മദ്ധ്യത്തിലായി 3 2 വനങ്ങളോടുകൂടിയ നിജനികുന്ജം എന്നൊരുവള്ളികുടിൽ  അക്ഷയ വടം എന്ന വലിയ ഒരു പേരാൽമരം പടർന്നു പന്തലിച്ചുനിൽക്കുന്നു.

രത്നങ്ങൾ പാകിയതും മുകളിൽ വിതാനിച്ചതുമായ വിസ്തൃതമായ ഒരങ്കണം. നിജനികുന്ജതിന്റെ മധ്യത്തിലെത്തി ദേവന്മാർ വിനയാന്വി തരായിനിന്നു. അവിടെ ആയിരം ഇതളുകൾ ഉള്ള ഒരുതമാരപൂവും അതിനുമീതെ 8 ഇതളുകൾ ഉള്ള മറ്റൊരു തമാരപൂവും അതിനു മുകളിൽ 3 ചവിട്ടു പടികളുള്ള ഒരു സിംഹാസനവും അവർക്ക് കാണാറായി. ആ ദിവ്യ സിംഹാസനത്തിൽ രാധാദേവിയോട് ഒന്നിച്ചു ഇരുന്നരുളുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു.

മോഹിനിമുതലായ 8 സഖിജനങ്ങളും സുദാമാവ് തുടങ്ങിയ 2 ഗോപസഖാക്കളും അവരെ പരിചരിക്കുന്നു. നീല മേഘവർണ്ണനായി പീതാംബരധാരിയായി, കയ്യിൽ മുരളിയും ധരിച്ച് പുഞ്ചിരിചിരിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണനെകണ്ട് അവർ എല്ലാവരും അവിടെത്തന്നെ സാഷ്ടാംഗം വീണു നമസ്കരിച്ചു.

എല്ലാവരും നോക്കിനില്ക്കെ തന്നെ മഹാവിഷ്ണു അവരുടെ കൂട്ടത്തിൽനിന്നും മുന്നോട്ടുനീങ്ങി ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു. ഉടൻതന്നെ പൂർണ്ണനായ നരസിംഹമൂർത്തിയും സ്വേദാധിപനായ ശ്രീഹരിയും സീതാസമേതനായ ശ്രീരാമനും ദക്ഷിണ എന്ന പത്നിയോടുകൂടി യജ്ഞമൂർത്തിയായ നാരായണനും ആ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു ഇതെല്ലാം കണ്ട് ആശ്ച്ചര്യംപൂണ്ട ബ്രഹ്മാവും ദേവന്മാരും ശ്രീകൃഷ്ണൻ പരിപൂർണ്ണതമനെന്നറിഞ്ഞു ഭഗവാനേ സ്തുതിച്ചു.

 രാധയോടൊത്ത കൃഷ്ണനെ ഭജിക്കുന്നവര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമ മോക്ഷങ്ങളകുന്ന ചതുഷ്പദത്തേക്കാള്‍ ഉപരി നശ്വരവും നിത്യ ശ്വാശ്വതവുമായ ഗോലോകത്തില്‍ രാധാകൃഷ്ണന്മാരോടൊപ്പം ജനന മരണങ്ങളില്ലാതെ വസിക്കാന്‍ ഇടവരുന്നു. ഓരോരോ ജിവന്‍റെയും ശ്വാശ്വതമായ ലക്ഷ്യം ഇതുതന്നെയാണ്. കലികാലത്ത് നിഷ്കാമമായ നാമജപം ഒന്നുകൊണ്ടു തന്നെ വളരെ വേഗം ഈ ലക്ഷ്യ പ്രാപ്തി കൈ വരുന്നു.

കടപ്പാട്: ഗോലോകം

🐎🐎🐎🐎


ഗോലോകത്ത് വസിക്കുന്ന ശ്രീകൃഷ്ണ പരമാത്മാവ്

 ഗോലോകത്ത് വസിക്കുന്ന ശ്രീകൃഷ്ണ പരമാത്മാവ് 

 അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ. ഭുമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു. സൃഷ്ടിക്ക്മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു. സംഹരത്തിന്റെ മൂർത്തിയാണങ്കിലും

ഇത്രയും അധർമികളെ ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും പറഞ്ഞു. അങ്ങിനെ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. പരമാത്മാവിന് മാത്രമേ ഇത്രയും അധർമികളെ ഒരുപോലെ നിഗ്രഹിക്കാൻ അധികാരമുള്ളു. എല്ലാവർക്കും ആകാംഷയായി.

 ത്രിമുർത്തികൾക്കും മുകളിൽ ആരാണ് ?

 മഹാവിഷ്ണു പറഞ്ഞു...

ശ്രീകൃഷ്ണനാണ് പരമാത്മാവ് ദശാവതാരത്തിൽ പൂർണാവതാരം. അദ്ദേഹമാണ് കോടാനുകോടി ബ്രഹ്മാന്ധത്തിന്റെ അധിപൻ. അദ്ദേഹം തീരുമാനിക്കണം.

ബ്രഹ്മാവ് ചോദിച്ചു. എവിടെയാണ് അദ്ദേഹം ? എവിടെയാണ് വാസസ്ഥലം?

 മഹാവിഷ്ണു പറഞ്ഞു... ഗോലോകം അതുകൊണ്ട് അനന്തകോടി ബ്രഹ്മാന്ധപതിയായ ശ്രീകൃഷ്ണനേ സമീപിക്കാൻ മഹാവിഷ്ണു അദ്ദേഹത്തെ ഉപദേശിച്ചു. അപ്പോൾ ബ്രഹ്മാവ് പറഞ്ഞു. മഹാവിഷ്ണുവിനും ഉപരിയായി മറ്റൊരു ദേവനെ തനിക്കു പരിചയമില്ലന്നും അതുകൊണ്ട് ശ്രീകൃഷ്ണ സന്നിധിയിലേയ്ക്കുള്ള മാർഗം കാണിച്ചുതരുവാൻ കനിവുണ്ടാകണമെന്നും ബ്രഹ്മാവ് അപേക്ഷിച്ചു.

ബ്രഹ്മാണ്ഡത്തിന്റെ മുകളിൽ ശ്രീവാമനമുർത്തിയുടെ ഇടത്തേ കാലിന്റെ പെരുവിരൽ തട്ടിയുണ്ടായതും ബ്രഹ്മദ്രവം ഒഴുകിവരുന്നതുമായ വഴി അവർക്ക് കാണിച്ചുകൊടുത്തു. മഹാവിഷ്ണുവും അവരുടെ കൂടെ പുറപ്പെട്ടു.

വിഷ്ണുവും ബ്രഹ്മാവും ദേവന്മാരും ജലവാഹനം വഴി ബ്രഹ്മാണ്ഡത്തിനു പുറത്തെത്തി. അവിടെയെത്തി നോക്കുമ്പോൾ ജലത്തിൽ പന്തുകൾപോലെ പൊങ്ങികിടക്കുന്ന നിരവധി ബ്രഹ്മാണ്ഡങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞു.

അവിടെനിന്നും കോടികണക്കിന് യോജന അകലെ വിരജാനദിയുടെ തീരത്തെത്തി . വിരജാനദിയുടെ കരയിൽ ആയിരം ഫണങ്ങൾഉള്ള ആദിശേഷനേയും ആദിശേഷന്റെ മടിയിൽ ഗോലോകവും അവർക്ക് ദൃശ്യമായി. പിന്നീട് അങ്ങോട്ട് ശ്രീകൃഷ്ണപാർഷ്വദൻമാരാൽ തടയപ്പെട്ടതുകൊണ്ട് അവർക്ക് പോകാൻ കഴിഞ്ഞില്ല.

ബ്രഹ്മാവും ദേവന്മാരും വന്നവിവരം അന്തപ്പുരത്തിൽ ചെന്ന് അറിയിച്ചപ്പോൾ ചന്ദ്രാനന എന്ന ശ്രീകൃഷ്ണസഖി പുറത്തുവന്ന് അവരോട് ചോദിച്ചു. ഇവിടെ വന്നിരിക്കുന്ന നിങ്ങൾ ഏതു ബ്രഹ്മാണ്ഡത്തിൽ നിന്നാണ്. ഞാൻ നിങ്ങൾ വന്ന വിവരം ഭഗവാനെ അറിയിക്കാം. ഈ ചോദ്യം കേട്ട ദേവന്മാർ പകച്ചുനിന്നു.

തുടരും..രണ്ടാം ഭാഗം

കടപ്പാട്: ഗോലോകം

   🙏🙏🙏🙏🙏

 

വേദാന്തസാരം -2part

വേദാന്തസാരം -2part 
ഇതാണ് നാളികേര ദൃഷ്ടാന്തം. ഇവര് മൂന്നുപേരും യോജിക്കില്ല. കാരണം ഓരോരുത്തരും പറയും ഞാൻ ഇതൊക്കെ കണ്ടതാണ് എന്ന്. ഇനി ഒരു ആയിരം കൊല്ലം സെമിനാർ നടത്തിയാലും എങ്ങനെയാണ് നാളികേരത്തെ കണ്ടെത്താൻ കഴിയുന്നത്. ഇതാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ സെമിനാറുകളുടെയും സ്ഥിതി.ഹേയ് ഞങ്ങൾ ഇത് പരിശോധിച്ച് നോക്കിയതല്ലേ ?അതല്ല, എല്ലാം പരിശോധിച്ചു അനുഭവിച്ചു നല്ലവണ്ണം മധുരം അനുഭവിച്ചു. ഇനി എന്ത് പരിശോധിക്കാൻ? ഒന്നുമില്ലെന്ന് ബോധ്യമായി അവിടം വരെ പോണം. അതുപോലെയാണ് ഈ ജഗത്തിന്റെയും സ്ഥിതി. സൂര്യൻ ഉണ്ട് ചന്ദ്രൻ ഉണ്ട് നല്ല പ്രകാശ നക്ഷത്രങ്ങളുണ്ട് നല്ല പ്രത്യയശാസ്ത്രങ്ങൾ ഉണ്ട് ഇവ ഓരോന്നും ആ നാളികേരം എടുത്തു നോക്കി അളന്നപോലെയാണ് ഭൗതികവാദികൾ. ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ചന്ദ്രനിൽ പോയിരിക്കുന്നു. ചൊവ്വയിൽ പോകാൻ തയ്യാറെടുക്കുന്നു. ആരെയും കുറ്റം പറയുകയല്ല. ഞങ്ങളെക്കാൾ ധീരന്മാർ ആരുണ്ട് . പലരും സ്വയം ഞങ്ങൾ നല്ല പണ്ഡിതന്മാരാണെന്ന് അഭിമാനിക്കുന്നു.ഉപനിഷദ് അത്തരക്കാരോട് അല്പം ദേഷ്യം വന്നു പറയുന്നതുപോലെയാണ് പറഞ്ഞിരിക്കുന്നത്,

"അവിദ്യായാമന്തരേ വർത്തമാനാഃ സ്വയം ധീരാഃ പണ്ഡിതന്മന്യമാനാഃ 
ജങ്ഘന്യമാനാഃ പരിയന്തി മൂഢാ അന്ധേനൈവ നിയമാനാ യഥാന്ധാഃ"

പലരും (അന്ധരെഅപ്പോലെ) കിടന്നു ചുറ്റിത്തിരിയുകയാണ്. അവിടെ പോയി ഇവിടെപ്പോയി എന്താകിട്ടിയത്? അവിടെ പോയപ്പോൾ കുറച്ച് മണ്ണ് കിട്ടി, ഇവിടെ പോയപ്പോൾ കുറെ ഇരുമ്പ് കിട്ടി.ങേ! അതൊക്കെ ഇവിടെയുമുണ്ടല്ലോ? സാധാരണ, അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ഥലത്ത്, ഗ്രഹങ്ങളിൽ പോയി തപസ്സുചെയ്തു കുറച്ചുഭസ്മം കിട്ടി. ഭസമമൊക്കെ ഇങ്ങനെ കിട്ടാൻ ഒരു വിരോധവുമില്ലെ. പക്ഷേ ഈ ഭസ്മവും മറ്റും ചാല മാർക്കറ്റിൽ പോയാൽതന്നെ ചാക്കുകണക്കിന് വാങ്ങാമല്ലോ. നിങ്ങൾ ഈ ഭസ്മം കിട്ടാൻ വേണ്ടിയാണോ ഈ ജീവിതം നശിപ്പിച്ചത്? ശ്രീരാമകൃഷ്ണദേവൻ പറയാറുണ്ടെ, ' ഒരാൾ ഗംഗാനദിയുടെ പ്രതലത്തിൽ ചവിട്ടു നടന്ന മറുകര എത്തി. അപ്പോളൊരാൾ ചോദിച്ചു, ഇതിന് എത്രകാലം എടുത്തു? അദ്ദേഹം പറഞ്ഞു നാല് കൊല്ലത്തെ ശ്രമമാണ് ഈ വെള്ളത്തിൽ നടക്കാൻ പഠിച്ചത്. ഹൊ! കഷ്ടമായി പോയി പത്ത് പൈസ ഒരു വള്ളക്കാരന് കൊടുത്താൽ അപ്പുറത്ത് കടത്തില്ലെ? ഇതിന് വേണ്ടിയാണോ നീ ജീവിതം പാഴാക്കിയത്? സിദ്ധികൾ ഒക്കെ അങ്ങനെ ഉള്ളൂ .

ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു അഷ്ടൈശ്വര്യ സിദ്ധികൾ ഒക്കെ കിട്ടില്ലേ? ഇനി അഷ്ടൈശ്വര്യ കിട്ടി. അതിൽ ഏറ്റവും വലിയ സിദ്ധിയാണ് ആകാശഗമനം. പക്ഷേ എത്രകാലം തപസ്സ് ചെയ്യണം? വളരെക്കാലം തപസുചെയ്യണം. തപസ്സുചെയ്ത് ഇത് നേടിക്കഴിഞ്ഞാൽ ആ തപസ്സ് നിലനിർത്തണം, കൃത്യമായി നിലനിർത്തണം അല്ലെങ്കിൽ സിദ്ധി ഒക്കെ തിരിച്ചടിക്കുക പോലും ചെയ്യും. പക്ഷെ, ഈ കിട്ടുന്നത് എന്താ? ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് മദ്രാസിലേക്ക് ഒരു ട്രെയിനിൽ കയറിയാൽ അതെത്തുന്നതിന് കുറച്ചുസമയം മുമ്പ് എത്തിച്ചേരും. ഉടനെ എത്തിയതുകൊണ്ട് ഇപ്പോൾ എന്ത് കിട്ടി നിങ്ങൾക്ക്? ഒരു സുഖം കിട്ടിയോ?

വാസിഷ്ഠം പറയുന്നു, 'ആത്മതത്വം അന്വേഷിക്കുന്നവന് ഈ സിദ്ധി ഒന്നും വിഷയമേയല്ല വിഷയമേയല്ല അദ്ദേഹം സിദ്ധികളെഒന്നിനേയും തിരിഞ്ഞുനോക്കാൻ പോലും കൂട്ടാക്കില്ല. "ആത്മജ്ഞോഹി ആത്മവിത് സ്വയം". ആത്മജ്ഞൻ ആനന്താനന്ദ് നിധിയായ ആത്മാവിനെ നിരന്തരം അനുഭവിച്ച നിർവൃതിയിലാണ്ട് കഴിയുന്ന ആളാണ്. അദ്ദേഹത്തിന് പിന്നെ എന്താ ഈ സിദ്ധി? അവിദ്യ.

തൻറെ ആനന്ദസ്വരൂപം അനുഭവിച്ച് തന്നിൽതന്നെ ആനന്ദിക്കുന്ന ആളാണ് ആത്മജ്ഞൻ. അദ്ദേഹം ഒരിക്കലും ന അവിദ്യാമനുധാവതി. ഇത് അവിദ്യ. സിദ്ധികൾ കടുത്ത അവിദ്യയാണ് . പാടേ സകല സത്യാന്വേഷണത്തേയും തടഞ്ഞുകളയും. അങ്ങനെയുള്ള അവിദ്യയാണ് ഇത്തരം സിദ്ധികൾ. ഒരിക്കലും ഒരു സത്യാന്വേഷി ഇവയ്ക്ക് വഴങ്ങിക്കൊടുക്കുകയില്ല. ഒരിക്കലും അവിദ്യയെ പിന്തുടർന്ന് അദ്ദേഹം പതിക്കുകയില്ല. ഇതാണ് ഈ ആത്മദർശനത്തിന്റെ മഹത്വം. മറ്റു സിദ്ധികളൊടൊന്നിനോടും അദ്ദേഹത്തിന് വിരോധമില്ല പക്ഷേ, ഒരാത്മദർശിക്ക് സിദ്ധികൾ അത്യന്തം നിസ്സാരം. അവയുടെ പിറകെയൊന്നും അദ്ദേഹം പോവുകയേയില്ല. ഇത് -ആത്മദർശനം ഒരു പ്രയാസവും ഇല്ലാത്തതാണ് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ്യം ഒന്ന് ചിന്തിച്ചു വിശദമായി ഒന്ന് ഉറപ്പിച്ചാൽ മതി.
ശുഭം.
ഓം നമോ നാരായണായ നമഃ
***

വേദാന്തസാരം - First part

വേദാന്തസാരം 1
"സത്യാന്വേഷി ഒരിക്കലും അവിദ്യയെ പിന്തുടർന്ന് പതിക്കുകയില്ല.ഇതാണ് ഈ ആത്മദർശനത്തിന്റെ  മഹത്വം."
-പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ.
അവനവനെ അന്വേഷിക്കുക! അന്വേഷിക്കാനൊന്നുമില്ല ചപ്പും ചവറും (രാഗദ്വേഷങ്ങളും ഭേദചിന്തകളും)മാറ്റുക, ബ്രഹ്മം പ്രത്യക്ഷമായി അനുഭവപ്പെടുന്നു . ഇത് (ബ്രഹ്മസൂത്ര) ഭാഷ്യത്തിൻറെ ആരംഭത്തിൽ ആചാര്യസ്വാമികൾ ചർച്ച ചെയ്യുന്നതാണ്. 'ഗുരോ ഈ ബ്രഹ്മത്തെ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ? സകലരും അനുഭവിക്കുന്നു മൃഗങ്ങളും ചെടികളും പോലും അനുഭവിക്കുന്നു. എന്താകാര്യം? അഹംപ്രത്യേയവിഷയത്വാത്- ഞാൻ ഞാൻ എന്നിങ്ങനെ അനുഭവിക്കുന്നത് ബ്രഹ്മത്തെതന്നെയാണ്.  ഗുരോ, അങ്ങനെയെങ്കിൽ ഇനി പ്രത്യേകമായി ബ്രഹ്മത്തെ അന്വേഷിക്കാൻ എന്തിരിക്കുന്നു ?
അങ്ങനെയല്ലടോ ഈ ചപ്പും ചവറും നിറഞ്ഞുകിടക്കുന്നതുകൊണ്ട ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ. നമ്മൾ ഇടയ്ക്ക് പറഞ്ഞില്ലേ, നാളികേരദർശനം. ഓരോരുത്തരും പറയും ഞാൻ കണ്ടതാണ് സത്യം എന്ന്. അതായത് നോർത്ത് ഇന്ത്യയിൽ നിന്നും മൂന്നു നാല് പേരിവിടെ വന്നു നാളികേരം കാണാനായിട്ട്. കേരളത്തിൽ വന്നു. എല്ലാവരും നാളികേരം കണ്ടു. ആദ്യത്തെ ഒരാൾ നാളികേരം കൈയ്യിലെടുത്തു കൊള്ളാം എന്ന് പറഞ്ഞു താഴെയിട്ട് തിരിച്ചുപോയി. രണ്ടാമത്തെ ആൾ വന്നു, ഇതിനകത്ത് എന്താണെന്ന് കാണണമല്ലോ? അദ്ദേഹം അതിന്റെ തൊണ്ടെല്ലാം മാറ്റി ചകിരിയും മാറ്റി നോക്കി. കുറെ കട്ടിയുള്ളൊരു പദാർത്ഥം. ഇനിയിതിനപ്പുറം കഴിയില്ല. ഇതാണെ സത്യം ദർശനത്തിൽ കുറച്ചങ്ങോട്ടു ചെന്നപ്പോൾ ഏതാണ്ടൊക്കെ പിടികിട്ടി. ഇനി കഴിയില്ല മാറ്റിക്കളയാം. ഇത് കട്ടിയുള്ളത് ഇത് പൊളിക്കാനൊന്നും എന്നെ കൊണ്ടു ഒക്കുകയില്ല അയാളും ഡൽഹിക്ക്  തിരികെ പോയി . മൂന്നാമതൊരാൾ വന്നു അദ്ദേഹം ചിരട്ടവരെ കണ്ടു. ഇതു പോരാ നമുക്ക് എന്തുപ്രയത്നിച്ചും  ഇതിനകത്ത് എന്തുണ്ട് എന്നറിയണം. അയാള് ചിരട്ട പൊളിച്ചു, വെള്ളം. കുടിച്ചു നല്ല  മധുരമായ വെള്ളം. അതിന്റെ പരിപ്പെല്ലാം മാറ്റി നോക്കി. 
ചിരട്ട അപ്പുറത്ത്, ചകിരി ഇപ്പുറത്തു, തൊണ്ടിപ്പുറത്ത്. ഇനി എന്താ നോക്കാൻ? എല്ലാ സത്തും കഴിച്ചു തൃപ്തിയായി ഇനി വല്ലതും അന്വേഷിക്കാൻ ഉണ്ടോ? അവിടെയാണ് 'സ കാഷ്ഠാ' അന്വേഷണം അവസാനിച്ചിരിക്കുന്നു. ഇതിനപ്പുറം ഒന്നുമില്ല. ഒന്നേയുള്ളൂ അദ്ദേഹവും തിരിച്ച് ഡൽഹിക്ക് പോയി.
ഇവർ അവിടെ ചെന്നിട്ട് ഒരു നാളികേര സെമിനാർ സംഘടിപ്പിച്ചു .ഈ മൂന്നു പേരും കൂടെ ഡൽഹിയിൽ സംഘടിപ്പിച്ചു. സംഘടിപ്പിച്ചപ്പോൾ ആദ്യമായി വന്നയാൾ പറഞ്ഞു, 'നാളികേരം വലിയൊരു ഖര പദാർത്ഥം. ഞാൻ അതെടുത്തു നോക്കിയതാണെന്നെ ഇനി ഇപ്പം ആരും എന്നോട് തർക്കിച്ചിട്ടൊന്നും കാര്യമില്ല. ഞാൻ എടുത്തു നോക്കിയതാണ് അതൊരു ഖര പദാർത്ഥം .
രണ്ടാമത്തെ ആൾ പറഞ്ഞു മഠയാ അങ്ങനെയൊന്നുമല്ല ആ ഖരവസ്തുവിനെ ഒന്ന് പൊളിച്ചു നോക്കിയാൽ അതിനകത്ത് വളരെ കട്ടിയുള്ള ഒരു സാധനം ഉണ്ട് അതാണ് നാളികേരം. അപ്പോൾ വിദ്വാൻ പറഞ്ഞു അത് ഞാൻ സമ്മതിക്കില്ല അത് ഞാൻ കയ്യിലെടുത്തു നോക്കി ആ രണ്ടുപേരും തങ്ങളുടെ അഭിപ്രായം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വാദം തുടങ്ങി. 
അപ്പോൾ മൂന്നാമത്തെ ആൾ പറഞ്ഞു, 'അങ്ങനെയല്ല ആ കട്ടിയുള്ളതും അതിന്റെ അപ്പുറത്തും ഉണ്ട്. നാളികേരം മുറിച്ച് കുടിച്ചു നോക്കുക അതിന് നല്ല മധുരതരമായ വെള്ളമുണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും അത് പിടികിട്ടിയില്ലേ. നല്ലൊന്നാന്തരം പരിപ്പുണ്ടതിൽ. അതുകഴിക്കാൻ അങ്ങേയറ്റം മധുരമായ സാധനം. 
(2 part  നാളെ വായിക്കാം )
ഓം നമോ നാരായണായ നമഃ
***
(കടപ്പാട് )

Prayer - ശാന്തിപാഠം 1

കേനോപനിഷദിൽ ഉള്ളതാണ് ഈ പ്രാർത്ഥന.

(ബഹ്മമെന്ന ആത്യന്തിക സത്യം)

🪔 ശാന്തിപാഠം 🪔 

”ഓം സഹനാവവതു, സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ, തേജസ്വി-
നാവധീതമസ്തു, മാവിദ്വിഷാവഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:”

”നമ്മെ ഒന്നിച്ച് രക്ഷിക്കുമാറാകട്ടെ, നമ്മെ ഒന്നിച്ച് പാലിച്ചിടട്ടെ, നമുക്കൊരുമിച്ച് വീര്യം സമ്പാദിക്കാം, നാം പഠിച്ചതെല്ലാം തേജസ്സുറ്റതായിത്തീരട്ടെ, 
നാമാരും അന്യോന്യം ദ്വേഷിക്കാതിരിക്കട്ടെ” 
എന്നാണ് ഇതിനര്‍ത്ഥം.

🪔 
സർവ്വംകൃഷ്ണാർപ്പണമസ്തു:

(കടപ്പാട്: പ്രബോധ്കുമാർ. എസ് )

            🪔 🌷🙏🌹🪔🌷🙏🌷🪔

ശ്രീ സരസ്വതീ സ്തോത്രം

ശ്രീ സരസ്വതീ സ്തോത്രം
……………..
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ.

പദ്മപത്ര വിശാലാക്ഷീ
പദ്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലയാ ദേവീ
സാ മാം പാതു സരസ്വതീം

സരസ്വതീം സത്യവാസാം
സുധാംശുസമവിഗ്രഹാം
സ്ഫടികാക്ഷരം പദ്മം
പുസ്തകം ച ശുകം കരൈ:

ചതുര്‍ഭിര്‍ധതീം ദേവീം
ചന്ദ്രബിംബസമാനനാം
വല്ലഭാമഖിലാര്‍ത്ഥാനാം
വല്ലകീവാദനപ്രിയാം

ഭാരതീം ഭാവയേ ദേവീം
ഭാഷാണാമധിദേവതാം
ഭാവിതാം ഹൃദയേ സദ്ഭി:
ഭാമിനീം പരമേഷ്ടിന:

ചതുര്‍ഭുജാം ചന്ദ്രവര്‍ണ്ണാം
ചതുരാനനവല്ലഭാം
ആരാധയാമി വാനീം താം
ആശ്രിതാര്‍ത്ഥപ്രദായിനീം.

കുന്ദപ്രസൂനരദനാം
മന്ദസ്മിതശുഭാനനാം
ഗന്ധര്‍വ്വപൂജിതാം വന്ദേ
നീരജാസനവല്ലഭാം.

യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ.

യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി:
ദേവൈ: സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ.

സന്ധ്യാനാമം

🪔🙏

നമശ്ശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം
മനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലും
മുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹം
ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

വലിയമാമലമകളെ വാമഭാഗെ വച്ചതും
വഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതും
വടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ!

യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പൊഴും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ!
-🙏-


ദൈവത്തിന്റെ ഇടപെടൽ

        ദൈവത്തിന്റെ ഇടപെടൽ
ജീവിതവഴിയിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് തകർന്നു പോകുമെന്ന സാഹചര്യങ്ങളിൽ, തികച്ചും അപ്രതീക്ഷിതമായി നമുക്ക് പ്രത്യാശയുടെ കൈത്താങ്ങായി സഹായങ്ങൾ കിട്ടാറുണ്ട്. ഭാഗ്യമെന്നും ദൈവാധീനമെന്നുമൊക്കെ നാം അതിനെ കരുതാറുമുണ്ട്. അചഞ്ചലമായ ആത്മവിശ്വാസം, ജീവിതശുദ്ധി, തെളിമയാർന്ന മനോഭാവം, സഹജീവിസ്നേഹം എന്നിവയിൽ അടിയുറച്ച് ജീവിതം നയിച്ചുവന്നതിന്റെ നേർസാക്ഷ്യമാണ് ആ വരദാനങ്ങൾ. വ്യക്തികളുടെ രൂപത്തിൽ, അന്നം, ധനം, തൊഴിൽ എന്നീ നിലകളിൽ, അമ്പരപ്പിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമായി നമ്മുടെ ജീവിതത്തിൽ ഈശ്വരൻ തന്നെ ഇടപെടുന്നതായി ഈ അനുഗ്രഹത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.        
          🕉️ 🕉️ 🕉️

സുഭാഷിതം 28

"നിർധനശ്ചാപി കാമാർത്ഥീ ദരിദ്രഃ കലഹപ്രിയഃ 
മന്ദശാസ്ത്രോ വിവാദാർത്ഥീ ത്രിവിധം മൂർഖലക്ഷണം."

✓സുഭാഷിത സുധാനിധി

വിഡ്ഢികളില്‍ വെച്ച് ഏറ്റവും വിഡ്ഢികൾ ആയവരുടെ എടുത്തു പറയാൻ പാകത്തിൽ കാണുന്ന മൂന്ന് ലക്ഷണങ്ങങ്ങൾ.

൧. കൈയിൽ ചില്ലിക്കാശു എടുക്കാൻ വകയില്ല, അടുത്ത ഊണിനു തെണ്ടി നടക്കണം എങ്കിലും എല്ലാ സുഖസൌകര്യങ്ങളും അനുഭവിക്കണം എന്ന തത്രപ്പാട്.

൨. ഒരു കഴിവും ഇല്ല, സാമ്പത്തികമായോ ശാരീരികമായോ ഒന്നും നേടിയെടുക്കാനുള്ള കെല്പ് ഒട്ടുമില്ല.. പക്ഷെ മറ്റുള്ളവരുമായി വഴക്ക് കൂടി അതിലെല്ലാം അവരെ തോൽപ്പിക്കാനുള്ള വ്യഗ്രത.

൩. ശാസ്ത്രങ്ങളിലും കലകളിലും ഒന്നും ഒട്ടും അറിവോ വായനയോ ഇല്ലേയില്ല. പക്ഷെ വലിയ സഭകളിലും സമിതികളിലും ഞെളിഞ്ഞിരിന്നു ചര്‍ച്ചകൾ നടത്താൻ ഉള്ള തീവ്രശ്രമം.

(निर्धनश्चापि कामार्थी दरिद्रः कलहप्रियः |
मंदशास्त्रो विवादार्थी त्रिविधं मूर्खलक्षणम् ||)

(सुभाषित सुधानिधि)
***

ഇന്നത്തെ നാമ ജപം 2

🙏 ഇന്നത്തെ നാമജപം 🙏

പ്രളയ പയോധിജലേ, കൃഷ്ണ! 
 ധൃതവാനസി വേദം വിഹിതവഹിത്ര
ചരിത്രമഖേദം കേശവധൃത!
മീനശരീര ജയജഗദീശ ഹരേ! 
കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ!

ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!
തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ  ചക്രഗരിഷ്ഠേ
കേശവധൃത-കച്ഛപരൂപ! ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ

വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.

ശ്രീഭഗവാനെ പ്രാർത്ഥിച്ചെഴുതുക: ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.
     ...